city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയിൽ സിപിഎം ഭരണസമിതിക്കെതിരെ വനിതാ അംഗങ്ങളുടെ പൊട്ടിത്തെറി; യോഗം ബഹിഷ്കരിച്ചു

Group of women Panchayat members walking out of a meeting in protest in Uduma.
Photo Credit: Facebook/ Udma Grama Panchayath

● പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും സ്വജനപക്ഷപാതം കാണിക്കുന്നെന്ന് ആരോപണം. 
● തൊഴിലുറപ്പ് പദ്ധതി റോഡ് പേരുകൾ വായിച്ചതാണ് കാരണം. 
● യു.ഡി.എഫ്. അംഗങ്ങളും ആരോപണങ്ങളെ പിന്തുണച്ചു. 
● കെ-സ്മാർട്ടിൽ വെച്ച അജണ്ടകൾ മാറ്റിവെച്ചു. 
● വൈസ് പ്രസിഡൻ്റിനെതിരെയാണ് കൂടുതൽ പ്രതിഷേധം.
● പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണം നിഷേധിച്ചു.


ഉദുമ: (KasargodVartha) ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം. അംഗങ്ങളുടെ പ്രതിഷേധം ശക്തമായി. ഭരണസമിതി യോഗത്തിൽ പാർട്ടിയിലെ മൂന്ന് വനിതാ മെമ്പർമാർ പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോയ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഒമ്പതാം നമ്പർ അജണ്ടയായി പരിഗണിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡുകളുടെ പേരുകൾ വായിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രസിഡൻ്റിൻ്റെയും വൈസ് പ്രസിഡൻ്റിൻ്റെയും വാർഡുകളിൽ തന്നെ മൂന്നും നാലും റോഡുകൾ ഉൾപ്പെടുത്തിയെന്നും, ഇത് സ്വജനപക്ഷപാതമാണെന്നും മറ്റ് വാർഡുകളെ ബോധപൂർവം അവഗണിക്കുകയാണെന്നും ആരോപിച്ചാണ് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അംഗമായ  (മാങ്ങാട് വാർഡ്) ബിവിയും, അരമങ്ങാനം വാർഡ് മെമ്പർ നിർമ്മലയും, മുദിയക്കാൽ വാർഡ് മെമ്പർ പുഷ്പ എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

ഇറങ്ങിപ്പോകുന്ന വേളയിൽ, തങ്ങളും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ഭരണസമിതിയിൽ എത്തിയതെന്ന് അവർ ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയ യു.ഡി.എഫ്. മെമ്പർമാർ, പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും സി.പി.എം. അനുകൂലികളായ രണ്ട് പഞ്ചായത്ത് ജീവനക്കാരും ചേർന്ന ഒരു കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. 

Group of women Panchayat members walking out of a meeting in protest in Uduma.

നേരത്തെ യു.ഡി.എഫ്. മെമ്പർമാർ ഈ ആരോപണം ബോർഡ് യോഗത്തിൽ ഉന്നയിച്ചിട്ടും ഭരണസമിതി ഗൗനിച്ചില്ലെന്നും, ഇപ്പോൾ ഭരണസമിതി അംഗങ്ങൾക്ക് പോലും ഇത് ബോധ്യമായതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചായത്തിലെ മറ്റ് പദ്ധതികളും ഇതേ രീതിയിൽ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീതം വെക്കുകയാണെന്നും യു.ഡി.എഫ്. മെമ്പർമാർ ആരോപിച്ചു.

ബഹളം രൂക്ഷമായതിനെ തുടർന്ന് കെ-സ്മാർട്ടിൽ വെച്ച മറ്റ് അജണ്ടകൾ മാറ്റിവെച്ച് യോഗം പുനരാരംഭിച്ചു. പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എമ്മിന് പത്തും, യു.ഡി.എഫിന് ഒമ്പതും, ബി.ജെ.പിക്ക് രണ്ടും മെമ്പർമാരാണുള്ളത്. വൈസ് പ്രസിഡൻ്റിനെതിരെയാണ് കൂടുതൽ പ്രതിഷേധവും ഉയരുന്നത്.

നേരത്തെ പത്ത് വാർഡുകൾക്ക് ഫണ്ട് അനുവദിച്ചിരുന്നുവെന്നും, ബാക്കിയുള്ള വാർഡുകൾക്കാണ് വ്യാഴാഴ്ചത്തെ യോഗത്തിൽ ഫണ്ട് വെച്ചതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി കാസർകോട് വാർത്തയോട് പ്രതികരിച്ചു. കൂടുതൽ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് റോഡുകൾ അടുത്ത തവണ പരിഗണിക്കുമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

ഒരു വർഷത്തോളമായി ഭരണസമിതിയിൽ കാര്യമായ കൂടിയാലോചനകളൊന്നും നടക്കുന്നില്ലെന്നും, സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ പഞ്ചായത്തിലെ നിയമനങ്ങൾ പക്ഷപാതപരമായി നടത്തുകയാണെന്നും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും യു.ഡി.എഫ്. മെമ്പറുമായ സൈനബ അബൂബക്കർ പറഞ്ഞു. ഇതിനെ യു.ഡി.എഫ്. ശക്തമായി എതിർക്കുന്നുണ്ടെന്നും, ഇപ്പോൾ ഭരണപക്ഷ അംഗങ്ങൾക്ക് തന്നെ ഈ യാഥാർത്ഥ്യം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


ഉദുമയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Summary: Three CPM women members walked out of the Uduma Grama Panchayat meeting, protesting alleged nepotism by the President and Vice President in allocating development projects, drawing support from UDF members.
 

#Uduma #LocalPolitics #CPM #KeralaPolitics #PanchayatProtest #Nepotism

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia