city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2018)  ചീമേനി പുലിയന്നൂരിലെ റിട്ട പ്രധാനാധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ നിന്നും എസ് പി ഒഴികെയുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി.പോലീസിന്റെ അന്വേഷണത്തിനുപുറമെ ക്രൈംബ്രാഞ്ച് എസ് പി ഡോ. ടി പി ശ്രീനിവാസിന്റെ നേതൃത്വത്തിലും ജാനകിവധക്കേസില്‍ സമാന്തര അന്വേഷണം നടന്നുവരികയായിരുന്നു. ക്രൈംബ്രാഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാം ഇപ്പോള്‍ അന്വേഷണത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.

എസ് പി മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും നിലവില്‍ അന്വേഷണം നടത്തുന്നത്. ഇതോടെ അന്വേഷണച്ചുമതല പൂര്‍ണമായും പോലീസില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തില്‍ കുറ്റാന്വേഷണത്തില്‍ പ്രമുഖരായ ഉദ്യോഗസ്ഥരും പോലീസിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ കൊലപാതകം നടന്ന് ഒരുമാസമാകാറായിട്ടും പ്രതികളെക്കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിക്കാത്തതില്‍ ജനങ്ങള്‍ ആകെ നിരാശരും രോഷാകുലരുമാണ്. ജാനകിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം.


ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

യു ഡി എഫും ബി ജെ പിയും നേരത്തെ സമര പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനുപുറമെ സിപിഎം പ്രാദേശിക നേതൃത്വവും സമരത്തിനിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി സിപിഎം നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. അതേസമയം യുഡിഎഫും ബിജെപിയും ജാനകി വധക്കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സിപിഎമ്മിനെയാണ്. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകം തെളിയിക്കാന്‍ പോലീസിനും ആഭ്യന്തര വകുപ്പിനും സാധിക്കാത്തത് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്ന സിപിഎമ്മിന്റെ കഴിവുകേടും അനാസ്ഥയുമായാണ് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നത്. ജാനകി വധക്കേസില്‍ രാഷ്ട്രീയ എതിരാളികള്‍ മുതലെടുപ്പ് നടത്തുന്ന അവസരം ചെറുക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും സമരത്തിനിറങ്ങുന്നത്. കൂടാതെ നാട്ടിലെ വിവിധ സാമൂഹ്യസംഘടനകളും സമരത്തിനൊരുങ്ങിയിട്ടുണ്ട്.

രാത്രി ഒമ്പതു മണിയോടുകൂടി നടന്ന കൊലപാതകം മണിക്കൂറുകള്‍ക്കുള്ളില്‍ നാടറിഞ്ഞിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനയോ ആയുധങ്ങളോ മറ്റുതെളിവുകളോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തില്‍ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും അതിനു മതിയായ തെളിവുകള്‍ കിട്ടാതിരുന്നതിനിടെ തുടര്‍ന്ന് സംശയം കൊല്ലപ്പെട്ട ജാനകിയുടെ അടുത്ത ബന്ധുക്കളിലേക്കു വരെ നീങ്ങിയിരുന്നു. ജാനകിയുടെ വീടുമായി ബന്ധമുള്ളവരെയും ബന്ധുക്കളെയും അടക്കം നിരവധി പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്തുവെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല.

ഞായറാഴ്ച രാവിലെ മുതല്‍ പുലിയന്നൂരില്‍ കേന്ദ്രീകരിച്ച പോലീസ് സംഭവം നടന്ന ദിവസം പുലിയന്നൂര്‍ റെയ്ഞ്ചില്‍ വന്ന ഫോണ്‍ കോള്‍ പരിശോധിച്ച് 50 പേരില്‍ നിന്നും മൊഴിയെടുത്തിരുന്നു.

Related News:
ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kerala, Kasaragod, News, Murder-case, Crime, Crimebranch, Police, Investigation, UDF, BJP, CPM, Action Committee, Janaki murder case; Political Parties going to protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL