റബീഉല്ലയുടെ വീട്ടില്‍ എത്തിയതിന്റെ പേരില്‍ അറസ്റ്റിലായ അര്‍ഷാദിന് ജാമ്യം; ഒന്നും മൂന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു, പരിചയക്കാരെന്ന് റബീഉല്ലയുടെ മൊഴി, പോലീസില്‍ ആശയക്കുഴപ്പം
Jul 27, 2017, 19:27 IST
മലപ്പുറം: (www.kasargodvartha.com 27.07.2017) ഗള്‍ഫിലെ വ്യവസായ പ്രമുഖനും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ റബീഉല്ലയുടെ വീട്ടില്‍ എത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഏഴു പേരില്‍ അര്‍ഷാദിന് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ടുമായിരുന്ന അസ്ലം കുരിക്കള്‍, മൂന്നാം പ്രതി റിയാസ് എന്നിവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി. മറ്റുള്ളവരുടെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. അര്‍ഷാദിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം തന്റെ വീട്ടിലെത്തിയവര്‍ പരിചയക്കാര് തന്നെയാണെന്നും ഇവര്‍ക്ക് ബിസിനസ് താത്പര്യമുണ്ടെന്നുമുള്ള മൊഴി റബീഉല്ല മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിന് നല്‍കിയിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നില്ല ഇവരുടെ ഉദ്ദേശമെന്ന രീതിയിലാണ് റബീഉല്ലയുടെ മൊഴിയുള്ളത്. ഇത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിസിനസ് തര്‍ക്കം ഉണ്ടെന്ന് മാത്രമാണ് റബീഉല്ല പറയുന്നത്.
അതേസമയം റബീഉല്ലയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനായി മറ്റൊരു ഗേറ്റില്‍ കൂടി പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പുറത്തു നിന്നെത്തിയ ചിലർ ഇടപെട്ടതാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. റബീഉല്ലയെ തട്ടിക്കൊണ്ടുപോകണമെങ്കില് പകല്‍വെളിച്ചത്തില്‍ ചെല്ലേണ്ട കാര്യമില്ലെന്നും ഗണ്മാനെയും കൂട്ടി പോകേണ്ടതില്ലെന്നുമാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞത്.
റബീഉല്ലയുടെ കുടുംബാംഗങ്ങളില്‍ ചിലരാണ് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനും രോഗ സ്ഥിതി അറിയാനുമാണ് തങ്ങള്‍ ചെന്നതെന്ന വാദവും പ്രതികള്‍ ഉന്നയിക്കുന്നു. ഇതിനെ തട്ടിക്കൊണ്ടുപോകലായി ചിത്രീകരിച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന ആക്ഷേപവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്.
അതേസമയം തന്റെ വീട്ടിലെത്തിയവര്‍ പരിചയക്കാര് തന്നെയാണെന്നും ഇവര്‍ക്ക് ബിസിനസ് താത്പര്യമുണ്ടെന്നുമുള്ള മൊഴി റബീഉല്ല മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിന് നല്‍കിയിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നില്ല ഇവരുടെ ഉദ്ദേശമെന്ന രീതിയിലാണ് റബീഉല്ലയുടെ മൊഴിയുള്ളത്. ഇത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിസിനസ് തര്‍ക്കം ഉണ്ടെന്ന് മാത്രമാണ് റബീഉല്ല പറയുന്നത്.
അതേസമയം റബീഉല്ലയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനായി മറ്റൊരു ഗേറ്റില്‍ കൂടി പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പുറത്തു നിന്നെത്തിയ ചിലർ ഇടപെട്ടതാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. റബീഉല്ലയെ തട്ടിക്കൊണ്ടുപോകണമെങ്കില് പകല്‍വെളിച്ചത്തില്‍ ചെല്ലേണ്ട കാര്യമില്ലെന്നും ഗണ്മാനെയും കൂട്ടി പോകേണ്ടതില്ലെന്നുമാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞത്.
റബീഉല്ലയുടെ കുടുംബാംഗങ്ങളില്‍ ചിലരാണ് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനും രോഗ സ്ഥിതി അറിയാനുമാണ് തങ്ങള്‍ ചെന്നതെന്ന വാദവും പ്രതികള്‍ ഉന്നയിക്കുന്നു. ഇതിനെ തട്ടിക്കൊണ്ടുപോകലായി ചിത്രീകരിച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന ആക്ഷേപവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Malappuram arrest; bail for Arshad
Keywords: Kasaragod, Kerala, news, arrest, Police, Malappuram arrest; bail for Arshad