city-gold-ad-for-blogger
Aster MIMS 10/10/2023

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

കാസര്‍കോട്: (www.kasargodvartha.com 02.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു. ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് സുബൈദയെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി മധൂര്‍ പട്‌ളയിലെ കുഞ്ചാര്‍ കോട്ടക്കണ്ണിയില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), രണ്ടാം പ്രതി പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കേസില്‍ ഇനി രണ്ടു പേരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

വീടുവാടകയ്ക്ക് ചോദിച്ചാണ് സംഘം സുബൈദയെ സമീപിച്ചത്. തൊട്ടടുത്തുള്ള ഒരുവീടാണ് വാടകയ്ക്ക് ചോദിച്ചിരുന്നത്. ജനുവരി 17 നും 18 നും ഇടയിലാണ് കൊലപാതകം നടന്നത്. ജനുവരി 16 ന് നാലു പ്രതികളും ഐ 20 കാറില്‍ ആദ്യം വീട്ടിലെത്തി സുബൈദയെ കണ്ടിരുന്നു. 4,000 രൂപയ്ക്ക് വീട് വാടകയ്ക്ക് ചോദിക്കുകയായിരുന്നു. സുബൈദയുടെ വീടിനടുത്ത് കുവൈത്തിലുള്ള മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ചെക്കിപ്പള്ളത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇവര്‍ സുബൈദയെ സമീപിച്ചത്.

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ മുമ്പ് നോക്കിനടത്തിയിരുന്ന ക്വാര്‍ട്ടേഴ്‌സ് ഇവര്‍ക്ക് കാണിച്ചുകൊടുത്തു. തുടര്‍ന്ന് പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിക്കുകയും ജനുവരി 17 ന് മറ്റൊരു ചുവന്ന സ്വിഫ്റ്റ് കാറില്‍ ഉച്ചയ്ക്ക് 12 മണിയോടെ ചെക്കിപ്പള്ളത്തെ വീട്ടിലെത്തുകയുമായിരുന്നു. എന്നാല്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് തിരിച്ചുപോകും വഴി സുബൈദ ബസിറങ്ങി നടന്നുവരുന്നത് കണ്ട പ്രതികള്‍ സുബൈദയെ പിന്തുടര്‍ന്ന് വരികയും സുബൈദ വാതില്‍ തുറന്ന് അകത്തു കടന്ന ഉടനെ അബ്ദുല്‍ ഖാദറും മൂന്നാം പ്രതിയും കാറില്‍ നിന്നിറങ്ങിയ വീടിനകത്തേക്ക് കയറുകയും മറ്റ് രണ്ട് പേര്‍ കാര്‍ മുന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുകയും ചെയ്തു. വീടിനകത്തു കയറിയ അസീസ് തലേദിവസം കണ്ട പരിചയത്തില്‍ സുബൈദയെ വിളിക്കുകയും ക്വാര്‍ട്ടേഴ്‌സിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞപ്പോള്‍ അകത്തു കയറിയിരിക്കാന്‍ സുബൈദ ക്ഷണിച്ചു.

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

തുടര്‍ന്ന് രണ്ടു പേരും വീടനകത്തു കയറി. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. നാരങ്ങ വെള്ളമുണ്ടാക്കാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയ സുബൈദ നാരങ്ങ വെള്ളം തയ്യാറാക്കി വരുന്നതിനിടയില്‍ മൂന്നാം പ്രതി കൈയ്യില്‍ കരുതിയ കുപ്പിയില്‍ നിന്നും ക്ലോറോഫോം ആണെന്ന് ഖാദറിനോട് പറഞ്ഞ് ഒരു ദ്രാവകം കൈയ്യില്‍ കരുതിയ തുണിയില്‍ ഒഴിച്ച് തയ്യാറായി നില്‍ക്കുകയും ചെയ്തു. നാരങ്ങ വെള്ളവുമായി വന്ന സുബൈദയെ പിന്നില്‍ നിന്നും മുഖത്ത് തുണി കൊണ്ട് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിന്നീട് സുബൈദയെ നിലത്തുകിടത്തിയ ഒന്നും മൂന്നും പ്രതികള്‍ സുബൈദ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് കൈയ്യും കാലും തുണി കൊണ്ട് കെട്ടി വീടിനകത്തെ അലമാര പരിശോധിക്കുകയും വീടിന്റെ പൂട്ടുംതാക്കോലും ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടി പുറത്തു വരികയും വന്ന കാറില്‍ തിരിച്ചുപോവുകയും ചെയ്യുകയായിരുന്നു.

Related News: 
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, Crime, Police, arrest, Car, Top-Headlines, Zubaida murder case; Accused planned the crime in an hour.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL