city-gold-ad-for-blogger

'കൊന്നവർക്കും, കൊല്ലിച്ചവർക്കും തൂക്കുകയർ തന്നെ കിട്ടണം'; സുപ്രീം കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കൃപേഷിൻ്റെയും ശരത്ത് ലാലിൻ്റെയും കുടുംബാംഗങ്ങൾ

കാസർകോട്: (www.kasargodvartha.com 02.12.2020) പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊന്നവർക്കും, കൊല്ലിച്ചവർക്കും തൂക്കുകയർ തന്നെ കിട്ടണമെന്നാണ് പ്രാർത്ഥനയെന്നും സുപ്രീം കോടതി വിധി ഇതിന് സഹായിക്കട്ടെയെന്നും ഇരുവരുടെയും കുടുംബങ്ങൾ പറഞ്ഞു. 

സി ബി ഐ അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും കേസ് ഡയറി നൽകാതെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ വരെ അപ്പീൽ നൽകിയ സർക്കാരിനേറ്റ തിരിച്ചടിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായ വിധിയെന്നും കൃപേഷിൻ്റെ പിതാവ് കൃഷണനും ശരത്ത് ലാലിൻ്റെ പിതാവ് ഗംഗാധരനും പറഞ്ഞു. 

'കൊന്നവർക്കും, കൊല്ലിച്ചവർക്കും തൂക്കുകയർ തന്നെ കിട്ടണം'; സുപ്രീം കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കൃപേഷിൻ്റെയും ശരത്ത് ലാലിൻ്റെയും കുടുംബാംഗങ്ങൾ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ കൊലയാളികളെയും ഒത്താശ ചെയ്തവരെയും സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കിയിട്ടും ഉന്നത നീതിപീഠം ഞങ്ങളുടെ കണ്ണീരിൻ്റെ വിലയറിഞ്ഞു. അനീതിക്ക് വേണ്ടി കൂട്ടുനിന്ന സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. തെറ്റ് ചെയ്തവരും, ചെയ്യിപ്പിച്ചവരും ശിക്ഷിക്കപ്പെടണം. അതിന് സിബിഐ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ശരത് ലാലിൻ്റെയും, കൃപേഷിൻ്റെയും കുടുംബാംഗങ്ങൾ പറഞ്ഞു.

Keywords:  Kerala, News, Kasaragod, Periya, Murder, Youth-congress, Worker, Family, Court, Court order, CBI, Government, Top-Headlines, Trending, Kripesh, Sharathlal, The killers and supporters should be hanged; Family members of Kripesh and Sarath Lal say they are hopeful of a Supreme Court verdict.

< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia