city-gold-ad-for-blogger

'ചെകുത്താനെ കൂട്ടുപിടിച്ചിട്ടും തോറ്റു': ഉണ്ണിത്താൻ സിപിഎമ്മിനെതിരെ

Rajmohan Unnithan speaking about UDF's Nilambur by-election victory.
KasargodVartha Photo

● 10,000-15,000 ഭൂരിപക്ഷം യുഡിഎഫ് നേരത്തെ പ്രവചിച്ചിരുന്നു.
● തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ.
● ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞു.
● എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.

കാസർകോട്:  (KasargodVartha) 'തുടരും' എന്ന മുദ്രാവാക്യം നിലമ്പൂരിലെ തോൽവിയോടെ അവസാനിച്ചുവെന്ന് കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തെക്കുറിച്ച് പ്രതികരിക്കവെയാണ് തുടർഭരണം ലഭിക്കുമെന്ന പ്രചാരണത്തെ പരോക്ഷമായി ഉണ്ണിത്താൻ പരിഹസിച്ചത്.

പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ്. നേരത്തെ വ്യക്തമാക്കിയതാണെന്നും അത് യാഥാർത്ഥ്യമായെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. സ്ഥാനാർഥികൾ നാലും അഞ്ചും ഇരട്ടി ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ചേലക്കരയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞിരുന്നു. ഇപ്പോൾ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി. വോട്ട് ലക്ഷ്യം വെച്ച് ആർ.എസ്.എസുമായി കൂട്ടു കൂടിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞിട്ടും അവർക്ക് നിലം തൊടാനായില്ലെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. ഏത് ചെകുത്താനെ കൂട്ടുപിടിച്ചാലും കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞത് ഇ.എം.എസ്. ആണെന്നും ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.

നിലമ്പൂരിലെ യുഡിഎഫ് വിജയത്തെയും രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണത്തെയും കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്?

Article Summary: Rajmohan Unnithan claims 'continuation' slogan ended with Nilambur defeat.

#NilamburByElection, #RajmohanUnnithan, #UDFVictory, #KeralaPolitics, #ElectionResult, #LDFDefeat

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia