city-gold-ad-for-blogger
Aster MIMS 10/10/2023

സമ്പന്ന കുടുംബത്തെ സജീഷ് പരിചയപ്പെട്ടത് റേഞ്ച് റോവര്‍ കാര്‍ വാങ്ങുമ്പോള്‍; പെണ്‍കുട്ടിയെ വളച്ചെടുത്തത് കുതിര സവാരി പഠനത്തിലൂടെ

കാസര്‍കോട്: (www.kasargodvartha.com 29/08/2016) മെഡിക്കല്‍ സീറ്റ് തട്ടിപ്പുകേസിലെ പ്രതി നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജീഷ് ചന്ദ്രന്‍ (30) തൃശൂര്‍ പേരാമംഗലം സ്വദേശിനിയായ സമ്പന്നകുടുംബത്തിലെ 16കാരിയെ തട്ടിക്കൊണ്ടുപോയത് ആസൂത്രിതമായാണെന്ന് വ്യക്തമായി. ഏതാനും വര്‍ഷം മുമ്പ് തൃശൂരിലെ കാര്‍ ഷോറൂമില്‍ നിന്നും റേഞ്ച് റോവര്‍ കാര്‍ വാങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി സജീഷ് ചന്ദ്രന്‍ പരിചയപ്പെടുന്നത്. പിന്നീട് കുടുംബസന്ദര്‍ശനത്തിലൂടെ ബന്ധം വളര്‍ത്തിയെടുക്കുകയായിരുന്നു.  www.kasargodvartha.com

സജീഷ് ചന്ദ്രന്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പുകേസില്‍ പോലീസ് അന്വേഷിക്കുന്നതിനിടയില്‍പോലും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നതായി പുറത്തുവന്നിട്ടുണ്ട്. കുടുംബസുഹൃത്തായതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ സജീഷിന് എല്ലാ സ്വാതന്ത്രവും ഉണ്ടായിരുന്നു. ഇതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സജീഷ് ഹോര്‍സ് റെയ്ഡിംഗ് പഠിപ്പിച്ചതോടെയാണ് ഇവര്‍ തമ്മില്‍ അടുത്തതും പ്രണയത്തിലായതും.  www.kasargodvartha.com

വീട്ടുകാരെ പോലും അറിയിക്കാതെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നാണ് പെണ്‍കുട്ടി സജീഷ് ചന്ദ്രനൊപ്പം വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാതായതോടെ സജീഷ് ചന്ദ്രന്റെ മൊബൈല്‍ നമ്പറിലും യുവാവിന്റെ ചില കേന്ദ്രങ്ങളിലും ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  www.kasargodvartha.com

പോലീസ് അന്വേഷണത്തില്‍ സജീഷും പെണ്‍കുട്ടിയും കര്‍ണാടക ബെല്‍ഗാമിലെ രാംദേവ് ടൂറിസ്റ്റ് ഹോമില്‍ ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ബന്ധുക്കളും അവിടെയെത്തിയെങ്കിലും തലനാരിഴയ്ക്കാണ് സജീഷ് ചന്ദ്രന്‍ പെണ്‍കുട്ടിയെയും കൊണ്ട് അവിടെ നിന്നും കടന്നത്. 1200 കോടിയോളം ആസ്തിയുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളുള്ള കുടുംബത്തിലെ പെണ്‍കുട്ടിയാണ് സജീഷ് ചന്ദ്രനൊപ്പമുള്ളത്. അതുകൊണ്ട് തന്നെ പോലീസിന്റെ വന്‍ പട തന്നെ പെണ്‍കുട്ടിക്കും സജീഷ് ചന്ദ്രനും വേണ്ടിയുള്ള അന്വേഷണം നടത്തിവരികയാണ്.  www.kasargodvartha.com

പേരാമംഗലം സി.ഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച രാവിലെയാണ് സജീഷ് ചന്ദ്രനെയും പെണ്‍കുട്ടിയെയും അന്വേഷിച്ച് കാസര്‍കോട്ടെത്തിയത്. സജീഷ് ചന്ദ്രന്റെ സുഹൃത്തുക്കളായ ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവര്‍ കാസര്‍കോട്ടുള്ളതായി സൂചനകളില്ല. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ ഏതെങ്കിലും ഒളിത്താവളത്തില്‍ സജീഷ് ചന്ദ്രന്‍ ഉണ്ടാകുമെന്നാണ് തൃശൂര്‍ പോലീസിന്റെ അനുമാനം. അന്വേഷണം ബംഗളൂരു കേന്ദ്രീകരിച്ച് നടത്തുന്നതിനായി പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.  www.kasargodvartha.com

കര്‍ണാടകയിലെ പല ഉന്നതന്മാരുമായും പോലീസ് ഉദ്യോഗസ്ഥരുമായും അടുത്തബന്ധം പുലര്‍ത്തുന്ന സജീഷിന് എല്ലാ വിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നാണ് വിവരം. കാസര്‍കോട് ക്രൈംബ്രാഞ്ച് മെഡിക്കല്‍ തട്ടിപ്പുകേസില്‍ അന്വേഷിച്ചപ്പോള്‍ പോലും സജീഷിനെയും കൂട്ടുപ്രതികളെയും സംരക്ഷിച്ചത് കര്‍ണാടകയിലെ ചില വന്‍സ്രാവുകളാണ്.  www.kasargodvartha.com

കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രൊഫഷണല്‍ കോളജുകളില്‍ മെഡിക്കല്‍ - എഞ്ചിനീയര്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് കോടികളാണ് സജീഷിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതമാണ് സജീഷും കൂട്ടാളികളും നയിച്ചുവന്നത്. കുടുംബവുമായി അധിക ബന്ധം പുലര്‍ത്താതിരുന്ന സംഘം ബംഗളൂരുവില്‍ വന്‍ തുക നല്‍കി ആഡംബര ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് മാസങ്ങളോളം താമസിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മംഗളൂരുവിലും ഇവര്‍ക്ക് സ്വന്തമായി ആഢംബര ഫ്‌ളാറ്റുണ്ട്. വിലകൂടിയ കാറുകള്‍ വാങ്ങിയും ഹെലികോപ്റ്റര്‍ വാടകക്കെടുത്ത് ബംഗളൂരുവില്‍ ചുറ്റിക്കറങ്ങിയും വിദേശ യാത്ര നടത്തിയും ലക്ഷങ്ങള്‍ പൊടിച്ച തട്ടിപ്പ് സംഘത്തിന്റെ ഒടുവിലത്തെ തട്ടിപ്പാണ് സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.  www.kasargodvartha.com

സമ്പന്ന കുടുംബത്തെ സജീഷ് പരിചയപ്പെട്ടത് റേഞ്ച് റോവര്‍ കാര്‍ വാങ്ങുമ്പോള്‍; പെണ്‍കുട്ടിയെ വളച്ചെടുത്തത് കുതിര സവാരി പഠനത്തിലൂടെ

Related News:
മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തട്ടിക്കൊണ്ടുവന്ന 1200 കോടി ആസ്തിയുള്ള കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി തൃശൂര്‍ പോലീസ് പട കാസര്‍കോട്ട്
മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രതികള്‍ നയിച്ചത് ആഢംബര ജീവിതം; ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു

എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Keywords:  Kasaragod, Kerala, Car, Love, Police, Investigation, Student, Police search for Thrissur girl, How Sajeesh trapped girl?.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL