city-gold-ad-for-blogger
Aster MIMS 10/10/2023

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍
Jerin P.S
കാസര്‍­കോട്: ലാ­ളി­ച്ച് വ­ളര്‍ത്തി­യ പി­താ­വി­ന്റെ കൊ­ല­ക്ക­ത്തി­യാല്‍ അ­രി­ഞ്ഞുവീ­ണ ര­ണ്ട് കു­രു­ന്നുക­ളെ ഓര്‍ത്ത് വി­തു­മ്പു­ക­യാണ് ഉ­ളി­യ­ത്ത­ടു­ക്ക­യി­ലെ ജ­യ്­മാ­താ ഇം­ഗ്ലീ­ഷ് മീ­ഡി­യം സ്‌കൂ­ളി­ലെ ക്ലാ­സ് മു­റി­കളും പ­രി­സ­ര­വും. അ­വ­രു­ടെ അ­ധ്യാ­പി­ക­മാ­രു­ടെയും സ­ഹ­പാ­ഠി­ക­ളു­ടെയും മുഖ­ത്ത് ഇ­പ്പോഴും ദുഖത്തി­ന്റെ കാര്‍­മേ­ഘമുണ്ട്. കു­ട്ടി­ക­ളെ­ക്കു­റി­ച്ചു­ള്ള ഓര്‍മ പോലും അവ­രെ സ­ങ്ക­ട­പ്പെ­ടു­ത്തുന്നു. ക­ണ്ണു­ക­ളില്‍ അ­ശ്രു ബി­ന്ദു­ക്കള്‍ താ­നേ പൊ­ടി­യുന്നു. ക­ഴി­ഞ്ഞ ചൊ­വ്വാഴ്­ച പു­ലര്‍­ചെ കൊല്ല­പ്പെ­ട്ട ജെ­റിനും(12) ജു­വ­ലും(10) ജയ്­മാ­താ സ്­കൂ­ളി­ലെ വി­ദ്യാര്‍­ത്ഥി­ക­ളാ­യി­രുന്നു. ജെ­റിന്‍ ഏഴാം ത­ര­ത്തിലും ജു­വല്‍ അ­ഞ്ചാം ത­ര­ത്തിലും. എല്‍.കെ.ജി.യും യു.കെ.ജി.യും കോ­ട്ട­ക്ക­ണ്ണി­യി­ലെ ജ­യ്­മാ­താ സ്­കൂ­ളില്‍ പഠി­ച്ച­തി­ന് ശേ­ഷ­മാ­ണ് സ­ഹോ­ദ­ര­ങ്ങളാ­യ കു­ട്ടി­കള്‍ ഉ­ളി­യ­ത്ത­ടു­ക്ക­യി­ലെ സ്­കൂ­ളില്‍ ചേര്‍­ന്ന­ത്.

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍പഠ­ന­ത്തി­ലും പാ­ഠ്യേത­ര പ്ര­വര്‍­ത്ത­ന­ങ്ങ­ളിലും ഒരു­പോ­ലെ മിക­വ് പ്ര­ക­ടി­പ്പി­ച്ച കു­ട്ടി­കള്‍­ക്ക് ന­ല്ലൊ­രു ഭാ­വി­യു­ണ്ടെ­ന്ന് സ്­കൂള്‍ പ്രന്‍­സി­പ്പാള്‍ സി­സ്റ്റര്‍ തെ­രേ­സി­റ്റയും ക്ലാ­സ് ടീ­ച്ചര്‍­മാ­രാ­യ പി.സി­ന്ധു­വും കെ.ആര്‍. സി­ന്ധുവും മ­റ്റു­ള്ള അ­ധ്യാ­പ­കരും ഒ­രു പോ­ലെ ക­രു­തി­യി­രു­ന്ന­താ­ണ്. നല്ല അ­നു­സ­ര­ണയും വി­ന­യവും അ­ച്ച­ട­ക്ക­വും ഉ­ള്ള കു­ട്ടി­ക­ള്‍ എല്ലാ­വ­രിലും മ­തി­പ്പ് ഉ­ള­വാ­ക്കി­യി­രുന്നു. അ­വ­രു­ടെ പി­താ­വ് സോ­ണി­ക്കു­ട്ടി­യാ­ണ് മക്ക­ളെ എന്നും സ്­കൂ­ളില്‍ കാ­റില്‍ കൊ­ണ്ടു­വി­ട്ടി­രു­ന്ന­ത്. ഇ­ട­ക്കി­ടെ ഓ­ഫീ­സി­ലെ­ത്തി ത­ന്നോടും മ­റ്റ് അ­ധ്യാപ­ക­രോടും സ്‌നേ­ഹ വര്‍­ത്ത­മാ­ന­ങ്ങള്‍ പ­റ­യാനും മ­ക്ക­ളു­ടെ പഠ­ന­കാ­ര്യ­ങ്ങള്‍ അ­ന്വേ­ഷി­ക്കാനും സ്­കൂ­ളി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ചോ­ദി­ച്ച് മ­ന­സിലാ­ക്കാനും സോ­ണി­ക്കു­ട്ടി അതീ­വ താല്‍­പര്യം പ്ര­ക­ടി­പ്പി­ച്ച­തി­രു­ന്ന­തായി സി­സ്റ്റര്‍ തെ­രേ­സി­റ്റ പ­റ­യു­ന്നു.


കു­ട്ടി­ക­ളു­ടെ അ­മ്മ ത്രേ­സ്യാ­മ്മ ഒ­ന്ന­ര­വര്‍­ഷം മു­മ്പ് അ­ഞ്ച് വര്‍­ഷ­ത്തോ­ളം ഗള്‍­ഫില്‍ നേ­ഴ്‌­സ് ആ­യി­രു­ന്നു. അ­മ്മ­യില്ലാ­ത്ത­തി­ന്റെ യാ­തൊ­രു­കു­റവും വ­രു­ത്താ­ത്ത വി­ധ­ത്തി­ലാ­യി­രു­ന്നു ഓ­മ­ന മ­ക്ക­ളെ സോ­ണി­ക്കു­ട്ടി വ­ളര്‍­ത്തി­യി­രു­ന്നത്. അ­ങ്ങ­നെ­യുള്ള സോ­ണി­ക്കു­ട്ടി­ക്ക് ആ പൂ­മേ­നി­ക­ളില്‍ തു­രു­തു­രാ വെ­ട്ടാനും കൊല്ലാ­നും എ­ങ്ങ­നെ ക­ഴി­ഞ്ഞു എന്ന­ത് മ­റ്റെല്ലാ­വ­രെയും പോ­ലെ കു­ട്ടി­ക­ളു­ടെ അ­ധ്യാ­പി­ക­മാര്‍­ക്കും സ­ങ്കല്‍­പി­ക്കാ­നാ­വു­ന്നില്ല. ലാ­ളി­ച്ച് വ­ളര്‍ത്തി­യ കൈ കൊ­ണ്ട് കൊ­ലക്ക­ത്തി ക­യ്യി­ലെ­ടു­ത്ത് ത­ലങ്ങും വി­ലങ്ങും വെ­ട്ടി­യ­പ്പോള്‍ ഉ­റ­ക്ക­ത്തി­ലാ­യി­രു­ന്ന കു­ട്ടി­ക­ള്‍ പ്രാണവെ­പ്രാ­ള­ത്തില്‍ ത­ട­യാന്‍ ശ്ര­മിച്ച­ത് കൊ­ണ്ടാവാം അ­വ­രു­ടെ കൈ­പ്പത്തി­ക­ളിലും വെ­ട്ടേ­റ്റത്. സ­മാ­നമാ­യ രീ­തി­യി­ലു­ള്ള വെ­ട്ടു­കള്‍ അ­വ­രു­ടെ മാ­താ­വ് ­ത്രേസ്യാ­മ്മ­യ്ക്കും ഏ­റ്റി­രു­ന്നു.

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍
Jewel Sony
തി­ങ്ക­ളാഴ്­ച ജെ­റിനും ജു­വലും സ്കൂ­ളില്‍ പരീ­ക്ഷ എ­ഴു­തി­യി­രുന്നു. പി­റ്റേ­ന്ന് ന­ടക്കേ­ണ്ട പരീ­ക്ഷ എ­ഴു­താന്‍ രാത്രി വൈകും വ­രെ പഠി­ച്ചാ­ണ് കു­ട്ടി­കള്‍ ഉ­റ­ങ്ങാന്‍ കി­ട­ന്നത്. ആ ഉറ­ക്കം ഉ­ണ­രാ­ത്ത ഉ­റ­ക്ക­മാ­കു­മെ­ന്ന് ആരും ക­രു­തി­യതല്ല. സോ­ണി­ക്കു­ട്ടി­യെ ഭാര്യ­യേയും മ­ക്ക­ളെയും നി­ഷ്­ക്രൂ­ര­മാ­യി കൊ­ല­പ്പെ­ടുത്തി­യ ശേ­ഷം സ്വ­യം മ­ര­ണ­ത്തി­ന്റെ ക­രാ­ള­ഹ­സ്­ത­ങ്ങ­ളില്‍ ചെ­ന്നു­പെ­ടാന്‍ പ്രേ­രി­പ്പി­ച്ച സം­ഗ­തി­ക­ളെ­ക്കു­റി­ച്ച് ഇ­പ്പോഴും ദു­രൂ­ഹത­കള്‍ നി­ല­നില്‍­ക്കുന്നു. പ­ണ­മി­ട­പാ­ട് സം­ബ­ന്ധി­ച്ച പ്ര­ശ്‌­ന­മാ­ണ് ഇ­തി­നു പി­ന്നി­ലെ­ന്നാ­ണ് പ്രാ­ഥമി­ക നി­ഗ­മ­ന­ങ്ങളെ­ങ്കി­ലും പ­റ­ക്ക­മുറ്റാത്ത മ­ക്ക­ളെയും ഭാ­ര്യ­യെ­യും കൊ­ന്ന­തി­ന് ശേ­ഷം സോ­ണി­ക്കു­ട്ടി ആ­ത്മഹ­ത്യ ചെ­യ്­ത­താ­ണെ­ന്ന കാ­ര്യം പോ­ലീ­സ് ഏ­താ­ണ്ട് ഉ­റ­പ്പി­ച്ചി­ട്ടു­ണ്ട്.

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍ജെ­റി­ന്റെയും ജു­വ­ലി­ന്റെയും മര­ണം സൃ­ഷ്ടി­ച്ച ആ­ഘാ­തവും ശൂ­ന്യ­തയും മ­റി­ക­ട­ക്കാ­നു­ള്ള പ്രാര്‍­ത്ഥ­ന­യി­ലാ­ണ് അ­വ­രു­ടെ വി­ദ്യാ­ല­യ­മി­പ്പോള്‍. പ്ര­ത്യേ­ക പ്രാര്‍­ത്ഥന­ക്ക് ശേ­ഷ­മാ­ണ് ക­ഴി­ഞ്ഞ ദിവ­സം സ്­കൂ­ളില്‍ ക്ലാ­സു­കള്‍ തു­ട­ങ്ങി­യത്. സ്­കൂ­ളി­ലെ നോ­ട്ടീ­സ് ബോര്‍­ഡില്‍ ഈ ര­ണ്ടു­കു­ട്ടി­ക­ളു­ടെയും ഫോ­ട്ടോ പ­തി­ച്ചു­ള്ള അ­നു­ശോച­ന­ക്കു­റി­പ്പ് വെ­ച്ചി­ട്ടുണ്ട്. അ­ത് അ­വ­രു­ടെ സ്­മ­ര­ണക­ളെ ഉ­ണര്‍­ത്തു­കയും അ­ന­ശ്വ­ര­മാ­ക്കു­കയും ചെ­യ്യു­ന്നു.


Also Read:

ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍

Keywords:  Murder, kasaragod, Students, school, Uliyathaduka, Police, Examination, Kerala, Malayalam News, Jerin PS, Jewel Sony, Blade Mafia, Jay Matha School, Sony Kutty, Hearty condolence our demise children

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL