വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചു; അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബത്തിനെതിരെ സ്വര്‍ണവ്യാപാരി പരാതി നല്‍കി
Nov 30, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2017) സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബം വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചുവെന്നാരോപിച്ച് മറ്റൊരു സ്വര്‍ണവ്യാപാരി പോലീസില്‍ പരാതി നല്‍കി. അമ്പതുകോടിയോളം രൂപ ബാധ്യത വരുത്തിവെച്ച് പൂട്ടിയ നഗരത്തിലെ അറഫ ജ്വല്ലറി ഉടമ അജാനൂര്‍ തെക്കേപ്പുറത്തെ ഷാഫി ഹാജിയുടെ കുടുംബത്തിനെതിരെയാണ് പരാതി. ഷാഫിയുടെ ഭാര്യ സഫിയ, മക്കളായ റൈഹാനത്ത്, റുമൈസ എന്നിവര്‍ ചേര്‍ന്ന് 48 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്ന് പരാതിയുമായി നഗരത്തിലെ ഗിരിജ ജ്വല്ലറി പാര്‍ട്ണര്‍ എം സി പ്രകാശനാണ് പോലീസിനെ സമീപിച്ചത്.
റൈഹാനത്തിന്റെയും റുമൈസയുടെയും വിവാഹ ആവശ്യത്തിനു വേണ്ടി മൂന്ന് ഘട്ടങ്ങളിലായി 14 ലക്ഷത്തിന്റെയും 16 അര ലക്ഷത്തിന്റെയും 18 ലക്ഷത്തിന്റെയും സ്വര്‍ണാഭരണങ്ങള്‍ കൈപ്പറ്റുകയും പണത്തിന് പകരം ധനലക്ഷ്മി ബാങ്കിന്റെ ചെക്കുകള്‍ നല്‍കി കബളിപ്പിക്കുകയും ചെയ്തുവെന്ന് എം സി പ്രകാശന്‍ ഹൊസ്ദുര്‍ഗ് സി ഐക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ മാസം 13നും 16നും ഷാഫിയുടെ കുടുംബം നേരിട്ടെത്തി ഗിരിജ ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ കൈപ്പറ്റുകയായിരുന്നു. പണത്തിന് പകരം ഇവര്‍ നല്‍കിയ ചെക്കുകള്‍ കഴിഞ്ഞ ദിവസം പണമില്ലാതെ ബാങ്കില്‍ നിന്ന് മടങ്ങിയതിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചത്. ഇതിനു പുറമെ കല്യാണ ആവശ്യത്തിന്റെ പേരില്‍ 25 ലക്ഷം രൂപ പണമായി തന്നെ കൈപ്പറ്റിയെന്നും ഇതും തിരിച്ചു നല്‍കാതെ കബളിപ്പിച്ചുവെന്നുള്ള മറ്റൊരു പരാതിയും പണമിടപാട് സ്ഥാപനമായ ബാലാജി ഫൈനാന്‍സും ഷാഫിയുടെ കുടുംബത്തിനെതിരെ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലമായി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അറഫ ജ്വല്ലറി സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് അടച്ചുപൂട്ടിയത് രണ്ടുമാസം മുമ്പാണ്. ഏതാണ്ട് അമ്പതുകോടിയുടെ കടബാധ്യതകള്‍ ജ്വല്ലറി ഉടമക്കുണ്ടെന്നാണ് വിവരം. ജ്വല്ലറിക്ക് പുറമെ റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്ന ഷാഫി ഹാജിക്ക് കോയമ്പത്തൂരില്‍ നടത്തിയ വന്‍കിട ഭൂമി കച്ചവടമാണ് വിനയായത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കോയമ്പത്തൂരിലെ വന്‍കിട കമ്പനിയില്‍ നിന്ന് ഏതാണ്ട് അമ്പതുകോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് അറഫ ജ്വല്ലറി ഉടമ ഷാഫി ഹാജി പറയുന്നത്. മാസങ്ങളായി കോയമ്പത്തൂരില്‍ തങ്ങിയിരുന്ന ഷാഫി മൂന്നു ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗിരിജ ജ്വല്ലറി ഉടമക്ക് പുറമെ പ്രവാസികള്‍ ഉള്‍പ്പെടെ മറ്റു ചിലരും ഷാഫി ഹാജിക്കെതിരെ പരാതിയുമായി രംഗത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Cheating, Complaint, Gold merchant,
Cheating; gold merchant lodged complaint against family of closed jewellery owner.
റൈഹാനത്തിന്റെയും റുമൈസയുടെയും വിവാഹ ആവശ്യത്തിനു വേണ്ടി മൂന്ന് ഘട്ടങ്ങളിലായി 14 ലക്ഷത്തിന്റെയും 16 അര ലക്ഷത്തിന്റെയും 18 ലക്ഷത്തിന്റെയും സ്വര്‍ണാഭരണങ്ങള്‍ കൈപ്പറ്റുകയും പണത്തിന് പകരം ധനലക്ഷ്മി ബാങ്കിന്റെ ചെക്കുകള്‍ നല്‍കി കബളിപ്പിക്കുകയും ചെയ്തുവെന്ന് എം സി പ്രകാശന്‍ ഹൊസ്ദുര്‍ഗ് സി ഐക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ മാസം 13നും 16നും ഷാഫിയുടെ കുടുംബം നേരിട്ടെത്തി ഗിരിജ ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ കൈപ്പറ്റുകയായിരുന്നു. പണത്തിന് പകരം ഇവര്‍ നല്‍കിയ ചെക്കുകള്‍ കഴിഞ്ഞ ദിവസം പണമില്ലാതെ ബാങ്കില്‍ നിന്ന് മടങ്ങിയതിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചത്. ഇതിനു പുറമെ കല്യാണ ആവശ്യത്തിന്റെ പേരില്‍ 25 ലക്ഷം രൂപ പണമായി തന്നെ കൈപ്പറ്റിയെന്നും ഇതും തിരിച്ചു നല്‍കാതെ കബളിപ്പിച്ചുവെന്നുള്ള മറ്റൊരു പരാതിയും പണമിടപാട് സ്ഥാപനമായ ബാലാജി ഫൈനാന്‍സും ഷാഫിയുടെ കുടുംബത്തിനെതിരെ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലമായി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അറഫ ജ്വല്ലറി സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് അടച്ചുപൂട്ടിയത് രണ്ടുമാസം മുമ്പാണ്. ഏതാണ്ട് അമ്പതുകോടിയുടെ കടബാധ്യതകള്‍ ജ്വല്ലറി ഉടമക്കുണ്ടെന്നാണ് വിവരം. ജ്വല്ലറിക്ക് പുറമെ റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്ന ഷാഫി ഹാജിക്ക് കോയമ്പത്തൂരില്‍ നടത്തിയ വന്‍കിട ഭൂമി കച്ചവടമാണ് വിനയായത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കോയമ്പത്തൂരിലെ വന്‍കിട കമ്പനിയില്‍ നിന്ന് ഏതാണ്ട് അമ്പതുകോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് അറഫ ജ്വല്ലറി ഉടമ ഷാഫി ഹാജി പറയുന്നത്. മാസങ്ങളായി കോയമ്പത്തൂരില്‍ തങ്ങിയിരുന്ന ഷാഫി മൂന്നു ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗിരിജ ജ്വല്ലറി ഉടമക്ക് പുറമെ പ്രവാസികള്‍ ഉള്‍പ്പെടെ മറ്റു ചിലരും ഷാഫി ഹാജിക്കെതിരെ പരാതിയുമായി രംഗത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Cheating, Complaint, Gold merchant,
Cheating; gold merchant lodged complaint against family of closed jewellery owner.