city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Judiciary | എക്സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നതിൽ ഉപരാഷ്ട്രപതിയുടെ പരമാർശം: ചർച്ചയാക്കി പ്രതിപക്ഷം; ജുഡീഷ്യറിക്ക് മേലുള്ള കയ്യേറ്റമെന്ന് വിമർശനം

Vice President's Remark on Chief Justice's Intervention in Executive Appointments Sparks Debate
Photo Credit: X/ Vice-President of India

● ഭരണഘടനാ സ്ഥാപനങ്ങൾ പരിധിക്കുള്ളിൽ പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി
● പ്രതിപക്ഷം ഉപരാഷ്ട്രപതിയുടെ പ്രസ്താവനയെ ശക്തമായി വിമർശിച്ചു.
● ബിജെപി ഉപരാഷ്ട്രപതിയുടെ നിലപാടിനെ പിന്തുണക്കുന്നു.
● വിഷയം നിയമപരവും രാഷ്ട്രീയപരവുമായ ചർച്ചകൾക്ക് വഴി തെളിച്ചു 

ഭോപ്പാൽ: (KasargodVartha) സിബിഐ ഡയറക്ടറുടേതടക്കമുള്ള നിയമനിർമാണ സഭയുടെ നിയമങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടുന്നതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ആഴ്ച ഉപരാഷ്ട്രപതി ജഗദീപ് ധൻകൻ രംഗത്ത് വന്നത് ദേശീയതലത്തിൽ ചർച്ചയായി. ജുഡീഷ്യറിയെ പോലും ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവോ എന്ന ആശങ്കയാണ് പ്രമുഖ ദേശീയ നേതാക്കൾ പങ്കുവെക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ സംസാരിക്കവെയാണ് ഉപരാഷ്ട്രപതി വിവാദമായ പരമാർശം നടത്തിയത്. നമ്മുടെ രാജ്യത്തോ, മറ്റേതെങ്കിലും ജനാധിപത്യ രാജ്യത്തോ നിയമപരമായി സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് ചീഫ് ജസ്റ്റിസിന് എങ്ങനെ ഇടപെടാനാകും? ഇതിന് എന്തെങ്കിലും  നിയമപരമായ യുക്തിയുണ്ടോ? ഇത് ജനാധിപത്യവുമായി ഒത്തുപോകില്ലെന്ന് ഉറപ്പാണ്. നിയമനിർമ്മാണ സഭയുടെ നിയമത്തിൽ എങ്ങനെയാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താൻ കഴിയുക, ഇത് പുനഃ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് ഉപരാഷ്ട്രപതി പറഞ്ഞത്.

കോടതി ഉത്തരവ് പ്രകാരമുള്ള നിയമനിർമ്മാണ സഭയുടെ പ്രവർത്തനം ഭരണഘടനാപരമായി വിരോധാഭാസമാണ്. എല്ലാ സ്ഥാപനങ്ങളും അവരവരുടെ ഭരണഘടന പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും ജഗദീപ് ധൻകൻ വ്യക്തമാക്കി. നിയമനിർമ്മാണ സഭയിൽ നിന്നോ, ജുഡീഷ്യറിയിൽ നിന്നോ ഭരണത്തിന്മേൽ നടത്തുന്ന ഏതൊരു ഇടപെടലും ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ഉപരാഷ്ട്രപതിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത് ജുഡീഷ്യറിക്ക് മേലുള്ള കയ്യേറ്റമാണെന്നും ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതാണെന്നും അവർ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു. 

എന്നാൽ ബിജെപി നേതാക്കൾ ഉപരാഷ്ട്രപതിയുടെ നിലപാടിനെ പിന്തുണക്കുന്നു. നിയമനങ്ങളിൽ ജുഡീഷ്യറിയുടെ അമിതമായ ഇടപെടൽ ജനാധിപത്യത്തിന് ശരിയായ കീഴ്‌വഴക്കമല്ലെന്ന് അവർ വാദിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ അവരവരുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും ഇവർ പറയുന്നു. എന്നാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും അധികാരത്തെയും ചോദ്യം ചെയ്യാനുള്ള ശ്രമമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഈ പ്രസ്താവനയെന്നും അവർ പറയുന്നു. വരും നാളുകളിൽ സുപ്രീം കോടതിയിൽ വരെ ഈ വിഷയം ചർച്ചയ്ക്ക് വന്നേക്കാം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Vice President Jagdeep Dhankhar's remark questioning Chief Justice's role in executive appointments has sparked a national debate, with opposition accusing him of undermining judicial independence.

#VicePresident #ChiefJustice #Judiciary #IndiaPolitics #Constitution #NationalDebate

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia