പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടിന് പിന്നില്‍ വന്‍ റാക്കറ്റ്; അന്വേഷണം മറ്റ് സംസ്ഥാനത്തേക്കും വ്യാപിച്ചു, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പോലീസ്; പരീക്ഷ നടത്തിപ്പ് ഏറ്റെടുത്ത ഏജന്‍സിയും സംശയത്തിന്റെ നിഴലില്‍
May 9, 2017, 11:29 IST
കാസര്‍കോട്: (www.kasargodvartha.com 09/05/2017) ഇക്കഴിഞ്ഞ ഞായറാഴ്ച വിദ്യാനഗര്‍ ചിന്‍മയ വിദ്യാലയത്തില്‍ നടന്ന പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ ചോദ്യം പരീക്ഷക്കുമുമ്പെ മൊബൈലിലൂടെ ചോര്‍ത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു.
അന്തര്‍സംസ്ഥാന തലത്തിലുള്ള വന്‍ റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ഈ കേസില്‍ അറസ്റ്റിലായ ഹരിയാന സോനാപത് ഗോറാലിലെ കുല്‍വന്തിനെ(22) പോലീസ് ചോദ്യം ചെയ്തതോടെ വ്യക്തമായി. കുല്‍വന്തിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വിദ്യാനഗര്‍ ചിന്‍മയവിദ്യാലയത്തില്‍ പരീക്ഷയെഴുതുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് കുല്‍വന്ത് മൊബൈല്‍ ഫോണിലൂടെ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്. ചോദ്യത്തോടൊപ്പം ഉത്തരവും മൊബൈലില്‍ സന്ദേശവുമായി വന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന പരിശോധക ഈ തട്ടിപ്പ് കണ്ടുപിടിക്കുകയും വിവരം ഉടന്‍ തന്നെ വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.
സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തത്. കര്‍ശന പരിശോധനക്കുശേഷമാണ് കുല്‍വന്തിനെ പരീക്ഷാഹാളിലേക്ക് കടത്തിവിട്ടിരുന്നത്. എന്നിട്ടുപോലും പരീക്ഷ തുടങ്ങുന്നതിനുമുമ്പെ ചോദ്യം മൊബൈലിലൂടെ ചോര്‍ത്താന്‍ കുല്‍വന്തിന് സാധിച്ചു.
പരിശോധക ഷമീന അമീര്‍ കുല്‍വന്തില്‍ നിന്നും പിടിച്ചുവാങ്ങിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിലേക്ക് തുടര്‍ച്ചയായി ഉത്തരസൂചനാ സന്ദേശങ്ങള്‍ വരുന്നതാണ് കണ്ടത്. ഇതോടെയാണ് വിവരം പോലീസിന് കൈമാറിയത്. പരീക്ഷക്ക് രണ്ടുദിവസം മുമ്പാണ് ഇതിന്റെ ആവശ്യത്തിലേക്കായി കുല്‍വന്ത് സിംകാര്‍ഡ് സംഘടിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയോടെ ഈ സിം ബ്ലോക്കാവുകയും ചെയ്തു. പരീക്ഷയുടെ ചോദ്യം ലഭിച്ച ഉടന്‍ തന്നെ അതിന്റെ കോഡ് ആര്‍ക്കോ മൊബൈല്‍ വഴി അയച്ചുകൊടുത്തതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം കിട്ടിയ ഉടന്‍ തന്നെയാണ് ഉത്തരങ്ങള്‍ മൊബൈലിലേക്ക് വന്നത്.
കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയാണ് കാസര്‍കോട് ജില്ലയില്‍ പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്. ഈ സ്ഥാപനത്തിന്റെ അറിവോടെയാണോ പരീക്ഷാക്രമക്കേട് നടന്നതെന്ന സംശയം പോലീസിനുണ്ട്.
കാസര്‍കോട് ഗവ. കോളജില്‍ ഇതേ പരീക്ഷയുടെ മറവില്‍ ക്രമക്കേട് നടത്തുന്നതിനിടെ മറ്റൊരു ഹരിയാന സ്വദേശിയും പോലീസ് പിടിയിലായിട്ടുണ്ട്. പരീക്ഷാനടത്തിപ്പ് ഏറ്റെടുക്കുന്ന ഏജന്‍സികളുടെ അറിവില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കുമോ എന്ന സംശയമാണ് പോലീസിനുള്ളത്. വന്‍ അഴിമതി തന്നെ ഇതിനുപിന്നിലുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മണിപ്പാലിലും ഹരിയാനയിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെങ്കിലും പോലീസിന്റെ അനേഷണത്തിന് പരിമിതിയുണ്ടെന്നും സിബിഐയൊ അതല്ലെങ്കില്‍ മറ്റേതെങ്കിലും ഉന്നത ഏജന്‍സികളോ കേസില്‍ തുടര്‍ അന്വേഷണം നടത്തുകയാകും ഫലപ്രദമെന്നും സിഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ വമ്പന്‍മാര്‍ തന്നെ അകത്താകുന്ന അത്യന്തം ഗൗരവമേറിയ കേസുകൂടിയാണിത്.
Related News:
തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഹരിയാന സ്വദേശിയായ ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍
ചോദ്യപേപ്പര്‍ ചോര്‍ച്ച: തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് പരീക്ഷ റദ്ദ് ചെയ്യണം- യൂത്ത് ലീഗ്
'പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് ചേദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സി ബി ഐ അന്വേഷിക്കണം' (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vidya Nagar, Police, Investigation, Mobile Phone, Custody, Case, Exam Hall, Sim Card, CI, Postal department examination question paper leaked; Police to extent investigation other states.
അന്തര്‍സംസ്ഥാന തലത്തിലുള്ള വന്‍ റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ഈ കേസില്‍ അറസ്റ്റിലായ ഹരിയാന സോനാപത് ഗോറാലിലെ കുല്‍വന്തിനെ(22) പോലീസ് ചോദ്യം ചെയ്തതോടെ വ്യക്തമായി. കുല്‍വന്തിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വിദ്യാനഗര്‍ ചിന്‍മയവിദ്യാലയത്തില്‍ പരീക്ഷയെഴുതുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് കുല്‍വന്ത് മൊബൈല്‍ ഫോണിലൂടെ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്. ചോദ്യത്തോടൊപ്പം ഉത്തരവും മൊബൈലില്‍ സന്ദേശവുമായി വന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന പരിശോധക ഈ തട്ടിപ്പ് കണ്ടുപിടിക്കുകയും വിവരം ഉടന്‍ തന്നെ വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.
സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തത്. കര്‍ശന പരിശോധനക്കുശേഷമാണ് കുല്‍വന്തിനെ പരീക്ഷാഹാളിലേക്ക് കടത്തിവിട്ടിരുന്നത്. എന്നിട്ടുപോലും പരീക്ഷ തുടങ്ങുന്നതിനുമുമ്പെ ചോദ്യം മൊബൈലിലൂടെ ചോര്‍ത്താന്‍ കുല്‍വന്തിന് സാധിച്ചു.
പരിശോധക ഷമീന അമീര്‍ കുല്‍വന്തില്‍ നിന്നും പിടിച്ചുവാങ്ങിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിലേക്ക് തുടര്‍ച്ചയായി ഉത്തരസൂചനാ സന്ദേശങ്ങള്‍ വരുന്നതാണ് കണ്ടത്. ഇതോടെയാണ് വിവരം പോലീസിന് കൈമാറിയത്. പരീക്ഷക്ക് രണ്ടുദിവസം മുമ്പാണ് ഇതിന്റെ ആവശ്യത്തിലേക്കായി കുല്‍വന്ത് സിംകാര്‍ഡ് സംഘടിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയോടെ ഈ സിം ബ്ലോക്കാവുകയും ചെയ്തു. പരീക്ഷയുടെ ചോദ്യം ലഭിച്ച ഉടന്‍ തന്നെ അതിന്റെ കോഡ് ആര്‍ക്കോ മൊബൈല്‍ വഴി അയച്ചുകൊടുത്തതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം കിട്ടിയ ഉടന്‍ തന്നെയാണ് ഉത്തരങ്ങള്‍ മൊബൈലിലേക്ക് വന്നത്.
കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയാണ് കാസര്‍കോട് ജില്ലയില്‍ പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്. ഈ സ്ഥാപനത്തിന്റെ അറിവോടെയാണോ പരീക്ഷാക്രമക്കേട് നടന്നതെന്ന സംശയം പോലീസിനുണ്ട്.
കാസര്‍കോട് ഗവ. കോളജില്‍ ഇതേ പരീക്ഷയുടെ മറവില്‍ ക്രമക്കേട് നടത്തുന്നതിനിടെ മറ്റൊരു ഹരിയാന സ്വദേശിയും പോലീസ് പിടിയിലായിട്ടുണ്ട്. പരീക്ഷാനടത്തിപ്പ് ഏറ്റെടുക്കുന്ന ഏജന്‍സികളുടെ അറിവില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കുമോ എന്ന സംശയമാണ് പോലീസിനുള്ളത്. വന്‍ അഴിമതി തന്നെ ഇതിനുപിന്നിലുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മണിപ്പാലിലും ഹരിയാനയിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെങ്കിലും പോലീസിന്റെ അനേഷണത്തിന് പരിമിതിയുണ്ടെന്നും സിബിഐയൊ അതല്ലെങ്കില്‍ മറ്റേതെങ്കിലും ഉന്നത ഏജന്‍സികളോ കേസില്‍ തുടര്‍ അന്വേഷണം നടത്തുകയാകും ഫലപ്രദമെന്നും സിഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ വമ്പന്‍മാര്‍ തന്നെ അകത്താകുന്ന അത്യന്തം ഗൗരവമേറിയ കേസുകൂടിയാണിത്.
Related News:
തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഹരിയാന സ്വദേശിയായ ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍
ചോദ്യപേപ്പര്‍ ചോര്‍ച്ച: തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് പരീക്ഷ റദ്ദ് ചെയ്യണം- യൂത്ത് ലീഗ്
'പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് ചേദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സി ബി ഐ അന്വേഷിക്കണം' (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vidya Nagar, Police, Investigation, Mobile Phone, Custody, Case, Exam Hall, Sim Card, CI, Postal department examination question paper leaked; Police to extent investigation other states.







