ഫോണിലൂടെ ശല്യം ചെയ്ത യുവാവിനെ യുവതി കര്‍ണാടകയിലേക്ക് വിളിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; ബോധരഹിതനായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു
Mar 12, 2018, 10:51 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.03.2018) ഫോണ്‍ ചെയ്ത് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മഞ്ചേശ്വരം പച്ചമ്പളം ദീനാര്‍ നഗറിലെ ഫായിസിനാണ് (28) മര്‍ദനമേറ്റത്. ഫായിസിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം പാവൂരിലാണ് സംഭവം.
ഫായിസിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേര്‍ളക്കട്ടെയിലെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫായിസിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഫായിസ് തന്നെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുവെന്നാരോപിച്ച് യുവതി സുഹൃത്ത് കുമ്പള ബത്തേരിയിലെ ഗള്‍ഫുകാരനോട് പരാതി ഉന്നയിച്ചിരുന്നു. ഗള്‍ഫുകാരന്റെ നിര്‍ദേശ പ്രകാരം യുവതി ചില യുവാക്കളെ കൂടെക്കൂട്ടുകയും ഫായിസിനെ തന്ത്രപൂര്‍വ്വം കര്‍ണാടക മുടിപ്പുവിലേക്ക് വിളിക്കുകയും ചെയ്തു.
ഇതോടെ യുവാവ് കാറില്‍ മുടിപ്പുവിലെത്തി. ഈ സമയം അവിടെ കാത്തുനില്‍ക്കുകയായിരുന്ന യുവതിയും രണ്ടു യുവാക്കളും ഫായിസിനെ ഇതേ കാറില്‍ തന്നെ ബലമായി കിലോമീറ്ററുകളോളം തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇരുമ്പു വടി കൊണ്ട് മുഖത്തടിയേറ്റ ഫായിസ് ബോധരഹിതനാവുകയായിരുന്നു. മര്‍ദനത്തിനിടയില്‍ വെള്ളം ചോദിച്ചപ്പോള്‍ പാവൂരിലെ ഒരു കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഫായിസിനെ ഇറക്കുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ ഉടന്‍ ഫായിസ് ബോധമറ്റ് വീഴുകയാണുണ്ടായത്. ഇതിനിടെ യുവതിയും സംഘവും കാറില്‍ സ്ഥലംവിടുകയും ചെയ്തു. നാട്ടുകാര്‍ ഫായിസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Youth, Car, Assault, Hospital, Complaint, Police, Case, Investigation, Natives,Youth assaulted by gang; police investigation started.
< !- START disable copy paste -->
ഫായിസിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേര്‍ളക്കട്ടെയിലെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫായിസിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഫായിസ് തന്നെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുവെന്നാരോപിച്ച് യുവതി സുഹൃത്ത് കുമ്പള ബത്തേരിയിലെ ഗള്‍ഫുകാരനോട് പരാതി ഉന്നയിച്ചിരുന്നു. ഗള്‍ഫുകാരന്റെ നിര്‍ദേശ പ്രകാരം യുവതി ചില യുവാക്കളെ കൂടെക്കൂട്ടുകയും ഫായിസിനെ തന്ത്രപൂര്‍വ്വം കര്‍ണാടക മുടിപ്പുവിലേക്ക് വിളിക്കുകയും ചെയ്തു.
ഇതോടെ യുവാവ് കാറില്‍ മുടിപ്പുവിലെത്തി. ഈ സമയം അവിടെ കാത്തുനില്‍ക്കുകയായിരുന്ന യുവതിയും രണ്ടു യുവാക്കളും ഫായിസിനെ ഇതേ കാറില്‍ തന്നെ ബലമായി കിലോമീറ്ററുകളോളം തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇരുമ്പു വടി കൊണ്ട് മുഖത്തടിയേറ്റ ഫായിസ് ബോധരഹിതനാവുകയായിരുന്നു. മര്‍ദനത്തിനിടയില്‍ വെള്ളം ചോദിച്ചപ്പോള്‍ പാവൂരിലെ ഒരു കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഫായിസിനെ ഇറക്കുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ ഉടന്‍ ഫായിസ് ബോധമറ്റ് വീഴുകയാണുണ്ടായത്. ഇതിനിടെ യുവതിയും സംഘവും കാറില്‍ സ്ഥലംവിടുകയും ചെയ്തു. നാട്ടുകാര്‍ ഫായിസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Youth, Car, Assault, Hospital, Complaint, Police, Case, Investigation, Natives,Youth assaulted by gang; police investigation started.