city-gold-ad-for-blogger

ആരാധനാലയം അശുദ്ധമാക്കിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ഗള്‍ഫിലേക്ക് കടന്നു

ബേക്കല്‍: (www.kasargodvartha.com 26/07/2015) മാങ്ങാട്ട് ആരാധനാലയം അശുദ്ധമാക്കിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. മേല്‍പ്പറമ്പ് സ്വദേശികളായ മൂന്നംഗസംഘമാണ് ഗള്‍ഫിലേക്ക് കടന്നത്. ഒരുമാസം മുമ്പാണ് മാങ്ങാട്ട് സി പി എംകോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ആരാധനാലയം അശുദ്ധമാക്കിയ സംഭവമുണ്ടായത്.

പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതിന്് വേണ്ടിയുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതികളെക്കുറിച്ച്് വ്യക്തമായ സൂചന ലഭിച്ചിട്ടും ഇവരെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും  നടപടിയുണ്ടാകുന്നില്ലെന്നാരോപിച്ച് ക്ഷേത്രഭാരവാഹികള്‍ ഈയിടെ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.

മാങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളിലെ ഭൂരിഭാഗം പ്രതികളും ഒളിവില്‍ കഴിയുകയാണ്.     അതിനിടെ മാങ്ങാട്ട് ആരാധനാലയം അശുദ്ധമാക്കിയത് ഉള്‍പ്പെടെയുള്ള സംഘര്‍ഷത്തിന് ഉത്തരവാദി മുസ്ലിം ലീഗാണെന്ന ആരോപണവുമായി എസ് ഡി പി ഐ രംഗത്തുവന്നു. മാങ്ങാട് നടന്ന സംഘര്‍ഷത്തില്‍ ആരാധനാലയത്തിന്റെ പേരു പറഞ്ഞ്് അതിന് വര്‍ഗീയമുഖം നല്‍കി ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയത് ലീഗാണെന്നും ഇതിന് പിന്നില്‍ മുതലെടുപ്പാണെന്നും എസ് ഡി പി ഐ ഉദുമ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
ആരാധനാലയം അശുദ്ധമാക്കിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ഗള്‍ഫിലേക്ക് കടന്നു

Related News:  മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കിയ സംഭവം: കേസ് പോലീസ് അട്ടിമറിക്കുന്നു- ബി.ജെ.പി

മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക 


ആരാധനാലയം അശുദ്ധമാക്കിയ കേസിലെ പ്രതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് 6 പേര്‍ക്കെതിരെ കേസ്



മാങ്ങാട്ടെ രാഷ്ട്രീയ പ്രശ്‌നം വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു പോകാന്‍ നീക്കം; ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia