city-gold-ad-for-blogger

മഴ മാറിനിൽക്കുന്നു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, പ്രതിസന്ധിയിലായി കർഷകരും

Conceptual image representing electricity lines and power deficit
Representational Image Generated by GPT

● ജൂൺ ഒന്ന് മുതൽ ജൂലൈ 13 വരെ കേരളത്തിൽ 27 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി
● കാസർകോട് ജില്ലയിൽ മാത്രം 26 ശതമാനം മഴയുടെ കുറവുണ്ടായി
● സാധാരണ കാലവർഷക്കാലത്തിന് വിപരീതമായി കനത്ത കാറ്റ് മാത്രമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്
● ഈ ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട് മഴ സജീവമാകുമെന്ന് പ്രവചനം

പാലക്കാട്: (KasargodVartha) അസാധാരണമായ സാഹചര്യമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുമ്പോഴും ജൂലൈ മാസത്തിലെ മഴയുടെ ഒളിച്ചുകളിയും കുറവും സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഇതിനകം തന്നെ ഉടലെടുത്തുകഴിഞ്ഞു. 

കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 10 മിനിറ്റ് മുതൽ അരമണിക്കൂർ വരെയാണ് നിയന്ത്രണം. മഴയുടെ കുറവുമൂലം വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായ വർധനവാണ് ഇതിന് കാരണം.

കർഷകർ ആശങ്കയിൽ

കൃഷി ഇറക്കിയവരും ഇറക്കാനിരിക്കുന്നവരും കടുത്ത ആശങ്കയിലാണ്. നെൽകൃഷിക്കാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. മഴ കുറവ് മൂലം ഇടവപ്പാതി കണക്കാക്കി നെൽകൃഷി ഇറക്കിയ കർഷകരും സങ്കടത്തിലാണ്. ഏപ്രിൽ, മെയ് മാസങ്ങളിലെ വേനൽ മഴയിൽ വിത്തിട്ട കർഷകർക്കാണ് വയലുകളിൽ വെള്ളമില്ലാത്ത അവസ്ഥ വന്നതും കൃഷിയെ ബാധിച്ചതും. 

വരും ദിവസങ്ങളിൽ മഴ ഉണ്ടായില്ലെങ്കിൽ കൃഷി നശിക്കുമെന്നും വലിയ നഷ്ടം ഉണ്ടാകുമെന്നും കർഷകർ പറയുന്നു. കാലവർഷം ജൂൺ, ജൂലൈ പിന്നിടുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച് മഴ ലഭിച്ചതുമില്ല. സാധാരണ കാലവർഷക്കാലത്ത് മഴയും കാറ്റും സന്തുലിതമായി അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണ മഴ കുറവായിരുന്നു. കാറ്റ് മാത്രം അടിച്ചു വീശുന്ന അപൂർവ കാലാവസ്ഥാ സാഹചര്യത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്.

മഴക്കണക്കുകൾ ഇങ്ങനെ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 13 വരെ സംസ്ഥാനത്ത് ലഭിച്ചത് 653.6 മില്ലിമീറ്റർ മഴ മാത്രമാണ്. സാധാരണ ഈ കാലയളവിൽ കിട്ടേണ്ടിയിരുന്നത് 891.9 മില്ലിമീറ്റർ മഴയായിരുന്നു. ഇതുപ്രകാരം കേരളത്തിൽ 27 ശതമാനത്തിൻ്റെ മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. കാസർകോട് ജില്ലയിൽ മാത്രം 26 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വീണ്ടും മഴയ്ക്ക് സാധ്യത

സമുദ്ര-അന്തരീക്ഷ വ്യവസ്ഥയിൽ ഒരേ സമയത്തുണ്ടാകുന്ന നിരവധി മാറ്റങ്ങളുടെ സംയുക്ത ഫലമായാണ് നിലവിലെ കാലാവസ്ഥയിലെ അസാധാരണ സാഹചര്യമെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിക്കുന്നു. അതേസമയം ഈ ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം രൂപപ്പെടുകയും, അതിൻ്റെ സ്വാധീനത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുമെന്നും പ്രതീക്ഷ നൽകുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിശദീകരിക്കുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Kerala faces power and farming crisis due to 27% rain deficit.

#KeralaRain #PowerCrisis #Agriculture #KeralaFarmers #PalakkadNews #KasaragodNews #WeatherUpdate #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia