മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍
Mar 23, 2017, 19:41 IST
കാസര്‍കോട്: (www.kasargodvartha.com 23/03/2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍. പ്രതികളായ മൂന്നു പേര്‍ പിടിയിലായതായും, ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതികളായ മൂന്നു പേരെ പോലീസ് വലയിലാക്കിയിരിക്കുന്നത്. കാസര്‍കോട് നഗരത്തിന് സമീപ പ്രദേശത്തുള്ളവര്‍ തന്നെയാണ് പ്രതികള്‍.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ് പി ജയ്‌ദേവ് ജി, മലപ്പുറം ഡി ഡി ആര്‍ ബി ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ പി കെ സുധാകരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. നേരത്തെ കേസ് അന്വേഷിച്ച കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ സഹായങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിടിയിലായ പ്രതികള്‍ ഇതിന് മുമ്പ് മറ്റേതെങ്കിലും കേസില്‍ ഉള്‍പെട്ടതായി വിവരമില്ല. കൊലയ്ക്ക് ശേഷം പ്രതികളില്‍ രണ്ടുപേര്‍ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും പോലീസിന് സംശയമുണ്ട്. രണ്ട് ദിവസമായി ഊണും ഉറക്കവും ഒഴിച്ച് ആദ്യം കാസർകോട് പോലീസും തുടർന്ന് പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണമാണ് ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. നാടിന്റെ സമാധാനം കാക്കാന്‍ പോലീസിന് കഴിഞ്ഞതും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഏറ്റെടുത്തതും ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു. കഴിവുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് അന്വേഷണ സംഘത്തിലുള്ളതെന്നതിനാല്‍ കൃത്യമായ തെളിവുകളോടെയായിരിക്കും പ്രതികളുടെ അറസ്റ്റുണ്ടാവുക.
ശാസ്ത്രീയമായ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും, ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പ്രതികളിലേക്ക് അന്വേഷണ സംഘം ചെന്നെത്തിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിലുള്ള പല പ്രചരണങ്ങളും പോലീസിനെ കുഴക്കിയിരുന്നു. പിന്നീടാണ് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയത്.
റിയാസ് മൗലവിയുടെ സ്വദേശമായ കുടകിലും കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നീങ്ങിയത്. നേരത്തെ കൊലക്കേസില്‍ ഉള്‍പെട്ടവരെയടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തിരുന്നു. സംഭവം നടന്നയുടനെ തന്നെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍
റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ് ചീഫ്
റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം
കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം
പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍
മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി
മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു
മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം
റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ
മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി
മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Keywords : Kasaragod, Investigation, Police, Accuse, Arrest, Murder, Kerala, Trending, Muhammed Riyas Maulavi, Riyas Maulavi murder: 3 held.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ് പി ജയ്‌ദേവ് ജി, മലപ്പുറം ഡി ഡി ആര്‍ ബി ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ പി കെ സുധാകരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. നേരത്തെ കേസ് അന്വേഷിച്ച കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ സഹായങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിടിയിലായ പ്രതികള്‍ ഇതിന് മുമ്പ് മറ്റേതെങ്കിലും കേസില്‍ ഉള്‍പെട്ടതായി വിവരമില്ല. കൊലയ്ക്ക് ശേഷം പ്രതികളില്‍ രണ്ടുപേര്‍ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
ശാസ്ത്രീയമായ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും, ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പ്രതികളിലേക്ക് അന്വേഷണ സംഘം ചെന്നെത്തിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിലുള്ള പല പ്രചരണങ്ങളും പോലീസിനെ കുഴക്കിയിരുന്നു. പിന്നീടാണ് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയത്.
റിയാസ് മൗലവിയുടെ സ്വദേശമായ കുടകിലും കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നീങ്ങിയത്. നേരത്തെ കൊലക്കേസില്‍ ഉള്‍പെട്ടവരെയടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തിരുന്നു. സംഭവം നടന്നയുടനെ തന്നെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍
റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ് ചീഫ്
റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം
കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം
പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍
മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി
മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു
മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം
റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ
മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി
മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി