city-gold-ad-for-blogger

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കേന്ദ്രസര്‍വ്വകലാശാല വക്താവ് ആകേണ്ടെന്ന് സിപിഎം

കാസര്‍കോട്: (www.kasargodvartha.com 11.10.2018) ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കേന്ദ്രസര്‍വ്വകലാശാല വക്താവ് ആകേണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളില്‍ മിക്കപ്പോഴും വാര്‍ത്താസമ്മേളനം നടത്തി അധികൃതരുടെ വാദങ്ങള്‍ നിരത്തുന്നത് ബിജെപി ജില്ലാ പ്രസിഡണ്ടാണ്. കേന്ദ്രസര്‍വ്വകാലശാലയില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നതും, പ്രതിഷേധിക്കുന്നതും. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് അവരുടെ ഭാവി തകര്‍ക്കുന്നതിന് കൂട്ട് നില്‍ക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കേന്ദ്രസര്‍വ്വകലാശാല വക്താവ് ആകേണ്ടെന്ന് സിപിഎം

സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുമ്പോള്‍ അവിടെയെത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റും, അനുയായികളും പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിന് ശ്രമിച്ചു. കേന്ദ്രസര്‍വ്വകലാശാലയെ സി.പി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പി സര്‍വ്വകലാശാല എങ്ങനെ കാസര്‍കോടെത്തിയെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. വി.എസ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച കേന്ദ്രസര്‍വ്വകലാശാല സി.പി.എമ്മും, പി. കരുണാകരന്‍ എംപിയും മുന്‍കൈയെടുത്താണ് ജില്ലയില്‍ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായുള്ള മെഡിക്കല്‍ കോളേജും കാസര്‍കോട് ആരംഭിക്കാന്‍ ഇടപെട്ട്‌കൊണ്ടിരിക്കുകയാണ് എംപിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സമിതി. ഇതൊക്കയും അറിയുന്ന ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ ആരോപണം തലമറന്ന് എണ്ണതേക്കുന്നതിന് സമാനമാണെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

അഖിലിനെ തിരിച്ചെടുക്കണമെന്നത് എല്ലാ വിദ്യാര്‍ത്ഥികളുടെയും, പൊതു സമൂഹത്തിന്റെയും ആവശ്യമാണ്. എന്നാല്‍ ക്രൂരമായ സമീപനമാണ് അധികാരികള്‍ കൈകൊള്ളുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്നത് ഭൂഷണമല്ല. കലക്ടര്‍ വിളിച്ച വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെയും, സര്‍വ്വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ ഏക സ്വരത്തിലാണ് അഖിലിനെ തിരിച്ചെടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും, സര്‍വ്വകക്ഷി പ്രതിനിധികളും ആവശ്യപ്പെട്ടത്. ഇത് എല്ലാവരും സമ്മതിച്ച യോഗ തീരുമാനമാണ്. അഖിലിനെ തിരിച്ചെടുത്ത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.വി.ബാലകൃഷ്ണന്‍മാസ്റ്റര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Political party, Politics, CPM, Central University, CPM against BJP on Central University issue
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia