മാധ്യമപ്രവർത്തകൻ രാകേഷ് കായലൂർ ഓർമ്മയായി: കണ്ണൂർ വിതുമ്പി

-
കണ്ണൂർ ദേശാഭിമാനി യൂണിറ്റിൽ അന്തിമോപചാരമർപ്പിച്ചു.
-
നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.
-
മട്ടന്നൂരിൽ സംസ്കാര ചടങ്ങുകൾ നടന്നു.
-
മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും അനുശോചിച്ചു.
-
സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനം.
-
മാധ്യമപ്രവർത്തകരുടെ വലിയ സാന്നിധ്യം.
കണ്ണൂർ: (KasargodVaartha) കനത്ത മഴയെ സാക്ഷി നിർത്തി വാഹനാപകടത്തിൽ മരിച്ച ദേശാഭിമാനി കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ രാകേഷ് കായലൂരിന് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
പള്ളിക്കുന്നിലുള്ള ദേശാഭിമാനി യൂണിറ്റിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. തങ്ങളുടെ സഹപ്രവർത്തകന്റെ വിയോഗം പലർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ശോകമൂകമായ അന്തരീക്ഷത്തിലാണ് മൃതദേഹം ദേശാഭിമാനി അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചത്.
ടി. ശിവദാസൻ എം.പി., കെ.വി. സുമേഷ് എം.എൽ.എ., ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. കെ. ഇന്ദിര, മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷൻ അബ്ദുൽ കരീം ചേലേരി, കോൺഗ്രസ് നേതാവ് രാജീവൻ എളയാവൂർ, കാരായി രാജൻ, എം. പ്രകാശൻ മാസ്റ്റർ, പി. പുരുഷോത്തമൻ, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, പ്രശാന്തൻ പുത്തലത്ത്, എം.പി. മുഹമ്മദലി, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
തുടർന്ന് മട്ടന്നൂരിലേക്ക് ഭൗതിക ശരീരം കൊണ്ടുപോയി. മട്ടന്നൂർ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് അങ്കണത്തിലും കായലൂരിലെ വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം മട്ടന്നൂർ നഗരസഭയുടെ പെറോറ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എം.എൽ.എ. തുടങ്ങിയവർ രാകേഷ് കായലൂരിന്റെ വിയോഗത്തിൽ അനുശോചിച്ചു.
രാകേഷ് കായലൂരിന്റെ വിയോഗത്തിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക.
Article Summary: Kannur mourns Deshabhimani reporter Rakesh Kayaloor, who died in a road accident.
#RakeshKayaloor, #Kannur, #Deshabhimani, #JournalistDemise, #RoadSafety, #Kerala