റബീഉല്ലയെ കാസര്‍കോട്ടെ സംഘം അന്വേഷിച്ചു ചെന്നത് നിക്ഷേപമായി നല്‍കിയ 6.80 കോടി രൂപ ആവശ്യപ്പെടാന്‍; മലപ്പുറത്തേക്ക് തിരിച്ചത് റബീഉല്ല ഫേസ്ബുക്ക് ലൈവില്‍ വന്നതിനു പിന്നാലെ
Jul 25, 2017, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2017) ഗള്‍ഫിലെ വ്യവസായ പ്രമുഖനും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ റബീഉല്ലയെ കാസര്‍കോട്ടെ സംഘം അന്വേഷിച്ചു ചെന്നത് നിക്ഷേപമായി നല്‍കിയ 6.80 കോടി രൂപ ആവശ്യപ്പെടാനാണെന്ന വിവരം പുറത്തുവന്നു. രണ്ടു വര്‍ഷം മുമ്പ് ബിസിനസുകാരനായ കാസര്‍കോട്ടെ അര്‍ഷാദ് റബീഉല്ലയ്ക്ക് 6.80 കോടി രൂപ ബിസിനസ് ആവശ്യത്തിനായി നല്‍കിയിരുന്നു. www.kasargodvartha.com
ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിസിനസിലെ ലാഭത്തിന്റെ വിഹിതം നല്‍കാനോ പണം തിരിച്ചുനല്‍കാനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് അര്‍ഷാദ് റബീഉല്ലയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എട്ട് മാസത്തിലധികമായി ബിസിനസില്‍ വിട്ടു നിന്ന റബീഉല്ലയെ കുറിച്ച് ഒരു വിവരവും അര്‍ഷാദിന് ലഭിച്ചിരുന്നില്ല. റബീഉല്ലയെ കാണാനില്ലെന്നും ഒളിവിലാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇത് നിഷേധിച്ചു കൊണ്ട് താന്‍ മലപ്പുറം ഈസ്റ്റ്‌കോഡൂരിലെ വീട്ടിലുണ്ടെന്നും ആരും തന്നെ തടങ്കലില്‍ വെച്ചിട്ടില്ലെന്നും വ്യക്തമാക്കി റബീഉല്ല ഫേസ്ബുക്ക് ലൈവില്‍ വന്നതോടെ സുഹൃത്തായ അസ്ലം കുരിക്കളുടെ സഹായത്തോടെ റബീഉല്ലയെ കാണാന്‍ ഞായറാഴ്ച മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു. അസ്ലം കുരുക്കളുടെ കാര്‍ കേടായതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു ബിസിനസ് പ്രമുഖന്റെ കാറാണ് കൊണ്ടുപോയത്. മൂന്ന് വാഹനങ്ങളിലായാണ് ഇവര്‍ മലപ്പുറത്തേക്ക് തിരിച്ചത്. www.kasargodvartha.com
ഞായറാഴ്ച രാത്രി കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ തങ്ങിയ ഇവര്‍ പുലര്‍ച്ചെയോടെ മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു. രാവിലെ 6.30 മണിയോടെ ഈസ്റ്റ്‌കോഡൂരിലെ റബീഉല്ലയുടെ വീട്ടിലെത്തിയ ഇവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. തങ്ങള്‍ ബിസിനസ് പങ്കാളികളാണെന്നും അടുത്ത സുഹൃത്തുക്കളാണെന്നും സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചു. പുറത്തുള്ള സി സി ടി വി വഴി വീട്ടിലുള്ളവര്‍ക്ക് വന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
നല്‍കിയ പണം മടക്കിവാങ്ങാന്‍ അര്‍ഷാദ് എത്തിയതാണെന്നറിഞ്ഞതോടെ റബീഉല്ലയും ബന്ധുക്കളും അവരെ അകത്തേക്ക് കയറ്റിവിടരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇതേ തുടര്‍ന്ന് മെയിന്‍ഗേറ്റ് ഒഴിവാക്കി ചെറിയ ഗേറ്റില്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റിയുമായി വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായത്. ഇതോടെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. രംഗം വഷളാകുന്നതു കണ്ട് കൂടെ വന്ന ചിലര്‍ ഇതിനിടയില്‍ തിരിച്ചുപോയി. ഇതിനിടയിലാണ് ഇവര്‍ എത്തിയ ഇന്നോവ ചിലര്‍ കല്ലെറിഞ്ഞു തകര്‍ത്തത്. രണ്ടു പേരെ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ വഴി മറ്റുള്ളവരെയും മലപ്പുറത്തേക്ക് തിരിച്ചുവിളിച്ച് മൊത്തം ഏഴു പേരെയാണ് റബീഉല്ലയുടെ ഭാര്യ ഷഹ്‌റാ ബാനുവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും സ്വത്ത് തട്ടിയെടുക്കാന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. www.kasargodvartha.com
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് അര്‍ഷാദിന്റെയും ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും കാസര്‍കോട് സ്വദേശിയുമായ അസ്ലം കുരിക്കള്‍, ഇദ്ദേഹത്തിന് കര്‍ണാടക പോലീസ് അനുവദിച്ച ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു. www.kasargodvartha.com
കാസര്‍കോട്ടും ചൈന, ബംഗളൂരു, ചെന്നൈ, ദുബൈ എന്നിവിടങ്ങളിലും ബിസിനസ് നടത്തിവരുന്ന കെ എസ് അര്‍ഷാദിന് റബീഉല്ലയെ തട്ടിക്കൊണ്ടുപോയി സ്വത്ത് തട്ടിയെടുക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ആശുപത്രി, സ്‌കൂള്‍ അടക്കമുള്ള സംരംഭങ്ങളും ഇവര്‍ക്കുണ്ട്. ഇതുവരെ ഒരു കേസിലും ഉള്‍പെടാത്തവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റായ അസ്ലം കുരിക്കള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ പോകണമെങ്കില്‍ കര്‍ണാടക പോലീസ് അനുവദിച്ച ഗണ്‍മാന്റെ സഹായമില്ലാതെ തന്നെ പോകാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. www.kasargodvartha.com
തികച്ചും ബിസിനസ് സംബന്ധമായ ഈ തര്‍ക്കം റബീഉല്ലയുടെ കുടുംബാംഗങ്ങളാണ് ഇത്രയും വഷളാക്കിയതെന്നാണ് ആരോപണം. അസ്ലം കുരിക്കള്‍ ഈ സംഘത്തിലുണ്ടായതാണ് ആദ്യം ഒത്തുതീര്‍പ്പിലെത്തിയ സംഭവം കേസിന്റെ വഴിയിലേക്ക് നീങ്ങാന്‍ കാരണം. ഇക്കാര്യത്തില്‍ മറ്റു പാര്‍ട്ടി തലങ്ങളിലെ ചില ഇടപെടലുകള്‍ നടന്നതായും വിവരമുണ്ട്. www.kasargodvartha.com
Related News:
ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം 7 പേര്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, complaint, Arrested Kasaragod gang remanded
ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിസിനസിലെ ലാഭത്തിന്റെ വിഹിതം നല്‍കാനോ പണം തിരിച്ചുനല്‍കാനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് അര്‍ഷാദ് റബീഉല്ലയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എട്ട് മാസത്തിലധികമായി ബിസിനസില്‍ വിട്ടു നിന്ന റബീഉല്ലയെ കുറിച്ച് ഒരു വിവരവും അര്‍ഷാദിന് ലഭിച്ചിരുന്നില്ല. റബീഉല്ലയെ കാണാനില്ലെന്നും ഒളിവിലാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇത് നിഷേധിച്ചു കൊണ്ട് താന്‍ മലപ്പുറം ഈസ്റ്റ്‌കോഡൂരിലെ വീട്ടിലുണ്ടെന്നും ആരും തന്നെ തടങ്കലില്‍ വെച്ചിട്ടില്ലെന്നും വ്യക്തമാക്കി റബീഉല്ല ഫേസ്ബുക്ക് ലൈവില്‍ വന്നതോടെ സുഹൃത്തായ അസ്ലം കുരിക്കളുടെ സഹായത്തോടെ റബീഉല്ലയെ കാണാന്‍ ഞായറാഴ്ച മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു. അസ്ലം കുരുക്കളുടെ കാര്‍ കേടായതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു ബിസിനസ് പ്രമുഖന്റെ കാറാണ് കൊണ്ടുപോയത്. മൂന്ന് വാഹനങ്ങളിലായാണ് ഇവര്‍ മലപ്പുറത്തേക്ക് തിരിച്ചത്. www.kasargodvartha.com
ഞായറാഴ്ച രാത്രി കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ തങ്ങിയ ഇവര്‍ പുലര്‍ച്ചെയോടെ മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു. രാവിലെ 6.30 മണിയോടെ ഈസ്റ്റ്‌കോഡൂരിലെ റബീഉല്ലയുടെ വീട്ടിലെത്തിയ ഇവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. തങ്ങള്‍ ബിസിനസ് പങ്കാളികളാണെന്നും അടുത്ത സുഹൃത്തുക്കളാണെന്നും സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചു. പുറത്തുള്ള സി സി ടി വി വഴി വീട്ടിലുള്ളവര്‍ക്ക് വന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
നല്‍കിയ പണം മടക്കിവാങ്ങാന്‍ അര്‍ഷാദ് എത്തിയതാണെന്നറിഞ്ഞതോടെ റബീഉല്ലയും ബന്ധുക്കളും അവരെ അകത്തേക്ക് കയറ്റിവിടരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇതേ തുടര്‍ന്ന് മെയിന്‍ഗേറ്റ് ഒഴിവാക്കി ചെറിയ ഗേറ്റില്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റിയുമായി വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായത്. ഇതോടെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. രംഗം വഷളാകുന്നതു കണ്ട് കൂടെ വന്ന ചിലര്‍ ഇതിനിടയില്‍ തിരിച്ചുപോയി. ഇതിനിടയിലാണ് ഇവര്‍ എത്തിയ ഇന്നോവ ചിലര്‍ കല്ലെറിഞ്ഞു തകര്‍ത്തത്. രണ്ടു പേരെ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ വഴി മറ്റുള്ളവരെയും മലപ്പുറത്തേക്ക് തിരിച്ചുവിളിച്ച് മൊത്തം ഏഴു പേരെയാണ് റബീഉല്ലയുടെ ഭാര്യ ഷഹ്‌റാ ബാനുവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും സ്വത്ത് തട്ടിയെടുക്കാന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. www.kasargodvartha.com
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് അര്‍ഷാദിന്റെയും ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും കാസര്‍കോട് സ്വദേശിയുമായ അസ്ലം കുരിക്കള്‍, ഇദ്ദേഹത്തിന് കര്‍ണാടക പോലീസ് അനുവദിച്ച ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു. www.kasargodvartha.com
കാസര്‍കോട്ടും ചൈന, ബംഗളൂരു, ചെന്നൈ, ദുബൈ എന്നിവിടങ്ങളിലും ബിസിനസ് നടത്തിവരുന്ന കെ എസ് അര്‍ഷാദിന് റബീഉല്ലയെ തട്ടിക്കൊണ്ടുപോയി സ്വത്ത് തട്ടിയെടുക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ആശുപത്രി, സ്‌കൂള്‍ അടക്കമുള്ള സംരംഭങ്ങളും ഇവര്‍ക്കുണ്ട്. ഇതുവരെ ഒരു കേസിലും ഉള്‍പെടാത്തവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റായ അസ്ലം കുരിക്കള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ പോകണമെങ്കില്‍ കര്‍ണാടക പോലീസ് അനുവദിച്ച ഗണ്‍മാന്റെ സഹായമില്ലാതെ തന്നെ പോകാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. www.kasargodvartha.com
തികച്ചും ബിസിനസ് സംബന്ധമായ ഈ തര്‍ക്കം റബീഉല്ലയുടെ കുടുംബാംഗങ്ങളാണ് ഇത്രയും വഷളാക്കിയതെന്നാണ് ആരോപണം. അസ്ലം കുരിക്കള്‍ ഈ സംഘത്തിലുണ്ടായതാണ് ആദ്യം ഒത്തുതീര്‍പ്പിലെത്തിയ സംഭവം കേസിന്റെ വഴിയിലേക്ക് നീങ്ങാന്‍ കാരണം. ഇക്കാര്യത്തില്‍ മറ്റു പാര്‍ട്ടി തലങ്ങളിലെ ചില ഇടപെടലുകള്‍ നടന്നതായും വിവരമുണ്ട്. www.kasargodvartha.com
Related News:
ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം 7 പേര്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, complaint, Arrested Kasaragod gang remanded