Loss | നായയെ കണ്ട് പേടിച്ചോടിയ 8 വയസ്സുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം; അപകടം സമീപത്തുണ്ടായിരുന്ന മുത്തശ്ശിയുടെ അരികിലേക്ക് പോകുന്നതിനിടെ

● കനാലിന്റെ നടപ്പാലത്തില്‍ നില്‍ക്കവെ നായയെ കണ്ട് ഭയന്നോടി.
● ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണ് കുട്ടി വീണത്.
● 130 മീറ്റര്‍ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.
കൊല്ലം: (KasargodVartha) കൊട്ടാരക്കരയില്‍ നായയെ കണ്ട് പേടിച്ചോടിയ എട്ട് വയസ്സുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം. ഇരണൂര്‍ നിരപ്പുവിള അനീഷ് ഭവനില്‍ അനീഷിന്റെയും ശാരിയുടെയും മകന്‍ യാദവ് (അമ്പാടി) ആണ് മരിച്ചത്.
കനാലിന്റെ നടപ്പാലത്തില്‍ നില്‍ക്കവെ നായയെ കണ്ട് ഭയന്നോടിയ കുട്ടി കനാലില്‍ വീഴുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണ് കുട്ടി വീണത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. വീടിന് സമീപം കനാല്‍ക്കരയില്‍ നില്‍ക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്ക് പോകാനാണ് യാദവ് താല്‍ക്കാലിക നടപ്പാലത്തിലേക്ക് കയറിയത്. സഹോദരിയെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടാക്കുന്നതിന് മുത്തശ്ശി പുറത്തേക്കിറങ്ങിയപ്പോള്‍ കൂടെ പോകാന്‍ ഇറങ്ങിയതായിരുന്നു യാദവ്. ഇതിനിടെ നായയെ കണ്ട് ഭയന്നോടിയ കുട്ടി പേടിച്ച് കാല്‍വഴുതി കനാലിലേക്ക് വീഴുകയായിരുന്നു.
പ്രദേശവാസികളും പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിയതിന് പിന്നാലെ 130 മീറ്റര്‍ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴിഞ്ഞം സെന്റ് ജോണ്‍സ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് യാദവ്. സദാനന്ദപുരത്തെ ഡ്രൈവറായ അനീഷ് - കൊട്ടാരക്കര കാര്‍ ഷോറൂമിലെ ജീവനക്കാരിയായ ബിന്ദു എന്നിവരാണ് മാതാപിതാക്കള്‍. അനുജത്തി കൃഷ്ണ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
An eight-year-old boy died after falling into a canal in Kottarakkara, Kollam. He was running away from a dog when he lost his footing and fell into the water. The strong current in the Kallada canal made it difficult to rescue him, and he tragically passed away.
#Tragedy #CanalAccident #Kollam #Kerala #ChildSafety #Accident