city-gold-ad-for-blogger
Aster MIMS 10/10/2023

ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെയും സഹായം തേടി

കുമ്പള: (www.kasargodvartha.com 16.03.2017) ബാറുടമയെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതികളെയും ചോദ്യം ചെയ്തു. ഉപ്പളയില്‍ നടന്ന ഒരു പ്രമാദമായ കൊലക്കേസിലെ പ്രതികളായ കുരുഡപ്പദവ് സ്വദേശിയെയും ഇതേ കേസില്‍ തോക്ക് നല്‍കിയ കാലിയ റഫീഖിന്റെ കൂട്ടാളിയായ ഉപ്പള സ്വദേശിയെയുമാണ് പോലീസ് ചോദ്യം ചെയ്തത്. മംഗളൂരുവിലെ അധോലോക സംഘത്തില്‍ പെട്ട കലി യോഗേഷുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൊലക്കേസില്‍ പ്രതികളായവരെ ചോദ്യം ചെയ്തത്.

കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാറുടമയുമായ ശ്രീധര്‍ ഷെട്ടി(67) യെ ഭീഷണിപ്പെടുത്തിയാണ് രണ്ട് കോടി രൂപ തട്ടിയെടുക്കാന്‍ അധോലോക സംഘം ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്നാണെന്ന് പറഞ്ഞ് കലി യോഗേഷ് ശ്രീധര്‍ ഷെട്ടിയെ ഒരു മാസത്തോളമായയി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിവന്നിരുന്നു.

ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെയും സഹായം തേടി

പണം നല്‍കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് കാസര്‍കോട് രജിസ്‌ട്രേഷനുള്ള സ്വിഫ്റ്റ് കാറില്‍ ശ്രീധര്‍ ഷെട്ടിയുടെ മുട്ടത്തെ വീട്ടിലെത്തി തോക്ക് ചൂണ്ടി പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നു. കര്‍ണാടക സ്വദേശികളായ നാലംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ സിസിടിവി ദൃശ്യങ്ങളും ഫോട്ടോയും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഘമെത്തിയ കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലക്കേസ് പ്രതികളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

അതിനിടെ ഇതേ സംഘം രണ്ടാഴ്ച മുമ്പ് ഉപ്പളയിലെ ഒരു പ്രമുഖ ബിസിനസുകാരനെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. ഭീഷണി നേരിട്ട ബിസിനസ് പ്രമുഖന്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സമ്പന്നരായ പലരെയും ഇത്തരത്തില്‍ അധോലോക സംഘം പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിവരുന്നുണ്ട്. ചെര്‍ക്കള ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനുനേരെ വെടിയുതിര്‍ത്തതും കര്‍ണാടകയിലെ ഒരു ജ്വല്ലറിയില്‍ വെടിവെപ്പ് നടത്തിയതും പണം നല്‍കാത്തതിന്റെ പേരിലായിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു.

മംഗളൂരുവില്‍ ഫൈനാന്‍സ് സ്ഥാപനവും മറ്റ് ബിസിനസ് സംരംഭങ്ങളുമുള്ള ശ്രീധര്‍ ഷെട്ടിയെ സംഘം ഒരു മാസത്തിലധികമായി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഉള്ളാള്‍ കോട്ടേക്കാറില്‍ വെച്ച് കൊല്ലപ്പെടുന്നതിന് മുമ്പ് കാലിയ റഫീഖും ശ്രീധര്‍ ഷെട്ടിയെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്.

അതേ സമയം പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെ സഹായവും കുമ്പള പോലീസ് തേടിയിട്ടുണ്ട്. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ബാര്‍ ഉടമയ്ക്ക് ഫോണില്‍ അധോലോക ഭീഷണി; വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ബാറുടമയെ 2 കോടി ആവശ്യപ്പെട്ട് അധോലോകസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, കാര്‍ കണ്ടെത്തി; സംഘം ഉപ്പളയിലെ വ്യാപാരിയെയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

Keywords:  Kerala, kasaragod, Bar, Business-man, Business, Murder-case, Accuse, Police, Investigation, Kumbala, Uppala, Karnataka, Mangalore, Thalappady, news, Finance, Jewelry, Kaliya Rafeeque, Kali Yogesh, Under world, Threatening-case: murder case accused questioning 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL