city-gold-ad-for-blogger
Aster MIMS 10/10/2023

ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍

കാസര്‍കോട്: സജീവ സി.പി.എം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട് പെരുമ്പയിലെ എം.ബി ബാലകൃഷ്ണന്‍ (45) കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്നും ബൈക്കില്‍ മടങ്ങുമ്പോഴാണെന്ന് വ്യക്തമായി. ഉദുമ മാങ്ങാട് ബാര ആര്യടുക്കത്ത് ഒരാള്‍ നിര്യാതനായിരുന്നു. ഈ വീട്ടില്‍ പോയി ബൈക്കില്‍ മടങ്ങുമ്പോള്‍ ബാലകൃഷ്ണനെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച വൈകിട്ടാണ് ബാലകൃഷ്ണന്‍ മരണ വീട്ടില്‍ ചെന്നത്.

രാത്രി 8.45 മണിയോടെ വഴിയാത്രക്കാരായ രണ്ടുപേരാണ് ബാലകൃഷ്ണനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ ആരാണെന്നോ അക്രമി സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവോ എന്നും ഇതുവരെ വ്യക്തമായിട്ടില്ല. സി.പി.എം,കോണ്‍ഗ്രസ്, ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഉദുമ മാങ്ങാട്, ആര്യടുക്കം പ്രദേശങ്ങള്‍. അതുകൊണ്ടു തന്നെ ബാലകൃഷ്ണന്റെ കൊലയ്ക്ക് പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു.
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
നേരത്തെ എല്‍.ഡി.എഫ് ഹര്‍ത്താലിനിടെ ഒരു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജ് മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് നേതൃത്വം രംഗത്തു വന്നിരുന്നു. എന്നാല്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ മനോജിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് കണ്ടെത്തിയത്. ഇതിനെതിരെ സി.പി.എം രംഗത്തു വന്നിരുന്നെങ്കിലും പിന്നീട് പോലീസ് അന്വേഷണം അവസാനിപ്പിച്ച സ്ഥിതിയിലായിരുന്നു. ഇപ്പോള്‍ മരിച്ച ബാലകൃഷ്ണന്റെ സഹോദരന്‍ ബാലചന്ദ്രനെ ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ തുടച്ചയായാണ് ബാലകൃഷ്ണനും കുത്തേറ്റ് മരിച്ചതെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.

ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ബാലകൃഷ്ണന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. കാസര്‍കോട് എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദുമ, മാങ്ങാട്, ആര്യടുക്കം, ബാര, പാലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചു. കണ്ണൂരില്‍ നിന്നും മറ്റും കൂടുതല്‍ പോലീസിനെ കാസര്‍കോട്ടെത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ സി.പി.എം ആഭിമുഖ്യത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ശക്തമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. അക്രമങ്ങള്‍ ഉണ്ടായാല്‍ അടിച്ചമര്‍ത്താന്‍ ഉന്നതങ്ങളില്‍ നിന്നും പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Also Read:

Keywords: Kerala, Kasaragod, Uduma, Mangad, Police, CPM, M.B. Balakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL