city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ബഷാറത്ത് അൽ ഫത്തേ' ഓപ്പറേഷൻ: ഗൾഫ് വ്യോമപാത അടച്ചു; കേരളത്തിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

Passengers Stranded at Airports as Gulf Airspace Closes.
Image Credit: Facebook/Thiruvananthapuram Airport

● ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഇറാഖ് അടച്ചു.
● കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ പ്രതിസന്ധി.
● ദോഹ, ദമാം, കുവൈറ്റ് വിമാനങ്ങൾ റദ്ദാക്കി.
● തിരുവനന്തപുരം-ബഹ്‌റൈൻ വിമാനം തിരിച്ചുവിളിച്ചു.
● കൊച്ചി-ദോഹ വിമാനം മസ്‌കറ്റിൽ ഇറക്കി.
● പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിശ്ചലമാക്കി.

കൊച്ചി/തിരുവനന്തപുരം: (KasargodVartha) ഇസ്രായേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ച അമേരിക്കയ്ക്കുള്ള ഇറാന്റെ തിരിച്ചടിയായ 'ബഷാറത്ത് അൽ ഫത്തേ' ഓപ്പറേഷൻ, കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രകളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ, അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനെത്തിയ ആയിരക്കണക്കിന് യാത്രക്കാർ കേരളത്തിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി വ്യോമപാത അടച്ചതോടെ ആഗോളതലത്തിൽ വ്യോമഗതാഗതം താറുമാറായി. ആദ്യം ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളും വ്യോമപാത താൽക്കാലികമായി അടയ്ക്കുകയായിരുന്നു. ഇത് കേരളത്തിലെ വ്യോമഗതാഗതത്തെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം എന്തുചെയ്യണമെന്നറിയാതെ കുടുങ്ങിക്കിടക്കുകയാണ്. പൊടുന്നനെ വിമാനങ്ങൾ റദ്ദാക്കിയതും തിരിച്ചുവിളിച്ചതും വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ വിമാനക്കമ്പനികളെല്ലാം ഗൾഫിലേക്കുള്ള യാത്ര ഏറെക്കുറെ നിശ്ചലമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്ഥിതി

തിങ്കളാഴ്ച രാത്രി 10 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം - ബഹ്‌റൈൻ ഗൾഫ് എയർ വിമാനം ഇറാൻ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിച്ചു. ദമാമിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. ദുബായ് എമിറേറ്റ്സ്, ദോഹയിലേക്കുള്ള ഖത്തർ എയർവേസ് എന്നിവയും വൈകുമെന്ന് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിവിധ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും തിരുവനന്തപുരം എയർപോർട്ട് അധികൃതർ നിർദ്ദേശം നൽകി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്ഥിതി

ദോഹയിലേക്ക് കൊച്ചിയിൽ നിന്ന് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വഴിതിരിച്ചുവിട്ട് മസ്‌കറ്റിൽ ഇറക്കി. ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകും. 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. ഖത്തർ വ്യോമപാത അടച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും തിരികെയുമുള്ള പല വിമാന സർവീസുകളും തടസ്സപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. രാത്രി 11.25 ന് കൊച്ചിയിൽ എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ അബുദാബി വിമാനം വൈകി. തിങ്കളാഴ്ച രാത്രി 11.28 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എത്തിഹാദിന്റെ അബുദാബി വിമാനം പാതി വഴിയിൽ കൊച്ചിയിലേക്ക് മടങ്ങി. പുലർച്ചെ ദോഹയിൽ നിന്ന് കൊച്ചിയിലേക്കും തിരികെയുമുള്ള ഖത്തർ എയർവേസ് വിമാനങ്ങളും വൈകാൻ സാധ്യതയുണ്ടെന്ന് സിയാൽ അധികൃതർ അറിയിച്ചു. ദോഹ, ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.

ഗൾഫ് യാത്രാപ്രതിസന്ധിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Article Summary: Iran's 'Basharat Al Fathe' operation leads to Gulf airspace closure, stranding Kerala-Gulf travelers.

#GulfTravelCrisis, #KeralaAirports, #IranAttack, #AirspaceClosure, #MiddleEastTensions, #FlightCancellations

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia