city-gold-ad-for-blogger

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 29/08/2016) ചെര്‍ക്കള ബേവിഞ്ച വളവിന് സമീപം എര്‍ട്ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് സ്വര്‍ണ വ്യാപാരിയുടെ കോടികള്‍കൊള്ളയടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ നടത്തുന്നതിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍ കെ മൃദുലി (23) നെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുമാണ് വിദ്യാനഗര്‍ സി ഐയുടെ ചുമതല വഹിക്കുന്ന ആദൂര്‍ സി ഐ സിബി തോമസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അറിയിച്ചത്.

തനിക്ക് കൊള്ളയില്‍ പങ്കെടുത്തതിന് 20 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായാണ് മൃദുല്‍ പോലീസിനോട് വെളിപ്പെടുത്തിയത്. കേസില്‍ അഞ്ചു പേര്‍ നേരിട്ട് പങ്കെടുത്തതായും അഞ്ചു പേര്‍ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഓപറേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയവരാണെന്നുമാണ് മൃദുല്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കി. കൂത്തുപറമ്പിലെ റെനിലും, സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ പ്രജീഷുമാണ് പണം തട്ടല്‍ ആസൂത്രണം ചെയ്തത്. ഇവരെ കൂടാതെ കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്‌ബോള്‍ താരം ടുട്ടു എന്നിവരാണ് ഒപ്പമുണ്ടായിരുന്നതെന്നും മറ്റുള്ളവരെ അറിയില്ലെന്നുമാണ് മൃദുല്‍ വെളിപ്പെടുത്തിയത്.

ഹവാല പണമായതുകൊണ്ട് പോലീസില്‍ പരാതി നല്‍കാന്‍ ഇടയില്ലെന്നും എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നും പറഞ്ഞാണ് ടുട്ടു തന്നെ കൊള്ളയ്ക്ക് ഒപ്പംകൂട്ടിയതെന്ന് മൃദുല്‍ പറഞ്ഞു. മൃദുല്‍ ബംഗളൂരുവില്‍ കാന്റീന്‍ നടത്തിവരികയാണ്. പ്രശസ്തനായ ഫുട്‌ബോള്‍ താരം കൂടിയാണ് മൃദുല്‍. ഓഗസ്റ്റ് ആറിന് വൈകിട്ട് വീടിനു സമീപത്തെ ഫുട്‌ബോള്‍ മൈതാനിയില്‍ ജഴ്‌സിയണിഞ്ഞ് കളിക്കാനെത്തിയപ്പോഴാണ് സുഹൃത്ത് ടുട്ടു കൊള്ളയടിക്കാനുള്ള പദ്ധതിയുമായി തന്നെ സമീപിച്ചതെന്നും മൃദുല്‍ പോലീസിനെ അറിയിച്ചു.

മറ്റു പ്രതികള്‍ക്കുവേണ്ടി പത്തംഗ പോലീസ് സംഘം കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ ഇപ്പോഴും തിരച്ചില്‍ നടത്തിവരികയാണ്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ചില രാഷ്ട്രീയ നേതാക്കള്‍ സംരക്ഷണം നല്‍കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മൃദുലിനെ തിരിച്ചറിയല്‍പരേഡിന് വിധേയനാക്കേണ്ടതു  കൊണ്ട് പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നില്ല. പൂനയിലും തലശ്ശേരിയിലുമായി സ്വര്‍ണാഭരണങ്ങളുണ്ടാക്കി വില്‍ക്കുന്ന ജ്വല്ലറി വര്‍ക്‌സ് ഉടമ വികാസിന്റേതാണ് കൊള്ളയടിക്കപ്പെട്ട. വികാസിന്റെ സന്തതസഹചാരിയായ പൂനയിലെ ഗണേഷും ഡ്രൈവര്‍ കൂത്തുപറമ്പിലെ പ്രജീഷുമാണ് ഹവാലപണം പൂനയില്‍നിന്നും തലശ്ശേരിയിലേക്ക് കൊണ്ടുപോയത്. പണംകൊണ്ടുപോകുന്ന വിവരം പ്രജീഷ് മുന്‍കൂട്ടി കൊള്ളസംഘത്തെ അറിയിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്ത് ഏഴിന് വൈകിട്ട് അഞ്ചു മണിയോടെയാണ് ചെര്‍ക്കള ബേവിഞ്ച് വളവിന് സമീപം വെച്ച് എര്‍ട്ടിക കാറിനെ തടഞ്ഞ് കള്ളത്തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചത്. കൊള്ളയ്ക്ക് ആസൂത്രണം നടത്തിയവരില്‍ രാഷ്ട്രീയ രംഗത്തുള്ളവരും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

Related News:
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം


Keywords:  Cherkala looting case, Kasaragod, Kerala, Football, arrest, Police, Cherkala, Accused, Football player, Arrested, Cherkala looting case: Police to approach court for accused

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia