city-gold-ad-for-blogger
Aster MIMS 10/10/2023

ബേവിഞ്ച വെടിവെപ്പ്: പോലീസ് മുംബൈയിലേക്ക്

കാസര്‍കോട്: ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത മൂന്നംഗസംഘത്തെ അന്വേഷിച്ച് പോലീസ് മുംബൈയിലേക്ക് തിരിച്ചു.

കര്‍ണാടക അതിര്‍ത്തിയിലെ കുരുഡപ്പദവിനടുത്ത അലി, സുഹൃത്ത് മുനീര്‍ എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെടും. അലി ഏതാനും ദിവസം മുന്പ് തലനാരിഴക്കാണ് മുംബൈയില്‍ നിന്നും കുമ്പള പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. മുനീര്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

2013 ജൂലൈ 18ന് പുലര്‍ച്ചെയാണ് മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെപ്പുണ്ടായത്. മുഹമ്മദ് കുഞ്ഞിയും മകനും നിസ്‌കാരത്തിനു പോയപ്പോഴായിരുന്നു സംഭവം.

7.64 എം.എം റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതര്‍ത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിനു പിന്നില്‍  അധോലോക തലവന്‍ രവിപൂ
ജാരി എന്ന വ്യാജേന നെറ്റ് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും നല്‍കാത്തപ്പോള്‍ ആളെവിട്ട് വീടിന് നേരെ വെടിയുതിര്‍ത്ത് ഭീഷണി മുഴക്കുകയായിരുന്നു.

വിദേശ രാജ്യങ്ങളിലടക്കം നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ബിസിനസ് സാമ്രാജ്യവുമുള്ള രവി പൂജാരി പണത്തിന് വേണ്ടി ഒരു കോണ്‍ട്രാക്ടറെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നത് പോലീസ് വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അന്വേഷണത്തില്‍ പുരോഗതി കൈവരിക്കാനായില്ല.

അധോലോക ബന്ധമുണ്ടെന്ന് സ്വയം പരിചയപ്പെടുത്തുന്ന കലി എന്ന കര്‍ണാടക സ്വദേശിയാണത്രെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നത്. പണം നല്‍കാത്തതിനാല്‍ വീടിന് നേരെ വെടിയുതിര്‍ക്കാന്‍ അലിക്കാണ് നിര്‍ദ്ദേശം ലഭിച്ചത്.

ബേവിഞ്ച വെടിവെപ്പ്: പോലീസ് മുംബൈയിലേക്ക്
File Photo
2010 ജൂണ്‍ 25നും ഇതേ വീടിനു നേരെ വെടി വെപ്പ് നടന്നിരുന്നു. അലി സുഹൃത്ത് മുനീറിനേയും കൂട്ടി ബൈക്കിലെത്തിയാണ് വെടിവെച്ചത്. ഈസംഭവത്തിനു പിന്നില്‍ ആരാണെന്നും എവിടെ വച്ചാണ് ഇത് ആസൂത്രണം ചെയ്തതെന്നും പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതികളേ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടയില്‍ പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തിയെങ്കിലും കോണ്‍ട്രാക്ടര്‍ വഴങ്ങിയില്ല. അതിനാല്‍ 2013 ജൂലൈ 18ന് വീണ്ടും വീടിന് നേരെ വെടിവെച്ചു. അലി മറ്റൊരു യുവാവിനേയും കൂട്ടി വന്നാണത്രെ രണ്ടാംതവണ വെടിവെച്ചത്.

ഇതുസംബന്ധിച്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് ഉപ്പള, മണ്ണംകുഴിയിലെ മുത്തലിബ് കൊലക്കേസിലെ പ്രതി കാലിയ റഫീഖിന് മുംബൈയില്‍ ഒളിത്താവളം ഒരുക്കിയതിന് മുംബൈയിലെ വ്യാപാരി കുരുഡപദവിലെ അന്‍സാറി (25)നെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ബേവിഞ്ച വെടിവെപ്പിനു നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. അന്‍സാറിന്റെ ഒളിത്താവളത്തില്‍ കാലിയാറഫീഖിനും ഷംസുദ്ദീനും ഒപ്പം അലി എന്ന മുന്ന ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് എത്തിയവിവരം മണത്തറിഞ്ഞ മുന്ന രക്ഷപ്പെടുകയായിരുന്നു.

 രക്ഷപ്പെട്ട ആളെകുറിച്ച് അന്വേഷിച്ചപ്പോഴാണ് ബേവിഞ്ച വെടിവെപ്പ് കേസിന്റെ ചുരുളഴിഞ്ഞത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എന്‍.ഐ.ടികള്‍ വ്യവസായശാലകളുമായുള്ള ബന്ധം വര്‍ധിപ്പിക്കണം: രാഷ്ട്രപതി

Keywords: Kasaragod, Kerala, Bevinja, Mumbai, House, Assault, Karnataka, Kumbala, Gulf, Police, Bike, Mask, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL