city-gold-ad-for-blogger

Alert | കടൽ പ്രക്ഷുബ്ധമാകും; കാസർകോട്, കണ്ണൂർ തീരങ്ങളിൽ ജാഗ്രത നിർദേശം; 'ബീച്ച് സന്ദർശനം ഒഴിവാക്കണം'

Alert
Representational Image Generated by Meta AI

തമിഴ്‌നാട്, ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങളിലും ഉയർന്ന തിരമാലയുടെ സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം നിലവിലുണ്ട്

കാസർകോട്: (KasaragodaVartha) കേരളത്തിന്റെ വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയുടെയും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനുമുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇൻകോയിസ് (INCOIS) പുറത്തുവിട്ട മുന്നറിയിപ്പിൽ 30 ജൂലൈ രാത്രി 11:30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാല അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പറയുന്നു.

കേരളത്തോടൊപ്പം തമിഴ്‌നാട്, ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങളിലും ഉയർന്ന തിരമാലയുടെ സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം നിലവിലുണ്ട്. തമിഴ്‌നാട് തീരത്ത് 2.1 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാല പ്രതീക്ഷിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കുകയും തീരദേശവാസികൾ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കുകയും ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.

ജാഗ്രത നിർദേശങ്ങൾ:

* കടലിൽ നിന്ന് മാറി നിൽക്കുക: കടൽക്ഷോഭം രൂക്ഷമായേക്കാമെന്നതിനാൽ തീരദേശവാസികൾ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.
* വള്ളങ്ങൾ സുരക്ഷിതമായി കെട്ടിയിടുക: മത്സ്യബന്ധന വള്ളങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.
* ബീച്ച് സന്ദർശനം ഒഴിവാക്കുക: ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
* അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക: അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാൻ കഴിയും.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia