city-gold-ad-for-blogger

ജാനകി വധക്കേസില്‍ പയ്യന്നൂര്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച

പയ്യന്നൂര്‍: (www.kasargodvartha.com 24.02.2018) പുലിയന്നൂര്‍ ജാനകി കൊലക്കേസില്‍ പയ്യന്നൂര്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ. നിര്‍ണായക തൊണ്ടിമുതലുകളായ പവിത്രമോതിരവും താലിയും സംശയാസ്പദ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അഞ്ചു ദിവസം മുമ്പ് മോഷണ മുതലുകള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ഫെബ്രുവരി 16ന് പ്രതികളിലൊരാളായ വിശാഖ് 12 മണിയോടെ പയ്യന്നൂരിലെ ഒരു പ്രമുഖ ലോഡ്ജിലെ ജ്വല്ലറിയില്‍ പവിത്രമോതിരവും താലിയും വില്‍ക്കാന്‍ ചെന്നിരുന്നു. എന്നാല്‍ സ്വര്‍ണവുമായെത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജ്വല്ലറിയുടമ സ്വര്‍ണം എവിടെനിന്നു കിട്ടിയെന്നു ചോദിച്ചപ്പോള്‍ വീണുകിട്ടിയതെന്നായിരുന്നു മറുപടി നല്‍കിയത്. വീണുകിട്ടിയത് ഇവിടെ എടുക്കാറില്ലെന്നും സ്വര്‍ണം പോലീസിലേല്‍പ്പിക്കുകയാണു വേണ്ടതെന്നും ഉടമ പറഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷന്‍ അറിയില്ലെന്നായിരുന്നു വിശാഖിന്റെ മറുപടി. സ്വര്‍ണം സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ വിശാഖ് സമ്മതിച്ചപ്പോള്‍ സുഹൃത്ത് കൂടിയായ പയ്യന്നൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സഞ്ജീവനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.

ജാനകി വധക്കേസില്‍ പയ്യന്നൂര്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച

സ്വര്‍ണം കൊണ്ടുവന്നയാളോട് അവിടെത്തന്നെ നില്‍ക്കാന്‍ സഞ്ജീവന്‍ ആവശ്യപ്പെടുകയും പോലീസിനെ ഉടന്‍ പറഞ്ഞയക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ഉടമ വിശാഖിന് ഫോണ്‍ കൈമാറി. പോലീസാണെന്നു കരുതി വിശാഖ് തനിക്ക് പോലീസ് സ്റ്റേഷന്‍ അറിയില്ലെന്നറിയിച്ചപ്പോള്‍, അവിടെത്തന്നെ നിന്നാല്‍മതിയെന്നും, പോലീസ് അങ്ങോട്ടു വരുമെന്നും സഞ്ജീവന്‍ പറഞ്ഞു. ഇതിനിടയില്‍ വിശാഖിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ ജ്വല്ലറിയുടമ മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തുകയും ചെയ്തു.

ഇതിനിടയില്‍ വെള്ളം കുടിച്ചിട്ടുവരാമെന്നു പറഞ്ഞ് ജ്വല്ലറിയില്‍ നിന്നുമിറങ്ങിയ വിശാഖ് തൊട്ടടുത്തുള്ള ഹോട്ടലില്‍ കയറി പിന്നാമ്പുറത്തുകൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു. പോലീസ് എത്തുമ്പോഴേക്കും വിശാഖ് രക്ഷപ്പെട്ടതിനാല്‍ മോതിരവും താലിയും അടക്കം ഒന്‍പതു ഗ്രാമോളം വരുന്ന സ്വര്‍ണം ജ്വല്ലറിയുടമ പോലീസിനെ ഏല്‍പ്പിച്ചു.

വിശാഖിന്റെ വസ്ത്രങ്ങളുടെ അടയാളവും മൊബൈലില്‍ പകര്‍ത്തിയ ചിത്രവും ജ്വല്ലറിയുടമ പോലീസിന് കാട്ടിക്കൊടുക്കുകയും വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു. വിശാഖ് രക്ഷപ്പെട്ടിട്ട് മിനിറ്റുകള്‍ മാത്രമായിട്ട് പോലും പിന്തുടരാനോ ഇയാളെ അന്വേഷിക്കാനോ പോലീസ് മെനക്കെട്ടില്ല. തൊട്ടടുത്ത പ്രദേശത്ത് ദാരുണമായ കൊലപാതകം നടക്കുകയും സ്വര്‍ണം ഉള്‍പ്പെടെ കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവം സംസ്ഥാന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണം കിട്ടുകയും സ്വര്‍ണവുമായി വന്നയാള്‍ രക്ഷപ്പെടുകയും ചെയ്തിട്ടും ഇതേക്കുറിച്ച് യാതൊരുവിധ അന്വേഷണമോ സംഭവത്തെക്കുറിച്ച് മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയോ ചെയ്യാത്ത പയ്യന്നൂര്‍ പോലീസിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്

ഇത്തരം സാഹചര്യത്തില്‍ ഉടമകളില്ലാത്ത സ്വര്‍ണാഭരണങ്ങളോ മറ്റോ ലഭിച്ചാല്‍ സിആര്‍പിസി 102 വകുപ്പ് പ്രകാരം കേസെടുക്കേണ്ടതാണ്. എന്നാല്‍ അതിന് പോലും തയ്യാറാവാതെ പണം കസ്റ്റഡിയില്‍ സൂക്ഷിച്ചത് ഗുരുതരമായ കുറ്റമാണ്. കഴിഞ്ഞ ഡിസംബര്‍ 13നാണ് ജാനകി കൊല്ലപ്പെട്ടതും ആഭരണങ്ങളും പണവും കവര്‍ച്ചചെയ്യപ്പെട്ടതും. നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിശദാംശങ്ങള്‍ ചീമേനി പോലീസ് അന്നുതന്നെ എല്ലാ സ്റ്റേഷനിലേക്കും കൈമാറിയിരുന്നു. തൊട്ടടുത്ത സ്റ്റേഷനായ പയ്യന്നൂരിലും അത് കിട്ടിയതാണെങ്കിലും സംശയകരമായ സാഹചര്യത്തില്‍ സ്വര്‍ണവും അതു കൊണ്ടുവന്നയാളിന്റെ ഫോട്ടോയും കൈയില്‍ കിട്ടിയിട്ടും ആ വഴിക്ക് അന്വേഷണം പോയില്ല.

ആഭരണങ്ങള്‍ കിട്ടിയത് ജനറല്‍ ഡയറിയില്‍ ചേര്‍ത്തിരുന്നുവെന്നും വീണുകിട്ടിയ സാധനമെന്നനിലയ്ക്ക് രണ്ടുമൂന്നു ദിവസം സ്റ്റേഷനില്‍ സൂക്ഷിച്ച് അന്വേഷണം നടത്തി, തുമ്പൊന്നും കിട്ടിയില്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കാനിരുന്നതെന്നും ലാഘവത്തോടെയാണ് പയ്യന്നൂര്‍ പോലീസ് വിശദീകരിക്കുന്നത്.

Related News:
ജാനകി വധക്കേസിലെ മുഖ്യപ്രതി അരുണിനെ പോലീസിന് കൈമാറി; പ്രതിയെ ചോദ്യം ചെയ്തുവരുന്നു

ജാനകി കൊലക്കേസിലെ മുഖ്യസൂത്രധാരന്‍ അരുണിനെ പ്രവാസികള്‍ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു; പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യും

ജാനകി ടീച്ചറെ കൊല്ലണമെന്ന് അരുണ്‍ പല തവണ പറഞ്ഞ് കൃത്യം നടപ്പാക്കിയെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി; കൃഷ്ണന്‍ മാസ്റ്ററെ വിശാഖ് വെട്ടിയത് കണ്ണും പൂട്ടി

കുറ്റന്വേഷണ മികവിന്റെ നിറവില്‍ കാസര്‍കോട് ജില്ലയിലെ പോലീസ്; അഭിനന്ദന പ്രവാഹം

ജാനകി വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന വ്യാജപ്രചാരണം മാനസികമായി തളര്‍ത്തി; മരിച്ചാല്‍ വരെയെന്ന് ചിന്തിച്ചു, പ്രതികള്‍ ഒടുവില്‍ പിടിയിലായപ്പോള്‍ നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷമെന്ന് കൃഷ്ണന്‍ മാസ്റ്റര്‍


ജാനകി വധം; പോലീസ് അന്വേഷണത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നതും ഘാതക സംഘം, കുളം വറ്റിക്കാനും കത്തി തിരയാനും ഉത്സാഹിച്ചതും ഇവര്‍ തന്നെ

ജാനകി വധം; പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്; എഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കും, കവര്‍ച്ചയ്ക്കിടെ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത് ജാനകിയെ കൊല്ലാന്‍ കാരണമായതായി മൊഴി

ജാനകി വധം; രണ്ടു പേര്‍ പിടിയില്‍, അറസ്റ്റ് ഉടന്‍, മുഖ്യസൂത്രധാരന്‍ ഗള്‍ഫിലേക്ക് കടന്നു?

ജാനകിവധക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു ഡി വൈ എസ് പിയെ കൂടി ഉള്‍പ്പെടുത്തി



പുലിയന്നൂര്‍ ജാനകിവധം; പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍

പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം

ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി


ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു



ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kerala, Top-Headlines, News, Kannur, Crime, Murder-case, Police, gold, Janaki murder case; Investigation team against Payyannur Police.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia