city-gold-ad-for-blogger
Aster MIMS 10/10/2023

മകനെ യതീംഖാനയിലാക്കി മടങ്ങിയ ആമിനയെ വാടകയുടെ പേരില്‍ ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറിച്ചു

കാസര്‍കോട്: മൂന്ന് കൈക്കുഞ്ഞുങ്ങളുമായി ദുരിത ജീവിതം നയിച്ചുവന്ന ചെര്‍ക്കള ബേര്‍ക്കയില്‍ താമസക്കാരിയായ എ. ആമിനയെ ഓട്ടോ ഡ്രൈവര്‍ വാടകയുടെ പേരില്‍ പിടിച്ചുപറിച്ചു. ഒമ്പത് വയസുകാരനായ മൂത്ത മകനെ തളങ്കര മാലിക് ദീനാര്‍ യതീംഖാനയില്‍ ചേര്‍ത്ത് ചെര്‍ക്കള ബേര്‍ക്കയിലെ വീട്ടിലേക്ക് ഒമ്പത് മാസവും, നാല് വയസും പ്രായമുള്ള മക്കള്‍ക്കൊപ്പം ഓട്ടോയില്‍ പോയപ്പോഴാണ് 110 രൂപ ഓട്ടോ ചാര്‍ജ് വാങ്ങേണ്ട സ്ഥാനത്ത് 250 രൂപ വാങ്ങി ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറി നടത്തിയത്.

മക്കളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് മൂത്തമകനെ യതീംഖാനയിലാക്കാന്‍ ആമിന പോയത്. യതീംഖാനയിലെ സ്‌കൂള്‍ ബസ് തകരാറിലായതിനാല്‍ ടൗണിലേക്ക് പോകേണ്ട കുട്ടികള്‍ക്കൊപ്പം അവിടെയെത്തിയ ഒരു ഓട്ടോയില്‍ യതീംഖാന ഭാരവാഹികള്‍ തന്നെയാണ് ആമിനയെയും രണ്ട് മക്കളെയും കയറ്റിയത്. സ്‌കൂള്‍ കുട്ടികളെ ടൗണിലിറക്കാന്‍ ഭാരവാഹികള്‍ 30 രൂപയും ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമുള്ള വാടക മാത്രമേ ആമിനയോട് വാങ്ങാവൂ എന്നും ഡ്രൈവറോട് പ്രത്യേകം യതീംഖാന ഭാരവാഹികള്‍ അറിയിച്ചിരുന്നു.
മകനെ യതീംഖാനയിലാക്കി മടങ്ങിയ ആമിനയെ വാടകയുടെ പേരില്‍ ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറിച്ചു

സ്‌കൂള്‍ കുട്ടികളെ ടൗണിലിറക്കിയ ശേഷം ആമിന ചെര്‍ക്കളയിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ വിദ്യാനഗറിലെ ഒരാള്‍ വീട്ടിലേക്ക് അരിയും മറ്റു സാധനങ്ങളും നല്‍കാമെന്ന് അറിയിച്ചതിനാല്‍ അവിടെ പോയിരുന്നു. വിദ്യാനഗറിലെ ഗൃഹനാഥന്‍ സാധനങ്ങള്‍ നല്‍കിയ ശേഷം അവിടേക്ക് വന്നതിന്റെ തുകയായി 50 രൂപയും ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയിരുന്നു. ബാക്കി വാടക മാത്രമേ കൊടുക്കേണ്ടതുള്ളൂ എന്ന് ഗൃഹനാഥന്‍ ആമിനയെ ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചെര്‍ക്കളയിലെത്തിയപ്പോള്‍ വാടകയായ 110 രൂപ നല്‍കിയപ്പോള്‍ ആമിനയെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും 250 രൂപ പിടിച്ചുപറിക്കുകയുമായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ഛര്‍ദിയും പനിയും വയറിളക്കവും ബാധിച്ച് വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആമിന തന്നെ ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറിച്ച കാര്യം ആശുപത്രിയിലെത്തിയ യതീംഖാന ഭാരവാഹികളോടും സഹായവുമായി രംഗത്ത് വന്നവരോടും പറഞ്ഞത്. ഈ ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടയില്‍ യതീംഖാനയില്‍ ചേര്‍ത്ത മൂത്ത മകന് പനിയും പോഷകാഹാര കുറവിന്റെ അഭാവം മൂലം മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുഖത്തില്‍ കഴിയുന്ന ആമിനയെ ഇത് അറിയിച്ചിട്ടില്ല. ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന കുട്ടിക്ക് നല്ല ഭക്ഷണം കിട്ടിയപ്പോള്‍ ശരീരത്തില്‍ പിടിക്കാത്ത അവസ്ഥയും ഉണ്ടായതായി യതീംഖാന അധികൃതര്‍ പറഞ്ഞു.

ആമിനയുടെ കദനകഥ 'കാസര്‍കോട് വാര്‍ത്ത'യിലൂടെ വായിച്ചറിഞ്ഞ നിരവധി പേര്‍ ഇതിനകം സഹായം എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ 95,700 രൂപയാണ് ആമിനയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. വീട്ടിലെ മണ്ണെണ്ണ സ്റ്റൗ വിറ്റ് മക്കളുടെ ചികിത്സക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ആമിനയുടെയും മക്കളുടെയും കദനകഥ പുറംലോകമറിഞ്ഞത്.

കാസര്‍കോട് ഐ.ഡി.ബി.ഐ ബാങ്കിലാണ് ആമിന അക്കൗണ്ട് തുറന്നിട്ടുള്ളത്. എ. ആമിന. അക്കൗണ്ട് നമ്പര്‍: 0450104000082712, ഐ.എഫ്.എസ് കോഡ്: IBKL 0000450 ആണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ആമിനയ്ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തി

മക്കളുടെ അസുഖവും ദാരിദ്ര്യവും: കനിവു കാത്ത് ആമിന
Keywords : Kasaragod, Thalangara, Cherkala, Auto Driver, Auto journey, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL