city-gold-ad-for-blogger

കുടുംബകോടതിയിലെ കത്തിക്കുത്ത്: പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 27/10/2016) കാസര്‍കോട് കുടുംബകോടതി വരാന്തയില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. നീലേശ്വരം ചായ്യോത്ത് ചെട്ടിക്കോളനിയിലെ രാഘവന്റെ മകന്‍ രാജു (34) വിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളുടെ ഭാര്യ ദയയുടെ സഹോദരന്‍ പ്രസാദി (35) നെയാണ് കാസര്‍കോട് പോലീസ് എയ്ഡ് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സഹായത്തോടെ പിടികൂടിയത്. എയ്ഡ് പോസ്റ്റില്‍ എത്തിച്ച പ്രതിയെ പിന്നീട് ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റി.

നായന്മാര്‍മൂല സ്വദേശിയാണ് പ്രസാദ്. പ്രസാദിന്റെ സഹോദരി ദയയുമായി ബന്ധപ്പെട്ട വിവാഹമോചന കേസാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. ഇതിന് മുമ്പും രാജുവിനെ ദയയുടെ സഹോദരനും വീട്ടുകാരും അക്രമിച്ചിരുന്നു. ഭാര്യാ വീട്ടുകാരുടെ ഭീഷണിയെതുടര്‍ന്ന് തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് രാജു പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

വയറിന് ആഴത്തില്‍കുത്തേറ്റ രാജുവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ രാജുവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
കുടുംബകോടതിയിലെ കത്തിക്കുത്ത്: പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി

Related News:
കാസര്‍കോട് കുടുംബകോടതി വരാന്തയില്‍ കുത്തേറ്റ് യുവാവിന്റെനില ഗുരുതരം

Keywords: Kasaragod, Kerala, Attack, Custody, Stabbed, Accuse, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia