സ്വകാര്യ ഗോഡൗണില്‍ നിന്ന് റേഷനരി പിടികൂടിയ സംഭവം; രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍
Nov 21, 2017, 13:12 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2017) കാസര്‍കോട്ടെ റേഷനരി വെട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ശക്തമാക്കി. വിദ്യാനഗറിലെ സിവില്‍ സപ്ലൈസ് ഗോഡൗണിനോട് ചേര്‍ന്ന സ്വകാര്യ കമ്പനിയുടെ ഗോഡൗണില്‍ നിന്നാണ് സി ബി ഐ അരി പിടികൂടിയത്. മീനങ്ങാടിയില്‍ നടന്ന വെട്ടിപ്പിലൂടെയാണ് അരി കാസര്‍കോട്ടേക്ക് കടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് പൊതുവിതരണത്തിന് നല്‍കിയ അരിയാണ് സ്വകാര്യ ഗോഡൗണില്‍ നിന്നും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കൊയിലാണ്ടിയിലെ അനീഷ് ബാബു, ഗോഡൗണ്‍ മാനേജര്‍ നോബിന്‍ എന്നിവരെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മറ്റുപ്രതികളും ആര്‍ എസ് കമ്പനി ഉടമകളുമായ റബിലേഷ്, ശാന്തകുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ. സംഘം പരിശോധന നടത്തിയിരുന്നു. ഇരുവരെയും കണ്ടെത്താനായിട്ടില്ല.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നുമിടയിലായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മീനങ്ങാടി ഡിപ്പോയിലെത്തിയ 2399 ചാക്ക് അരി തിരിമറി നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ എഫ്.സി.ഐ.ക്ക് 38.79 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ വ്യക്തമായത്. വെട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്.സി.ഐ. മീനങ്ങാടി ഡിപ്പോ മാനേജര്‍ രാമകൃഷ്ണന്‍, ജീവനക്കാരന്‍ പി. ഗിരീശന്‍ എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
കോഴിക്കോട് തിക്കേരിയില്‍ നിന്ന് വയനാട്ടേക്ക് കൊണ്ടുപോയ 17 ലോഡില്‍ ഒന്ന് മുക്കിയതായും അതാണ് വിദ്യാനഗറിലെ സ്വകാര്യ ഗോഡൗണില്‍ കണ്ടെത്തിയതെന്നുമാണ് സൂചന. വിതരണത്തിനെത്തുന്ന അരി അടക്കമുള്ള സാധനങ്ങള്‍ വന്‍തോതില്‍ മറിച്ചുവിറ്റ് കൊള്ളലാഭം കൊയ്യുന്ന ഗൂഡസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി സി ബി ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Related News: സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Accuse, Investigation, CBI, Ration cheating; 2 accused out of net.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കൊയിലാണ്ടിയിലെ അനീഷ് ബാബു, ഗോഡൗണ്‍ മാനേജര്‍ നോബിന്‍ എന്നിവരെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മറ്റുപ്രതികളും ആര്‍ എസ് കമ്പനി ഉടമകളുമായ റബിലേഷ്, ശാന്തകുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ. സംഘം പരിശോധന നടത്തിയിരുന്നു. ഇരുവരെയും കണ്ടെത്താനായിട്ടില്ല.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നുമിടയിലായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മീനങ്ങാടി ഡിപ്പോയിലെത്തിയ 2399 ചാക്ക് അരി തിരിമറി നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ എഫ്.സി.ഐ.ക്ക് 38.79 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ വ്യക്തമായത്. വെട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്.സി.ഐ. മീനങ്ങാടി ഡിപ്പോ മാനേജര്‍ രാമകൃഷ്ണന്‍, ജീവനക്കാരന്‍ പി. ഗിരീശന്‍ എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
കോഴിക്കോട് തിക്കേരിയില്‍ നിന്ന് വയനാട്ടേക്ക് കൊണ്ടുപോയ 17 ലോഡില്‍ ഒന്ന് മുക്കിയതായും അതാണ് വിദ്യാനഗറിലെ സ്വകാര്യ ഗോഡൗണില്‍ കണ്ടെത്തിയതെന്നുമാണ് സൂചന. വിതരണത്തിനെത്തുന്ന അരി അടക്കമുള്ള സാധനങ്ങള്‍ വന്‍തോതില്‍ മറിച്ചുവിറ്റ് കൊള്ളലാഭം കൊയ്യുന്ന ഗൂഡസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി സി ബി ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Related News: സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Accuse, Investigation, CBI, Ration cheating; 2 accused out of net.