city-gold-ad-for-blogger

പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹിക്കുന്ന ശിക്ഷ -സലാം ഹാജിയുടെ മകന്‍ സൂഫിയാന്‍

കാസര്‍കോട്: (www.kasargodvartha.com 04.09.2014)  പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹിക്കുന്ന ശിക്ഷതന്നെയാണെന്ന് കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഹാജിയുടെ മകന്‍ സൂഫിയാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കണമെന്നാണ് ആഗ്രഹിച്ചത്.

സത്യം തെളിഞ്ഞതില്‍ സന്തോഷിക്കുന്നു. നിഷ്ഠുരമായ രീതിയില്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവം ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സംഭവം കണ്‍മുന്നില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. കൊള്ളയ്ക്കുവേണ്ടി കൊലനടത്തുന്ന ഇത്തരം സംഘങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്നും സൂഫിയാന്‍ പറഞ്ഞു.

ഒരു പിതാവിനും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. സലാം ഹാജിയുടെ സഹോദരിമാരായ സഫിയ, സഫാന, മരുമക്കളായ ഷഫീല്‍, ജാസിര്‍, മറ്റുബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപേരാണ് വിധികേള്‍ക്കാന്‍ കോടതിയിലെത്തിയത്.

വിധി വന്നയുടനെ വിവിരം സൂഫിയാന്‍ മാതാവ് സുബൈദയെ വിളിച്ചറിയിച്ചിരുന്നു. പടച്ചോന്‍ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെയാണ് കൊടുത്തതെന്നായിരുന്നു മാതാവ് പ്രതികരിച്ചതെന്ന് സൂഫിയാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹിക്കുന്ന ശിക്ഷ -സലാം ഹാജിയുടെ മകന്‍ സൂഫിയാന്‍
പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹിക്കുന്ന ശിക്ഷ -സലാം ഹാജിയുടെ മകന്‍ സൂഫിയാന്‍
സലാം ഹാജിയുടെ മകന്‍ സൂഫിയാന്‍ ബന്ധുവിനോടൊപ്പം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Also read:
തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ കുറ്റക്കാര്‍, വിധി 4ന്

സലാംഹാജി വധം: സഹോദരങ്ങളായ 2 പ്രതികള്‍ യു.പിയില്‍ പിടിയില്‍

സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍

ഗള്‍ഫ് വ്യാപാരിയുടെ വധം: കൊലയാളി സംഘമെത്തിയത് തൃശൂരില്‍ നിന്ന്

'ഉപ്പയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു'


ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


Keywords Murder Case, Accused, Court, Order, Guilty, Abdul Salam Haji, AB Abdul Salam, Trikaripur, Salam Haji murder case verdict: response of son Sufiyan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia