city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

കാസര്‍കോട്: (www.kasargodvartha.com 23/08/2016) ചെര്‍ക്കള ദേശീയ പാത ബേവിഞ്ചവളവിന് സമീപം എര്‍ട്ടിക കാറില്‍ റിട്‌സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൂനയിലും തലശ്ശേരി കൂത്തുപറമ്പിലുമായി ശാരദ ജ്വല്ലറി വര്‍ക്കസ് കടനടത്തുന്ന വികാസ് എന്നയാള്‍ തലശ്ശേരിയിലേക്ക് കൊടുത്തുവിട്ട കണക്കില്‍പെടാത്ത ഹവാല പണമാണ് ഇയാളുടെ ഡ്രൈവറായ പ്രജീഷിന്റെ ഒത്താശയോടെ അഞ്ചംഗസംഘം തട്ടിയെടുത്തത്. 1.50 കോടിരൂപയാണ് നഷ്ടപ്പെട്ടതെന്നാണ് ജ്വല്ലറി ഉടമയുടെ ജോലിക്കാരനായ പൂനെ സ്വദേശി ഗണേഷ് (22) വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

ഗണേഷും വികാസിന്റെ ഡ്രൈവറായ തലശ്ശേരി സ്വദേശി പ്രജീഷുംചേര്‍ന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പൂനയില്‍നിന്നും 2.80 കോടി രൂപ തലശ്ശേരിയിലേക്ക് എര്‍ടിക കാറില്‍ കൊണ്ടുപോയിരുന്നത്. പണംകൊണ്ടുപോകുന്നവിവരം തന്റെ കൂട്ടാളികെ പ്രജീഷ് മുന്‍കൂട്ടി അറിയിച്ചിരുന്നു. പ്രജീഷിന്റെ നിര്‍ദേശപ്രകാരം ഇവരുടെ കാറിനെ റിട്‌സ് കാറിലെത്തിയ അഞ്ചംഗസംഘം പിന്തുടര്‍ന്ന് ചെര്‍ക്കള ബേവിഞ്ച വളവിലെത്തിയപ്പോള്‍ എര്‍ട്ടിക കാറിന് പിന്നില്‍ റിട്‌സ് കാറിടിച്ച് പണം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തോക്കുചൂണ്ടി കാറിനകത്തു അതിക്രമിച്ചുകടന്ന സംഘം ഗണേഷിന്റെ മുഖത്തേക്ക് മയക്കുസ്‌പ്രേ അടിച്ചിരുന്നു.

ഗണേഷിനെ കാറില്‍വെച്ച് ക്രൂരമായി മര്‍ദിച്ചസംഘം കൊള്ളയുടെ സൂത്രധാരനായ പ്രജീഷിനേയും മര്‍ദിക്കുന്നതായി അഭിനയിച്ചു. പിന്നീട് പണവുമായി റിട്‌സ് കാര്‍ കണ്ണൂര്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. സംഘം കൊള്ളനടത്താന്‍ ഉപയോഗിച്ച തോക്ക് കളിത്തോക്കാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണംനഷ്ടപ്പെട്ടവിവരം പ്രജീഷും ഗണേഷുംചേര്‍ന്നാണ് ജ്വല്ലറി ഉടമ വികാസിനെ വിളിച്ചറിയിച്ചത്. വികാസ് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ കൂത്തുപറമ്പിലേയും തലശ്ശേരിയിലേയും ഭരണ പക്ഷത്തുള്ള ചിലരെ ഏര്‍പാടാക്കിയിരുന്നു. ഓഗസ്റ്റ് 15ന് വികാസടക്കം എട്ടിലധികംപേര്‍ വിദ്യാനഗര്‍ സി ഐ ഓഫീസില്‍ എത്തിയിരുന്നു. തങ്ങളുടെ 2.80 കോടിരൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കേസില്ലാതെ പ്രശ്‌നം പരിഹരിച്ചുതരണമെന്നുമാണ് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പോലീസ് ഇതിന് കൂട്ടുനിന്നില്ല. പരാതി ഉണ്ടെങ്കില്‍ കേസെടുക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ പരാതി നല്‍കാന്‍ തയ്യാറാകാതെ തലശ്ശേരിയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് ശ്രമം നടത്താമെന്നുപറഞ്ഞാണ് ഇവര്‍ മടങ്ങിയത്. രണ്ട് ദിവസംകഴിഞ്ഞാണ് പിന്നീടാണ് വികാസിന്റെ ജോലിക്കാരന്‍ 1.50 കോടി രൂപ കൊള്ളയടിച്ചതായി കാണിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഇതിന് മുമ്പ് കാസര്‍കോട് ഡി വൈ എസ് പി ഓഫീസുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും പോലീസ് സഹകരിക്കാത്തതിനാല്‍ ശ്രമം വിജയിച്ചിരുന്നില്ല.

പ്രതികള്‍ക്കുവേണ്ടി 10 പേരടങ്ങുന്ന പോലീസ് സംഘം തലശ്ശേരി കൂത്തുപറമ്പ് എന്നിവിടങ്ങളിലും മുംബൈയിലുമായി അന്വേഷണം നടത്തിവരികയാണ്. പ്രതികളില്‍ പ്രജീഷ് അടക്കം ആറുപേരുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുപ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അതിനിടെ പ്രതികള്‍ രാജ്യംവിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പോലീസ് ലൂക്കൗട്ട് നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

Related News:
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

Keywords:    Cash looting case, Theft, Looting, Investigation, Robbery, Police, Case

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL