city-gold-ad-for-blogger
Aster MIMS 10/10/2023

അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്

കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴി (ഭാഗം-99)

1. കെ എം രമണി

(www.kasargodvartha.com 011.05.2019)

ജീവിതം സമൂഹ നന്മക്കുവേണ്ടി ഉഴിഞ്ഞുവെച്ചവര്‍, തന്നാലാവുംവിധം തന്റെ സഹജീവികള്‍ക്കായി സേവനം അര്‍പ്പിക്കുന്നവര്‍, ലഭ്യമാവുന്ന അവസരങ്ങളില്‍ ചെറിയ ചെറിയ സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നവര്‍ എന്നിങ്ങിനെ വ്യത്യസ്തരീതികളില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ അറിയപ്പെടുന്നവരും. അറിയപ്പെടാത്തവരുമുണ്ട്. ചിലര്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റുളളവരെ അറിയിക്കാന്‍ ശ്രമിക്കും. ആരും അറിയരുത് താന്‍ ചെയ്യുന്നത് എന്ന് ധരിക്കുന്നവരുമുണ്ട്. അരനൂറ്റാണ്ട് കാലത്തോളം സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചു വരുമ്പോള്‍ അനുഭവിച്ചറിഞ്ഞ, കണ്ടറിഞ്ഞ നിരവധി സാമൂഹ്യപ്രവര്‍ത്തകരുണ്ട്. അവരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ചില സാമൂഹ്യപ്രവര്‍ത്തകരായ സഹോദരിമാരെക്കുറിച്ച് പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. അത്തരക്കാരില്‍പെട്ട ഒരു സഹോദരിയെക്കുറിച്ചാണ് ഈ കുറിപ്പ്.

ഇവരില്‍ നിന്ന് പഠിക്കേണ്ട പല മൂല്യങ്ങളുമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനശൈലികളും, പ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടിയ സാഹചര്യവും, പ്രചോദനവും അറിയണം. മരിച്ചുകഴിഞ്ഞ ശേഷമായിരിക്കും അവരുടെ നന്മകളെ പാടിപ്പുകഴ്ത്താന്‍ പലരുടെയും നാവ് പൊന്തുന്നത്. അതുകൊണ്ടെന്ത് നേട്ടമാണ് പൊതു സമൂഹത്തിന് ഉണ്ടാവുന്നത്?

അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്

ഒരു വിപ്ലവനേതാവിന്റെ മകളായ കെ എം രമണിയെകുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അറുപത്തിയെട്ടിലെത്തിയ രമണിക്ക് അയവിറക്കാന്‍ ഒരുപാട് അനുഭവങ്ങളുണ്ട്. അവര്‍ ആദ്യം അയവിറക്കുന്നത് അച്ഛന്‍ കെ എം കുഞ്ഞിക്കണ്ണന്റെ ദളിവുകാല പാര്‍ട്ടിപ്രവര്‍ത്തനത്തെക്കുറിച്ചാണ്. നായനാര്‍, എകെജി തുടങ്ങിയ പാര്‍ട്ടിനേതാക്കളെ നേരിട്ടു കണ്ടതും, അവരുമായി അടുത്തിടപഴകിയതും സുന്ദരമുഹൂര്‍ത്തങ്ങളായി രമണി ഓര്‍മിക്കുന്നു.

പാര്‍ട്ടിക്കുവേണ്ടി എല്ലാം വിട്ടെറിഞ്ഞ അച്ഛന്റെ ത്യാഗത്തെക്കുറിച്ചു പറയുമ്പോഴും രമണി ആവേശം കൊള്ളും. കൃഷി സ്ഥലം ഒരുപാടുണ്ടായിരുന്നു. അതൊക്കെ ഭൂമി ഇല്ലാത്തവര്‍ക്ക് വിട്ടുകൊടുക്കുകയും, പാര്‍ട്ടി പ്രവര്‍ത്തനത്തിന് പണം ആവശ്യമുള്ളപ്പോള്‍ വില്‍പ്പന നടത്തുകയും ചെയ്തു. അമ്മ കുഞ്ഞിപ്പെണ്ണ്. മക്കളുടെ കാര്യത്തിലും അമ്മയും അച്ഛനും ദാരിദ്ര്യം കാണിച്ചില്ല. ഞങ്ങള്‍ പത്തുപേരാണ്. പത്ത് പേരില്‍ മൂത്തവള്‍ ഞാനാണ്. പഠനത്തിലൊന്നും താല്‍പര്യം കാണിക്കാന്‍ ഞാന്‍ തയ്യാറായില്ല. ഏഴാം ക്ലാസ്സില്‍ വച്ച് പഠനം നിര്‍ത്തി.

പതിനാലാം വയസ്സില്‍ വിവാഹം നടന്നു. ഇക്കാലത്തെ ചൈല്‍ഡ് ലൈന്‍ അന്നുണ്ടായിരുന്നെങ്കില്‍ രക്ഷപ്പെടാമായിരുന്നു. ഭര്‍ത്താവിനെ പേടിയായിരുന്നു എനിക്ക്. ബന്ധപ്പെടാന്‍ സമ്മതിച്ചതേ ഇല്ല. ആറ് മാസം വരെ അങ്ങനെ കഴിച്ചുകൂട്ടി. അവസാനം സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു. പഠനവും, വിവാഹജിവിതവും പാതിവഴിക്കുപേക്ഷിച്ച ഞാന്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു. 1968- ല്‍ മഹിളാ ഫെഡറേഷന്‍ മെമ്പറായി. 1970-ല്‍ പാര്‍ട്ടി മെമ്പറായി. പാര്‍ട്ടിക്കു വേണ്ടി സജീവമായി ഇന്നും രംഗത്തുണ്ട്. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 10 ദിവസം ജയില്‍വാസം അനുഷ്ടിച്ചതും ചുള്ളിയിലെ എസ്റ്റേറ്റ് സമരത്തില്‍ പങ്കെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 10 ദിവസം ജയിലില്‍ കിടന്നതും രമണിയുടെ തിളക്കമാര്‍ന്ന ഓര്‍മകളാണ്.

കാന്‍ഫെഡിന്റെ തുടക്കം മുതല്‍ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും സാക്ഷരതാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു രമണി. തന്റെ ജന്മസ്ഥലമായ മടിക്കൈയില്‍ സാക്ഷരതാ ക്ലാസ്സിലൂടെ നിരവധി പേരെ അക്ഷര വെളിച്ചത്തിലേക്കെത്തിച്ചത് അഭിമാനത്തോടെ രമണി സ്മരിക്കുന്നു. രമണിയുടെ പ്രവര്‍ത്തനത്തെ മാനിച്ച് ചട്ടഞ്ചാലില്‍ നടന്ന കാന്‍ഫെഡ് സമ്മേളനത്തില്‍ മികച്ച വനിതാ സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് പി എന്‍ പണിക്കരില്‍ നിന്ന് ഏറ്റുവാങ്ങിയത് ഓര്‍മിക്കാന്‍ സുഖമുളള കാര്യമെന്ന് രമണി പറയുന്നു.

ഹിന്ദുവായി ജനിച്ചതു കൊണ്ട് അങ്ങനെ ജീവിക്കുന്നു. എന്നല്ലാതെ ആചാരനുഷ്ഠാനങ്ങളില്‍ വ്യക്തിപരമായി താല്‍പര്യം എനിക്കില്ല. ജാതിമത കോപ്രയങ്ങള്‍ക്കപ്പുറം മനുഷ്യത്വമാണ് വലുതെന്ന് വിശ്വസിക്കുകയും മാനവ സ്‌നേഹത്തിലധിഷ്ഠിതമായ ഒരു സമൂഹവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു രമണി. ഇത്രയും കാലം പാര്‍ട്ടിക്കു വേണ്ടിയും സാമൂഹ്യ നന്മയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചുവെങ്കിലും, സ്ഥാനമാനങ്ങള്‍ക്ക് പിറകെയൊന്നും രമണി പോയിട്ടില്ല.

മൂത്തമകളായതു കൊണ്ട് ഇളയവരെ പ്രസവിക്കുമ്പോള്‍ അമ്മയില്‍ കണ്ട വേദനയും പ്രയാസങ്ങളും രമണിയുടെ മനസ്സിനെ വല്ലാതെ അലട്ടി. പ്രസവം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയമായിരുന്നു രമണിക്ക്. അതിനാലാണ് അദ്യഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ട് വിട്ടിലേക്ക് തിരിച്ചെത്തിയത്. കാലമങ്ങനെ നീങ്ങിയപ്പോള്‍ കൂട്ടിനൊരാളുവേണ്ടെ എന്ന സുഹൃത്തുക്കളുടെയും, നാട്ടുകാരുടെയും പ്രകോപനമുണ്ടായപ്പോള്‍ അങ്ങനെയൊന്ന് വേണ്ടെ എന്ന് ഞാനും കരുതി. ചുള്ളിയിലെ പോസ്റ്റ് മാഷായിരുന്ന കുമാരന്‍ എന്ന വ്യക്തിയെ വിവാഹം കഴിക്കുന്നത് നല്ലതാണെന്ന് അടുത്ത കൂട്ടുകാര്‍ അഞ്ച് വര്‍ഷത്തോളം കാലം പറഞ്ഞ് പ്രേരിപ്പിക്കുകയായിരുന്നു എന്നെ. അങ്ങനെ വരുന്നത് വരട്ടെ എന്ന മനസ്സോടെ 1993-ല്‍ എന്നെ പോലെ തന്നെ ഒറ്റയാനായി ജീവിക്കുന്ന കുമാരേട്ടന്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഇപ്പോഴും ഞങ്ങള്‍ യാത്ര തുടരുന്നു. ഇന്നും ആവും വിധം പൊതുരംഗത്ത് ഇറങ്ങുന്നതിനാല്‍ ഞങ്ങള്‍ തനിച്ചായി പോയി എന്നുളള ചിന്തയുമില്ല. പേരുകേട്ട ത്യാഗധനനായ ഒരു വലിയ മനുഷ്യന്റെ മകളായി പിറന്നതില്‍ അതിനനുസരിച്ച ജീവിത വിജയം നേടാന്‍ എനിക്ക് കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തനവുമായി ഇന്നേവരെ ഒപ്പം നിന്നു പ്രവര്‍ത്തിച്ചെങ്കിലും ആ വഴിക്കും ഒന്നും നേടാനായില്ല. എങ്കിലും ഇന്നയാളുടെ മകളല്ലേ എന്ന് ആളുകള്‍ ചൂണ്ടിപ്പറയുമ്പോള്‍ ഞാന്‍ ആത്മാഭിമാനം കൊള്ളാറുണ്ട്. പൊതു രംഗത്തെ പ്രവര്‍ത്തന വഴിയിലൂടെ നിരവധി സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ടിയ പ്രവര്‍ത്തകരുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞതും ജിവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളായി ഇന്നും ഞാന്‍ കാത്തുസുക്ഷിക്കുന്നു.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

93. എന്റെ മണി കാണുന്നു... ഉപ്പാ...

94. ചൈല്‍ഡ്‌ലൈനും ഞാനും

95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും

96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും

97. 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍
98. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Story, Article, Kookanam-Rahman, Story of my footsteps - 99. 
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL