city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍­കോ­ട് വെ­ടി­വെപ്പ്: സി.ബി.ഐ. അ­ഡീ­ഷ­ണല്‍ സൂ­പ്രണ്ടും ഡി.ഐ.ജി.യും എത്തി

കാസര്‍­കോ­ട് വെ­ടി­വെപ്പ്: സി.ബി.ഐ. അ­ഡീ­ഷ­ണല്‍ സൂ­പ്രണ്ടും ഡി.ഐ.ജി.യും എത്തി

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൈതക്കാട്ടെ ഷെ­ഫീഖ് (21) വെ­ടി­യേ­റ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ സി.ബി.ഐ. അ­ഡീ­ഷ­ണല്‍ സൂ­പ്ര­ണ്ട് ന­ന്ദ­കു­മാറും ഡി.ഐ.ജി. സൈ­നു­ഗ­തറും എ­സ്.പി. ജോ­സ് മോ­ഹനും കാസര്‍­കോ­ട്ടെത്തി. വെ­ടി­വെ­പ്പ് ന­ട­ന്ന കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് സാ­ക്ഷി­ക­ളില്‍ നി­ന്നും മൊ­ഴി­യെ­ടു­ത്തു. 2009 ന­വം­ബര്‍ 15 നാ­ണ് വെ­ടി­വെ­പ്പ് ന­ട­ന്നത്.

കാസര്‍കോട് എസ്.പിയായിരുന്ന രാംദാസ്‌­പോത്ത­ന്റെ സര്‍­വീ­സ് റി­വോള്‍­വ­റില്‍ നി­ന്നുള്ള വെടി­യേ­റ്റാ­ണ് ഷെ­ഫീ­ഖ് മ­രി­ച്ച­ത്. ഇ­ത് മൂന്നാം ത­വ­ണ­യാ­ണ് സി.ബി.ഐ. സം­ഘം അന്വേ­ഷ­ണ­ത്തി­നാ­യി കാസര്‍­കോ­ട്ടെ­ത്തു­ന്നത്. മൂ­ന്ന് ദിവ­സം സി.ബി.ഐ.സം­ഘം കാസര്‍­കോ­ട്ട് ത­ങ്ങി അ­ന്വേഷ­ണം ന­ട­ത്തും.  വെ­ടി­വെ­പ്പു സം­ഭ­വ­ത്തില്‍ സാ­ക്ഷി­കളാ­യ മാധ്യമ ഫോട്ടോ ഗ്രാ­ഫര്‍ അ­ച്ചു കാസര്‍­കോ­ട്, ആ­ലം­പാ­ടി­യി­ലെ മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ ഷെ­രീ­ഫ് എ­ന്നി­വ­രില്‍ നി­ന്നാ­ണ് പ്ര­ധാ­ന­മായും മൊ­ഴി­യെ­ടു­ത്തത്. പ്ര­കോപ­ന­മൊ­ന്നു­മില്ലാ­തെ­യാ­ണ് രാം­ദാ­സ് പോ­ത്തന്‍ വെ­ടി­വെ­ച്ച­തെ­ന്ന് ദൃ­ക്‌­സാ­ക്ഷി­കള്‍ സി.ബി.ഐക്ക് മൊ­ഴി നല്‍­കി­യത്.

സം­ഘര്‍­ഷ­ത്തി­നി­ടെ പ­രി­ക്കേറ്റ പോ­ലീ­സു­കാ­രില്‍ നിന്നും സി.ബി.ഐ. സം­ഘം മൊ­ഴി­യെ­ടു­ക്കും. വെ­ടി­വെ­പ്പി­ന് ഉ­ത്ത­ര­വാ­ദിയാ­യ റി­ട്ട. എ­സ്.പി. രാം­ദാ­സ് പോ­ത്ത­നേ­യും ഉടന്‍ ചോ­ദ്യം ചെ­യ്യും. ഇട­തു മുന്ന­ണി ഭ­ര­ണ­കാല­ത്ത് വെ­ടി­വെ­പ്പി­നെ­ക്കു­റി­ച്ച് ആദ്യം സി­റ്റിം­ഗ് ജ­ഡ്­ജി­യെ ജു­ഡീ­ഷ്യല്‍ അ­ന്വേ­ഷ­ണ­ത്തി­ന് നി­യോ­ഗി­ച്ചെ­ങ്കിലും ഉ­ത്ത­ര­വി­റ­ങ്ങാ­ത്ത­തി­നാല്‍ കാസര്‍­കോ­ട് ജില്ലാ ജ­ഡ്­ജി­ക്ക് അ­ന്വേഷ­ണം ന­ട­ത്താന്‍ സാ­ധി­ച്ചില്ല. ഇ­വര്‍ പി­ന്നീട് വി­ര­മി­ക്കു­ക­യാ­യി­രു­ന്നു.

ഇ­തി­നു­ശേഷം റി­ട്ട. ജ­സ്റ്റി­സ് നി­സാ­റി­നെ ജു­ഡീ­ഷ്യ­ല്‍ അന്വേ­ഷ­ണ­ത്തി­ന് നി­യ­മി­ച്ചെ­ങ്കിലും യു.ഡി­.­എഫ്. ഗ­വണ്‍­മെന്റ് അ­ധി­കാ­ര­മേ­റ്റ ശേ­ഷം ജ­സ്റ്റി­സ് നി­സാര്‍ ക­മ്മീഷനെ സര്‍­കാര്‍ പി­രി­ച്ചു വി­ടു­കയും സി.ബി.ഐ. അ­ന്വേഷ­ണം പ്ര­ഖ്യാ­പി­ക്കു­ക­യു­മാ­യി­രു­ന്നു. മ­രിച്ച ഷെ­ഫീ­ഖി­ന്റെ പി­താവും സി.ബി.ഐ. അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ട് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചി­രുന്നു. ഷെ­ഫീ­ഖി­ന്റെ കു­ടും­ബ­ത്തി­ന് സര്‍­കാര്‍ അ­ഞ്ച് ല­ക്ഷം രൂ­പ ധ­ന­സ­ഹാ­യവും നല്‍­കി­­യിരു­ന്നു.
കാസര്‍­കോ­ട് വെ­ടി­വെപ്പ്: സി.ബി.ഐ. അ­ഡീ­ഷ­ണല്‍ സൂ­പ്രണ്ടും ഡി.ഐ.ജി.യും എത്തി
Keywords:  Kasaragod, Muslim Youth League, Clash, Death, Police firing, Enquiry, CBI, Kerala 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL