city-gold-ad-for-blogger

കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2015) കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണെന്ന് കാസര്‍കോട് പോലീസ് ചീഫ് എ. ശ്രീനിവാസന്‍ വെളിപ്പെടുത്തി. പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ്.പി. ഇക്കാര്യം പറഞ്ഞത്.

കേസിലെ മുഖ്യപ്രതി ചട്ടഞ്ചാല്‍ തെക്കില്‍ കാവുംപള്ളത്തെ അഹമ്മദ് കബീര്‍ (24), ചിറ്റാരിക്കാല്‍ മാനാച്ചിക്കവലയിലെ കെ.വി. സദന്‍ (39) എന്നിവരെയാണ് കവര്‍ച്ച ചെയ്ത പഞ്ചലോഹ വിഗ്രഹം സഹിതം പോലീസ് അറസ്റ്റു ചെയ്തത്. മൂന്നാം പ്രതി ഉദുമ മാങ്ങാട്ടെ താജുദ്ദീനെ പിടികിട്ടാനുണ്ടെന്ന് എസ്.പി. പറഞ്ഞു.

ഒരു ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നാട്ടുകാരനായ സദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഈ സമയത്താണ് ജയിലില്‍ വെച്ച് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കബീറുമായി പരിചയപ്പെട്ടത്. സദനാണ് ക്ഷേത്രത്തില്‍ അമൂല്യ വിഗ്രഹമുണ്ടെന്ന കാര്യം കബീറിനെ അറിയിച്ചത്.  ഇക്കഴിഞ്ഞ മെയ് 26 ന് രാത്രി 11 മണിയോടെ കബീറും താജുദ്ദീനും കമ്മാടം ക്ഷേത്രപരിസരത്തെത്തുകയും സദന്റെ സഹായത്തോടെ ഓടിളക്കി 400 വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ഓട്ടുവിഗ്രഹവും കവര്‍ച്ച ചെയ്യുകയായിരുന്നു.

വിഗ്രഹം കബീറിന്റെ ചട്ടഞ്ചാലിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. പഞ്ചലോഹത്തില്‍ സ്വര്‍ണമുണ്ടോ എന്ന് പരിശോധിക്കാനായി മെഷിന്‍ ഉപയോഗിച്ച് ഡ്രില്ലിംഗ് നടത്തിയപ്പോള്‍ വിഗ്രഹത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുപോയിട്ടുണ്ട്. വിഗ്രഹം തമിഴ്‌നാട്ടിലെ ഒരാള്‍ക്ക് വില്‍ക്കാനാണ് പ്രതികള്‍ ശ്രമം നടത്തിയതെന്നും സൂചനയുണ്ട്. മെയ് 25 നാണ് സദന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കബീര്‍ മെയ് നാലിന് തന്നെ പുറത്തിറങ്ങിയിരുന്നു. അറസ്റ്റിലായ കബീറിനെതിരെ കര്‍ണാടക പുത്തൂര്‍, തളിപ്പറമ്പ്, പരിയാരം എന്നിവിടങ്ങളിലായി പത്തോളം മോഷണക്കേസുകള്‍ നിലവിലുള്ളതായി എസ്.പി. പറഞ്ഞു. വീട്ടില്‍ കയറി പകല്‍ സമയങ്ങളില്‍ കവര്‍ച്ച നടത്തുന്ന ശീലമാണ് കബീറിനുള്ളത്. കവര്‍ച്ചക്കേസിന്റെ അന്വേഷണം വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേഷിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് നടത്തി വന്നിരുന്നത്.

ചിറ്റാരിക്കല്‍ എസ്.ഐ. മധൂമദനന്‍, അഡീ. എസ്. ഐ. ശശിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമലാക്ഷന്‍, നാരായണന്‍, വിജേഷ്, അബൂബക്കര്‍ കല്ലായി, സുരേഷ്, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. കവര്‍ച്ച ചെയ്ത ഈ പഞ്ചലോഹ വിഗ്രഹം 1986 ലും പിന്നീടും രണ്ടു തവണ കവര്‍ച്ച നടത്തിയിരുന്നു. അന്ന് ഈ പഞ്ചലോഹ വിഗ്രഹം ഉപേക്ഷിച്ച നിലയിലാണ് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇപ്പോഴത്തെ കവര്‍ച്ചാ കേസില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് തൊണ്ടിമുതലായ പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കാന്‍ കഴിഞ്ഞത്.

മൂന്നാം പ്രതി താജുദ്ദീന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയതായും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കവര്‍ച്ച നടന്നതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ സദനെ കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സദനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കബീറിനെയും താജുദ്ദീനെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഞായറാഴ്ച കബീറിന്റെ വീട് റെയ്ഡ് ചെയ്താണ് മോഷണ മുതല്‍ പിടിച്ചെടുത്തത്. പോലീസ് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താന്‍ സഹായകമായി.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.പി യെക്കൂടാതെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്, വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേഷ്, ചിറ്റാരിക്കല്‍ എസ്.ഐ. മധൂമദനന്‍, അഡീ. എസ്. ഐ. ശശിധരന്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍

കമ്മാടം ക്ഷേത്രക്കവര്‍ച്ച: അന്വേഷണം ഊര്‍ജിതം

കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: പഞ്ചലോഹ വിഗ്രഹവും ഓടു വിഗ്രഹവും മോഷണം പോയി

Keywords:  Kasaragod, Kerala, Kanhangad, Jail, Kannur, Temple, Robbery, arrest, Police, Press meet, Police, Kannur Central Jail, Accuse, Plan, Robbers, Police Squad,  Temple robbery: robbery planned in Central jail.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia