city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ വ്യാപാര പ്രമുഖന്‍ എ.ബി.അബ്ദുല്‍ സലാം ഹാജിയെ (58) കൊലപ്പെടുത്തിയ സംഘം താക്കോലുകള്‍ കൈവശപ്പെടുത്തിയത് അദ്ദേഹത്തിന്റെ 10 വയസുള്ള മകളെ ഉപയോഗിച്ചാണെന്ന് വ്യക്തമായി. ഞായറാഴ്ച രാത്രി 11.30 നും തിങ്കളാഴ്ച പുലര്‍ചെ 12.30 നും ഇടയിലുള്ള സമയത്താണ് കൊലയാളി സംഘം മാരുതി എര്‍ട്ടിക കാറില്‍ എത്തിയത്. അക്രമി സംഘത്തില്‍ കൃത്യമായി എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

ഏഴു പേരാണ് ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. കൊട്ടാര സദൃശ്യമായ അബ്ദുല്‍ സലാം ഹാജിയുടെ വീടിന് റിമോര്‍ട്ട് കണ്‍റോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗേറ്റാണുള്ളത്. എന്നാല്‍ ഒരാഴ്ചയിലേറെയായി ഗേറ്റിന്റെ റിമോര്‍ട്ട് കണ്‍റോള്‍ സംവിധാനം പ്രവര്‍ത്തന രഹിതമാണ്.

സംഭവം നടക്കുമ്പോള്‍ അബ്ദുല്‍ സലാം ഹാജിയും ഭാര്യ സുബൈദയും മകന്‍ സൂഫിയാനും മകള്‍ പയ്യന്നൂര്‍ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫാനയുമാണ് വീട്ടിലുണ്ടായിരുന്നത്. മകന്‍ ശുഹൈബ് ഗള്‍ഫിലാണ്. മകള്‍ സുമയ്യ ഭര്‍തൃവീട്ടിലായിരുന്നു.11.30 മണിയോടെ കാറിലെത്തിയ മുഖംമൂടി സംഘത്തിലെ നാലു പേരാണ് ആദ്യം പുറത്തിറങ്ങിയത്. സിറ്റൗട്ടിലുണ്ടായിരുന്ന അബ്ദുല്‍ സലാം ഹാജിയെ കസേരയെടുത്ത് അടിക്കുകയും മര്‍ദിക്കുകയും ചെയ്ത ശേഷം അകത്ത്‌കൊണ്ടു പോയി കസേരയില്‍ കെട്ടിയിട്ട് മുഖത്ത് ഡക്ക് ടാപ്പ് കൊണ്ട് വരിഞ്ഞ് മുറുക്കുകയായിരുന്നു.

രണ്ടു പേരുടെ കൈയ്യില്‍ മൂര്‍ചയേറിയ കത്തിയുണ്ടായിരുന്നു. ബഹളം കേട്ട് മുറിയിലുണ്ടായിരുന്ന സുബൈദയും മക്കളായ സൂഫിയാനും സഫാനയും പുറത്തിറങ്ങിയപ്പോള്‍ ഇവരെ ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സൂഫിയാനെ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മകള്‍ സഫാനയെ പിടികൂടി ഭീഷണിപ്പെടുത്തി താക്കോല്‍ വെച്ച സ്ഥലം കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്. സഫാന താക്കോലുകള്‍ ഇവര്‍ക്ക് എടുത്തു കൊടുക്കുകയായിരുന്നു. സഫാനയെ അക്രമികള്‍ ഉപദ്രവിച്ചില്ല. അക്രമികള്‍ മുറികളിലെ അലമാരകളെല്ലാം തുറന്ന് പരിശോധിച്ചു. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ച് പുറത്തിട്ടു.

മകളുടെ സ്വർണ മാല അക്രമി സംഘം പൊട്ടിച്ചെടുത്തിരുന്നു. വേറെ എന്തെല്ലാം സാധനങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അക്രമികള്‍ ഹിന്ദിയിലും മലയാളത്തിലുമാണ് സംസാരിച്ചിരുന്നത്. ഗള്‍ഫില്‍ വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് അബ്ദുല്‍ സലാം ഹാജി. വീടിന്റെ ഗേറ്റിലും അകത്തും മറ്റുമായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെല്ലാം സംഘം പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് അക്രമികളെത്തിയതെന്ന് കരുതുന്നു. അരമണിക്കൂറോളം അക്രമികള്‍ ഈ വീട്ടിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി തമ്പാന്‍, നീലേശ്വരം സി.ഐ സജീവന്‍, ചന്തേര എസ്.ഐ എം.പി വിനീഷ് എന്നിവര്‍ പുലര്‍ചെ തന്നെ കൊല നടന്ന വീട്ടിലെത്തിയിരുന്നു. അബ്ദുല്‍ സലാം ഹാജിയുടെ ദേഹത്ത് നിസാരമായ പരിക്കുകള്‍ മാത്രമെ കാണാനുള്ളൂ. കസേര കൊണ്ട് അടിയേറ്റപ്പോള്‍ ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ സംശയം.

അക്രമികള്‍ വന്ന കാറില്‍ തന്നെ രക്ഷപ്പെട്ട ശേഷം അബ്ദുല്‍ സലാം ഹാജിയുടെ മകള്‍ സഫാന തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയും ആ വീട്ടുകാര്‍ പലരെയും വിളിച്ചെങ്കിലും നോമ്പ് 27 ആയതുകൊണ്ട് പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയതിനാല്‍ ആരും കുറേസമയം ഫോണെടുത്തില്ല. അവസാനം ഒരാള്‍ ഫോണെടുത്തതോടെ വിവരം പള്ളിയിലറിയുകയും എല്ലാവരും സംഭവ സ്ഥലത്തേക്ക് ഒഴുകുകയുമായിരുന്നു. അബ്ദുല്‍ സലാം ഹാജിയെ ഉടന്‍ തന്നെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് അശുപത്രിയിലേക്ക് കൊണ്ടു പോയി.

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

Photos: Urumees Trikaripur

Related News:
ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു

Also Read:
മന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ കാറ്റ് പോയി: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

Keywords:  Murder, Trikaripur, Child, Police, House, Robbery, Car, Hospital, Masjid, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL