city-gold-ad-for-blogger

അ­ടി­വ­സ്ത്രം കാ­ണു­ന്ന രീ­തി­യില്‍ ജീന്‍­സ് ധ­രി­ക്കു­ന്ന­വര്‍­ക്കെ­തി­രെ ന­ട­പ­ടി­

അ­ടി­വ­സ്ത്രം കാ­ണു­ന്ന രീ­തി­യില്‍ ജീന്‍­സ് ധ­രി­ക്കു­ന്ന­വര്‍­ക്കെ­തി­രെ ന­ട­പ­ടി­
കാസര്‍­കോട്: അ­ടി­വ­സ്ത്രം കാ­ണു­ന്ന രീ­തി­യില്‍ ജീന്‍­സ് ധ­രി­ക്കു­ന്ന­വര്‍­ക്കെ­തി­രെ ന­ട­പ­ടി­ സ്വീ­ക­രി­ക്കുമെ­ന്ന് കാസര്‍­കോട് എ­സ്.പി. എസ്. സു­രേ­ന്ദ്രന്‍ പ­റഞ്ഞു. ഇ­ത് സം­ബ­ന്ധി­ച്ച് പെണ്‍­കു­ട്ടി­ക­ളില്‍ നിന്നും സ്­ത്രീ­ക­ളില്‍ നിന്നും വ്യാ­പ­കമാ­യ പ­രാ­തി ഉ­യര്‍­ന്ന് വ­രു­ന്നുണ്ട്. ഇ­ക്കാ­ര്യ­ത്തില്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യിട്ടും ന­ടപ­ടി സ്വീ­ക­രി­ക്കാ­ത്ത­ കാര്യം ശ്ര­ദ്ധ­യില്‍­പെ­ട്ടി­ട്ടി­ല്ലെ­ന്നും ഇ­തേ­ക്കു­റി­ച്ച് ആ­വ­ശ്യമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കാന്‍ നിര്‍ദേശം നല്‍­കു­മെന്നും എ­സ്.പി. വ്യ­ക്ത­മാ­ക്കി.

അ­ടി­വ­സ്­ത്രം കാ­ണി­ച്ച് അ­ര­യ്­ക്ക് താ­ഴെ ജീന്‍­സ് ധ­രി­ക്കു­ന്ന­വ­രു­ടെ എ­ണ്ണം നാള്‍­ക്കു­നാള്‍ വര്‍ധിച്ചു വ­രു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ കോള­ജ് വി­ദ്യാര്‍­ത്ഥി­നികളും മ­റ്റും പ­ലത­വണ പോ­ലീ­സില്‍ പ­രാ­തി അ­റി­യി­ച്ചി­രു­ന്നു­വെ­ങ്കിലും പോ­ലീ­സി­ന്റെ ഭാഗ­ത്ത് നിന്നും ന­ട­പടി­യൊന്നും സ്വീ­ക­രി­ച്ചി­രു­ന്നില്ല. ബ­സു­ക­ളില്‍ ക­മ്പി­ക­ളില്‍ തൂ­ങ്ങി­പ്പി­ടി­ച്ച് യാ­ത്ര ചെ­യ്യു­ന്ന യു­വാ­ക്ക­ളു­ടെ അ­ടി­വ­സ്ത്രം പുറ­ത്ത് കാ­ണുന്ന­ത് പു­രു­ഷ­യാ­ത്ര­ക്കാര്‍­ക്ക് പോലും നാ­ണ­ക്കേ­ടു­ണ്ടാ­ക്കുന്നു.

 പെ­ണ്‍കു­ട്ടി­ക­ളെയും സ്ത്രീകളെയും ആ­കര്‍­ഷി­ക്കാന്‍ വേ­ണ്ടി­യാ­ണ് യു­വാ­ക്കള്‍ ഇ­ത്ത­ര­ത്തില്‍ വ­സ്ത്രം ധ­രി­ക്കു­ന്ന­തെ­ന്നാ­ണ് ആ­രോപണം. ഇ­വര്‍ ഇ­രി­ക്കു­മ്പോഴും കു­നി­യു­മ്പോഴും രഹ­സ്യ ഭാ­ഗ­ങ്ങല്‍ പു­റ­ത്തു കാ­ണു­ന്നു. അ­ര­യോ­ള­മെ­ത്താ­ത്ത ഇ­റുകി­യ ടീ ഷര്‍­ട്ടു­ക­ളാ­ണ് പ­ലരും ജീന്‍സി­നോ­ടൊ­പ്പം ധ­രി­ക്കു­ന്ന­ത്. രാ­വിലെയും വൈ­കി­ട്ടും ഇ­ത്തര­ക്കാ­രെ ന­ഗ­ര­ത്തില്‍ വ്യാ­പ­ക­മായി കാ­ണു­ന്നുണ്ട്. ബോ­ധ­പൂര്‍­വ­മാ­ണ് ഇ­ത്ത­രക്കാര്‍ മോ­ഡേണ്‍ വ­സ്­ത്ര­ത്തി­ന്റെ പേ­രില്‍ അ­ടി­വ­സ്­ത്ര പ്ര­ദര്‍ശ­നം ന­ട­ത്തു­ന്ന­ത്.

കഴിഞ്ഞദിവസം ചാവക്കാട് പോലീസ് ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുകയും ഇത് തടയാന്‍ ശ്രമിച്ചവരെ ലാത്തി വീശി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാസര്‍കോട്ടും നടപടി തുടങ്ങിയത്. വി­ദ്യാര്‍­ത്ഥി­കളും തൊ­ഴി­ലില്ലാ­തെ അല­ഞ്ഞ് ന­ട­ക്കു­ന്ന യു­വാ­ക്ക­ളു­മാ­ണ് ഇ­ത്ത­ര­ത്തി­ല്‍ ആ­ഭാ­സ­ക­രമാ­യ രീ­തി­യില്‍ വ­സ്ത്രം ധ­രി­ച്ച് പെ­ണ്‍കു­ട്ടി­ക­ളെ­യും യു­വ­തി­ക­ളെയും ആ­കര്‍­ഷി­ക്കാന്‍ ശ്ര­മി­ക്കു­ന്നത്. എല്ലാ­വ­ര്‍ക്കും ഇ­വ­രു­ടെ പ്ര­വര്‍ത്ത­നം ശ­ല്യ­മാ­യ­തോ­ടെ­യാ­ണ് പോ­ലീ­സ് ന­ട­പ­ടി­ക്കൊ­രു­ങ്ങു­ന്ന­ത്. ന­ഗ്ന­ത പ്ര­ദര്‍­ശ­ന­ത്തി­ന് ഇ­വര്‍­ക്കെ­തി­രെ ന­ടപ­ടി സ്വീ­ക­രി­ക്കാ­നാ­ണ് പോ­ലീ­സ് ആ­ലോ­ചി­ക്കു­ന്ന­ത്.

ലോ വെ­യ്‌­സ്­റ്റ് പാന്റ് എ­ന്നാ­ണ് ഇ­വര്‍ ഇ­തിനെ ഓ­മ­ന­പേ­രി­ട്ട് വി­ളി­ക്കു­ന്നത്. പാന്റ് പൊ­ക്കിള്‍ കു­ഴി­യില്‍ നിന്നും എ­ട്ട് സെന്റി­മീറ്റര്‍( മൂ­ന്ന് ഇഞ്ച്) എ­ങ്കിലും താ­ഴെ­യാ­യി­രി­ക്ക­ണ­മെ­ന്നാ­ണ് ത­യ്യല്‍­കാര്‍ പറ­യു­ന്നത്. അ­തിലും താ­ഴ്­ന്നാല്‍ പോ­ലീ­സ് സ്‌­കെ­യില്‍ വെ­ച്ച അള­ന്ന് ക­ണ്ടു­പി­ടി­ച്ചെന്നും വ­രാം. ലോക­ട്ട് ജീന്‍സ്, ഹി­പ്‌­റ്റേര്‍സ്, ഹി­പ്പ് ഹ­ഗേര്‍­സ് ആന്റ് ലോ റൈ­ഡേര്‍­സ് എ­ന്നിങ്ങ­നെ വിവി­ധ പേ­രു­ക­ളിലും ഇത്തരം ജീന്‍­സു­കള്‍ വ­സ്­ത്ര­ല­യ­ങ്ങ­ളില്‍ എ­ത്തു­ന്നു­ണ്ട്.

അ­മേ­രി­ക്ക­യി­ലാ­ണ് ഈ അ­ടി­വ­സ്­ത്ര പ്ര­ദര്‍­ശ­ന പാന്റ് ആദ്യം ഇ­റ­ക്കി­യത്. അ­ടു­ത്തി­ടെ­യാ­ണ് ന­മ്മു­ടെ നാ­ടു­ക­ളി­ലും ഈ പാന്റി­ന് പ്ര­ചാ­രം ല­ഭി­ച്ചത്. ഇ­റു­കി കി­ട­ക്കു­ന്ന ത­ര­ത്തി­ലുള്ള ലോ­വ­സ്­റ്റ് പാന്റി­ന് പു­റ­മെ ലൂ­സാ­യിട്ടും പാന്റ് യു­വാക്കള്‍ ധ­രി­ക്കു­ന്നു. മം­ഗ­ലാ­പു­രത്തും മ­റ്റു വലി­യ സി­റ്റി­ക­ളിലും പെണ്‍­കു­ട്ടി­കളും ഇത്ത­രം ജീന്‍­സ് ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ട്.

Keywords:  Police, Case, Youth, Modern Dress, Jeens, Students, Kasaragod, Kerala, Tailor, ladies-Dress

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia