അതിർത്തിയിൽ വീണ്ടും ചോരപ്പുഴ: പാക് വെടിവയ്പ്പിൽ ലാൻസ് നായിക് ദിനേഷ് കുമാർ രക്തസാക്ഷി; ഭീകരർക്ക് കനത്ത പ്രഹരം

● പാക് ഷെല്ലാക്രമണത്തിൽ 15 പേർ മരിച്ചു.
● കൊല്ലപ്പെട്ടവരിൽ രണ്ട് സ്കൂൾ കുട്ടികളും.
● ഇന്ത്യ ഒൻപത് ഭീകര ക്യാമ്പുകൾ തകർത്തു.
● അതിർത്തിയിലെ 10 വിമാനത്താവളങ്ങൾ അടച്ചു.
● പാകിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
● ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു.
ശ്രീനഗർ: (KasargodVartha) ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. പാക് ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പൂഞ്ചിലും കുപ്‌വാരയിലുമായി നടന്ന പാക് ആക്രമണത്തിൽ രണ്ട് സ്കൂൾ കുട്ടികൾ ഉൾപ്പെടെ 15 സാധാരണക്കാർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭീതിയെത്തുടർന്ന് നിരവധി ആളുകൾ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. പൂഞ്ചിലെ അതിർത്തി മലനിരകളിൽ നിലയുറപ്പിച്ച പാക് സൈന്യം വീടുകൾ ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യൻ സൈന്യം ശക്തമായാണ് തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂരയുടെ ഭാഗമായി പാകിസ്ഥാനിലെ ഭവൽപൂർ, മുറിട്‌കേ, സിലാൽകോട്ട്, കോട്‌ലി, ഭിംബീർ, ടെഹ്‌റകലാൻ, മുസഫറബാദ് എന്നിവിടങ്ങളിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 32 ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ആക്രമണത്തിൽ മൂന്ന് പാക് സൈനികരും കൊല്ലപ്പെട്ടു.
പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്ത്യ അതിർത്തി സംസ്ഥാനങ്ങളിലെ 10 വിമാനത്താവളങ്ങൾ അടച്ചു. തകർത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഒരു സൈനിക കേന്ദ്രത്തെയും ആക്രമിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്ഥാൻ പ്രത്യാക്രമണത്തിന് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമ്മാൻഡർ വ്യോമിക സിംഗും മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ 10 ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
അതേസമയം, ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാന്‍ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ പാക്കിസ്ഥാനിലെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമെ പാക്കിസ്ഥാന്റെ വ്യോമമേഖലയില്‍ പ്രവേശിക്കുന്നിതിന് വിലക്കേര്‍പ്പെടുത്തിയിരുന്നുള്ളു. എന്നാല്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ നടപടിക്കു പിന്നാലെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുകയാണ് പാക്കിസ്ഥാന്‍. സ്വന്തം സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. ചില അവശ്യസര്‍വീസ് വിമാനങ്ങള്‍ക്കു മാത്രമേ പറക്കാന്‍ അനുമതിയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
ഒരു ധീര ജവാന്റെ ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ.
Indian Lance Naik Dinesh Kumar was martyred in Pakistan shelling in Poonch, J&K. India retaliated strongly, destroying nine terrorist camps across the border. Civilian casualties were also reported, leading to heightened tensions.
#PoonchAttack, #IndianArmy, #PakistanShelling, #OperationSindoor, #KashmirNews, #Terrorism