city-gold-ad-for-blogger

മൂന്നാം ഘട്ട രോഗവ്യാപനം; കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കൂടി

കാസര്‍കോട്: (www.kasargodvartha.com 18.05.2020) മൂന്നാം ഘട്ട രോഗവ്യാപനം തുടങ്ങിയതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കൂടി. 2456 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വീടുകളില്‍ 2101 പേരും ആശുപത്രികളില്‍ 355 പേരുംആണ് നിരീക്ഷണത്തില്‍ ഉള്ളത്.

5635 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5137 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 118 സാമ്പിളുകളുടെ പരിശോധനഫലംലഭിക്കാനുണ്ട്. തിങ്കളാഴ്ച രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേരും മുംബൈയില്‍ നിന്നെത്തിയവരാണ്. പുതിയതായി ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സമൂഹ വ്യാപന സാധ്യത ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2587 പേരാണ് ജില്ലയില്‍ എത്തിയത്. തില്‍ 1223 പേര്‍ റെഡ്സോണുകളില്‍ നിന്നാണ്. അത് പോലെ വിദേശ രാജ്യങ്ങളില്‍ നിന്നും 204 പേരാണ് എത്തിച്ചേര്‍ന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പതു പേര്‍ക്കും വിദേശരാജ്യത്തു നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ ഉണ്ടായി.

കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗാണു ബാധയുടെ സാധ്യത ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ്. തുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ വീടുകളില്‍ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ് എല്ലാ അര്‍ത്ഥത്തിലും മുറികളില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടത് കുടുംബാംഗങ്ങളുടെയും വാര്‍ഡ് തല ജാഗ്രത സമിതിയുടെയും ഉത്തരവാദിത്തമാണ്.

വീട്ടിലുള്ള ഒരാളുമായും സമ്പര്‍ക്കം വരാതെ 14 ദിവസം കഴിയുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി എല്ലാവരും കാണണം. വീട്ടിലുള്ള പ്രായമായവര്‍, രോഗബാധിതര്‍, ചെറിയ കുട്ടികള്‍ എന്നിവര്‍ സമ്പര്‍ക്കത്തില്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തു നിന്ന് വരുന്നവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യമായ നടപടികള്‍സ്വീകരിച്ചിട്ടുണ്ട്.
മൂന്നാം ഘട്ട രോഗവ്യാപനം; കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കൂടി

ലോക്ക് ഡൌണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പട്ടണങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നതും ശ്രദ്ധയില്‍ പെടുന്നു. ഇത് രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക്കുകള്‍ ധരിക്കാതെയുമുള്ള ജീവിത രീതികള്‍ അപകടകരമായ സാഹചര്യത്തിലേക്ക് ജില്ലയെ നയിച്ചേക്കും.

ആശുപത്രികളില്‍ അനാവശ്യമായ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നടത്തിയ ജാഗ്രവത്തായ ഇടപെടല്‍ മൂലം നമുക്ക് സമൂഹ വ്യാപന സാധ്യത പൂര്‍ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിച്ചു. മൂന്നാം ഘട്ടത്തിലും നമ്മള്‍ ഇതേ ജാഗ്രത തുടരേണ്ടതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ ആരോഗ്യ സേവന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡുകളും രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തി നിരീക്ഷണത്തിലുള്ള വ്യക്തികളുമായി ശക്തമായ ആശയവിനിമയം ഉറപ്പാക്കുന്നതാണ്.



Keywords: Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, Number of peoples who under covid observation increased

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia