city-gold-ad-for-blogger
Aster MIMS 10/10/2023

അപകടക്കെണിയൊരുക്കി സ്ലാബുകളും റോഡുകളും; യാത്രക്കാര്‍ ഭീതിയില്‍

കാസര്‍കോട്: നഗരത്തിലെ തകര്‍ന്ന റോഡുകളും സ്ലാബുകളും യാത്രക്കാരെ അപകടത്തിലേക്ക് മാടിവിളിക്കുന്നു. നഗരത്തിലെ തിരക്കേറിയ റോഡുകളിലെല്ലാം ഭീമന്‍ കുഴികളാണ്. ഇതിനുപുറമെ നടപ്പാതകളില്‍ സ്ലാബുകള്‍ തകര്‍ന്ന് അപകടകെണിയും. ഇത് നിത്യേന കാണുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് യാതൊരു കൂസലുമില്ല. ദേശീയ പാതയില്‍ മാസങ്ങളായി രൂപപ്പെട്ടുകിടക്കുന്ന കുഴികള്‍ മണ്ണിട്ടുപോലും നികത്താന്‍ നടപടിയുണ്ടാകുന്നില്ല. ഇതുമൂലം വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്.

പഴകിയ സ്ലാബുകള്‍ തകര്‍ന്ന് രൂപപ്പെട്ട കുഴികളില്‍ യാത്രക്കാരുടെ കാല്‍ കുടുങ്ങുന്നത് നിത്യസംഭവമായിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് വാസു കുമാര്‍ എന്ന 62 കാരന്റെ കാല്‍ സ്ലാബിനിടയില്‍ കുടുങ്ങിയ സംഭവം അവയില്‍ ഒടുവിലത്തേതാണ്. നഗരത്തിലേക്ക് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു കാസര്‍കോട് കസബ കടപ്പുറത്തെ തയ്യല്‍ തൊഴിലാളിയായ വാസുകുമാര്‍. ഭാര്യ ശകുന്തളയ്ക്കും മകള്‍ സന്ധ്യയ്ക്കുമൊപ്പം ജനറല്‍ ആശുപത്രിക്കടുത്ത സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ മുന്‍വശത്തെ ഓടയുടെ സ്ലാബിനിടയില്‍ കാല്‍ കുടുങ്ങുകയായിരുന്നു.

മുട്ടിന് മേലെവരെ കാല്‍ സ്ലാബിന്റെ വിടവിലൂടെ താഴ്ന്നു. അരമണിക്കൂറോളം വേദന സഹിച്ച് വീണ നില്‍പില്‍ തന്നെ നിന്ന വാസുകുമാറിനെ ഭാര്യയുടേയും മകളുടേയും നിലവിളികേട്ട് ഓടിക്കൂടിയ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും പിന്നീട് ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഇരുമ്പ് പാര ഉപയോഗിച്ച് സ്ലാബുകള്‍ എടുത്ത് മാറ്റിയാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ വാസുകുമാറിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഭാഗ്യത്തിന് കാല്‍ ഒടിഞ്ഞിരുന്നില്ല.
അപകടക്കെണിയൊരുക്കി സ്ലാബുകളും റോഡുകളും; യാത്രക്കാര്‍ ഭീതിയില്‍
ഇത്തരം സംഭവങ്ങള്‍ നഗരത്തിലെ പലഭാഗത്തുമുള്ള സ്ലാബുകളില്‍ നിത്യേനയെന്നോണം നടക്കുന്നു. എം.ജി. റോഡിന്റെ ഇരുവശത്തും ബാങ്ക് റോഡിലും കെ.പി.ആര്‍. റാവു റോഡിലും, നായക്‌സ് റോഡിലും, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ റോഡിലുമെല്ലാം സ്ലാബുകള്‍ തകര്‍ന്ന് അപകടക്കെണി ഒരുക്കുകയാണ്. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോഫി ഹൗസിലേക്ക് പോകുന്ന റോഡിന്റെ മധ്യത്തില്‍ സ്ലാബ് തകര്‍ന്ന് പാതാളക്കുഴി രൂപപ്പെട്ടിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പേ രൂപപ്പെട്ട ഈ കുഴി നേരെയാക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. അപകട മുന്നറിയിപ്പെന്നോണം പരിസരത്തെ വ്യാപാരികള്‍ ഇവിടെ മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ കോലമുണ്ടാക്കി സ്ഥാപിച്ചിരിക്കുകയാണ്.

തകര്‍ന്ന സ്ലാബിനുപുറമെ തകര്‍ന്നുകിടക്കുന്ന ഡിവൈഡറുകളും നഗരത്തില്‍ അപകടങ്ങളുണ്ടാക്കുന്നു. സിറ്റി ടവറിന് മുന്‍വശം തകര്‍ന്ന ഡിവൈഡറില്‍ നിന്ന് അടര്‍ന്ന രണ്ട് കല്ലുകള്‍ ഇപ്പോള്‍ റോഡിലാണ്. ആ കല്ലുകള്‍ ഒന്ന് എടുത്തുമാറ്റാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഈ കല്ലില്‍ തട്ടി ഇരുചക്ര വാഹനങ്ങള്‍ ഉള്‍പെടെയുള്ളവ അപകടത്തില്‍പെടുന്നത് പതിവാണ്.

ഇതിനുപുറമെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ ഡിവൈഡറുകളായി സ്ഥാപിച്ച പ്ലാസ്റ്റിക്കുകൊണ്ടുള്ള സാധനങ്ങളും പലതും മറിഞ്ഞ് വീണിരിക്കുകയാണ്. അമൈ കോളനിയിലേക്കുള്ള റോഡ്  തുടങ്ങുന്നിടത്ത് എം.ജി. റോഡില്‍ രൂപപ്പെട്ട ഭീമന്‍ കുഴി മാസങ്ങളായി അപകടം വരുത്തുകയാണ്. നിരവധി വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് കുടുങ്ങിയിട്ടുണ്ട്. നഗരത്തില്‍ മാത്രമല്ല, ജില്ലയില്‍ എവിടേയും തകരാത്ത റോഡുകള്‍ ബാക്കിയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉള്‍നാടന്‍ റോഡുകളേക്കാള്‍ മോശമാണ് ദേശീയപാതയുടെ അവസ്ഥ.

Keywords:  Kasaragod, Road, Kerala, Slab, Damage, Accident, Injured, Divider, Gultter, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL