city-gold-ad-for-blogger

ആശുപത്രിയില്‍ വീട്ടമ്മ മരിച്ച സംഭവം; ശസ്ത്രക്രിയക്ക് മുമ്പ് ബോധംകെടുത്താന്‍ കുത്തിവെച്ച മരുന്നിന്റെ അളവ് കൂടുതലായതിനാലാണെന്ന് സൂചന

കാഞ്ഞങ്ങാട്:(www.kasargodvartha.com  25.05.2016) കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരണപ്പെടാനുണ്ടായ കാരണം ശസ്ത്രക്രിയക്ക് മുമ്പ് ബോധംകെടുത്താന്‍ കുത്തിവെച്ച മരുന്നിന്റെ അളവ് കൂടുതലായതിനാലാണെന്ന് സൂചന. പയ്യന്നൂര്‍ സ്വദേശിനിയും കുഞ്ഞിമംഗലത്തെ ഐ വി  കമലാക്ഷന്റെ ഭാര്യയുമായ ഇ പി നളിനിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്.

നളിനിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷമാണ് ഇത്തരമൊരു സൂചന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ഇത്തരമൊരു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അഡീ. എസ് ഐ ചന്ദ്രഭാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു.

മെയ് 13നാണ് നളിനി സ്വകാര്യാശുപത്രിയില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ ഓപ്പറേഷന് ശേഷം നളിനിക്ക് ബോധം തെളിഞ്ഞിരുന്നില്ല. പിറ്റേ ദിവസം യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ സന്നദ്ധരായി. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന നളിനിയെ ആവശ്യമായ ചികിത്സാ സംവിധാനമോ സുരക്ഷാക്രമീകരണമോ ഇല്ലാത്ത ആംബുലന്‍സിലാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രി അധികൃതര്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. മംഗളൂരു ആശുപത്രിയില്‍ വിദഗ്ധ ചികില്‍സക്ക് വിധേയയാക്കിയെങ്കിലും നളിനിക്ക് ബോധം തെളിഞ്ഞില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.



Keywords:  Kasaragod, Kanhangad, Hospital, House, Woman, Operation, Treatment, Ambulance, Postmortem, Death.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia