city-gold-ad-for-blogger

മരിയുപോളില്‍ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ; ജനങ്ങളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ആക്രമണമെന്ന് യുക്രൈന്‍

കീവ്: (www.kasargodvartha.com 23.03.2022) മരിയുപോളില്‍ റഷ്യ മാരകശേഷിയുള്ള ബോംബിട്ടതായി റിപോര്‍ട്. തുടര്‍ചയായി ഷെല്ലാക്രമണം നടക്കുന്ന യുക്രൈന്‍ നഗരമായ മരിയുപോളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് രണ്ട് ബോംബുകള്‍ പതിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചു.

രണ്ട് ലക്ഷത്തോളം പേരാണ് നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെയും മൃതദേഹങ്ങള്‍ക്കിടയിലൂടെയും വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ഐറിന വെറെഷുക് അറിയിച്ചു.

മരിയുപോളില്‍ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ; ജനങ്ങളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ആക്രമണമെന്ന് യുക്രൈന്‍

3.5 മില്യന്‍ ജനങ്ങളാണ് യുക്രൈന്‍ വിട്ട് പലായനം ചെയ്തത്. യുദ്ധം തുടങ്ങിയത് മുതല്‍ 117 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ അറിയിച്ചു. 548 സ്‌കൂളുകള്‍ തകര്‍ന്നു. യൂറോപ്യന്‍ യൂണിയനും യുഎസും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം റഷ്യ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റഷ്യ വിചാരിച്ചപോലെയല്ല യുദ്ധം മുന്നോട്ട് പോകുന്നതെന്നും അവര്‍ നിരാശരായെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

Keywords: News, World, Top-Headlines, Ukraine, Ukraine war, Russia, Attack, bomb, 'Super Powerful Bombs' Hit Ukraine's Port City Amid New Rescue Attempt.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia