city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഗ്ദാനങ്ങൾ വെറും വാചകമോ? 'ഫയലുകള്‍ നീക്കാതെ ഭരണസ്തംഭനത്തിന് വഴിവെക്കുന്നു'; കാസര്‍കോട് കലക്ടര്‍ക്കെതിരെ മുസ്ലീം ലീഗ്

Image Representing Muslim League protest against Kasaragod Collector in Kasaragod.
Image Credit: Facebook/Muslim League Palappetty

● ദേശീയപാത നിർമ്മാണം വൈകുന്നു, ജനങ്ങൾ ദുരിതത്തിൽ.
● മിക്ക സർക്കാർ ഓഫീസുകളും ഒഴിഞ്ഞുകിടക്കുന്നു.
● എൻഡോസൾഫാൻ സെൽ പ്രവർത്തനരഹിതമാണ്.
● വികസന പാക്കേജ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു.
● ഗൺ ലൈസൻസ് അപേക്ഷകർ വലയുന്നു.
● വാർഡ് വിഭജനത്തിലെ തെറ്റുകൾ തിരുത്തുന്നില്ല.
● കളക്ടറെ ഉടൻ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

കാസര്‍കോട്: (KasargodVartha) ജില്ലയുടെ വികസന കാര്യങ്ങളില്‍ കലക്ടര്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും വികസനം അല്ലാത്ത കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധയെന്നും മുസ്ലീം ലീഗ് ജില്ലാ നേതൃയോഗം ആരേപിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും കളക്ടര്‍ക്ക് താല്പര്യമില്ല. ദേശീയപാതയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം മുടങ്ങിക്കിടക്കുന്നു. 

നിരന്തരം കയറിയിറങ്ങിയാലും സാധാരണക്കാരന് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കിട്ടുന്നത് നിരാശ മാത്രം. എന്‍ഡോസള്‍ഫാന്‍ സെല്‍ മൃതപ്രായത്തിലാണ്. ജില്ലയുടെ വികസനം ത്വരിതപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ കാസര്‍കോട് വികസന പാക്കേജ് അട്ടിമറിക്കുന്നു. ജില്ലയുടെ പിന്നോക്കാവസ്ഥ പഠിച്ചു പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് കാസര്‍കോട് വികസന പാക്കേജിന്റെ അടിസ്ഥാനം. പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തമസ്‌ക്കരിച്ചു തനിക്ക് നേട്ടങ്ങളുണ്ടാക്കാനുള്ള കുറുക്കുവഴിയായി കെ.ഡി.പി.യെ കളക്ടര്‍ മാറ്റി. 

ജില്ലാ ഭരണകൂടം യഥാസമയം ഇടപെടാത്തത് കാരണം കാസര്‍കോടിന്റെ വികസനവുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ ഉറക്കത്തിലാണ്. കഴിഞ്ഞ കുറെ ആഴ്ചകളായി കളക്ടര്‍ വിളിച്ചു ചേര്‍ക്കേണ്ട വകുപ്പുതല യോഗങ്ങള്‍ നടക്കുന്നില്ല. തനിക്ക് ഡല്‍ഹിയില്‍ അവാര്‍ഡ് സ്വീകരിക്കാനുള്ളതിനാല്‍ കുറച്ച് ദിവസം ഫയലുകള്‍ വിശ്രമിക്കട്ടെയെന്ന് കീഴ് ഉദ്യോഗസ്ഥന്മാര്‍ക്ക് കലക്ടര്‍ നല്‍കിയ നിര്‍ദ്ദേശം.

ഗണ്‍ ലൈസന്‍സിനായുള്ള അപേക്ഷകള്‍ മാസങ്ങളായി തീര്‍പ്പാക്കാതെ കിടക്കുന്നു. അപേക്ഷകരെ വട്ടം കറക്കുകയാണ് കളക്ടര്‍. കൂടിക്കാഴ്ചയ്ക്ക് നോട്ടീസയക്കുന്നു. പിന്നീട് വ്യക്തമായ കാരണമില്ലാതെ നീട്ടിവെക്കുന്നു. സാമ്പത്തികമായും മാനസികമായും കഷ്ടനഷ്ടങ്ങളാണ് ഇതുമൂലം പലര്‍ക്കും സഹിക്കേണ്ടി വരുന്നത്.

വിമാന യാത്രയ്ക്ക് എളുപ്പത്തില്‍ അനുമതി ലഭ്യമാക്കാവുന്ന കളക്ടര്‍ ഡല്‍ഹി യാത്രയ്ക്ക് തീവണ്ടിയാശ്രയിച്ച് വിലപ്പെട്ട സമയം പാഴാക്കിയത് പൊതു പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചുകളിയാണ്. അവാര്‍ഡ് വാങ്ങി അലമാരയില്‍ സൂക്ഷിക്കുന്ന താല്പര്യമല്ലാതെ അനന്തര നടപടികള്‍ ഉണ്ടാകുന്നില്ല.

വാര്‍ഡ് വിഭജന പ്രക്രിയയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പുറത്തിറക്കിയ കരട് പട്ടികയിലെ അപാകതകളും ന്യൂനതകളും പരിഹരിക്കാന്‍ പോലും കളക്ടര്‍ തയ്യാറായിട്ടില്ല. സ്വന്തം താല്പര്യത്തിനും നേട്ടങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊള്ളുന്ന കളക്ടറെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റി കാസര്‍കോട് ജില്ലയെ രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സി. ടി. അഹമ്മദലി, എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, കെ.ഇ.എ. ബക്കര്‍, എ.എം. കടവത്ത്, അഡ്വ. എന്‍.എ. ഖാലിദ്, ടി.എ. മൂസ, അബ്ദുല്‍ റഹ് മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, ടി.സി.എ. റഹ് മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി എന്നിവര്‍ പ്രസംഗിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.

The Muslim League has strongly criticized the Kasaragod Collector for alleged administrative paralysis, neglecting development projects, delaying file processing, and causing hardship to the public. They demand his immediate transfer due to his alleged inefficiency and lack of interest in addressing public grievances.

#KasaragodCollector, #MuslimLeague, #AdministrativeFailure, #DevelopmentNeglect, #PublicIssues, #KeralaPolitics

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia