'മകളുടെ പിറന്നാളാണ്, ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ സന്തോഷം', ഡിവൈഎഫ്ഐയുടെ പൊതിച്ചോറിൽ മനസ് നിറയ്ക്കുന്ന കത്തും പണവും; അറിയപ്പെടാത്ത മനുഷ്യന് ലൈകടിച്ച് സാമൂഹ്യ മാധ്യമങ്ങൾ
Dec 18, 2021, 15:51 IST
കോഴിക്കോട്: (www.kasargodvartha.com 18.12.2021) പൊതിച്ചോറിനൊപ്പം മനസ് നിറയ്ക്കുന്ന കുറിപ്പെഴുതി വെച്ച നന്മ വറ്റാത്ത ആ നല്ല ഹൃദയത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സാമൂഹ്യ മാധ്യമങ്ങൾ. കോഴിക്കോട് മെഡികൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡി വൈ എഫ് ഐയുടെ കോഴിക്കോട് ജില്ലാ കമിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി കഴിഞ്ഞദിവസം ഓർക്കാട്ടേരി മേഖലാ കമിറ്റി പൊതിച്ചോർ വിതരണം ചെയ്തിരുന്നു.
പൊതിച്ചോർ വാങ്ങിയ ഒരു യുവാവിന് പൊതിച്ചോറിനൊപ്പം പണവും ഒരുകുറിപ്പും ലഭിച്ചു. കുറിപ്പിലെ വരികൾ ഇങ്ങനെയായിരുന്നു: 'അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാർഥിക്കും. നിങ്ങളുടെ പ്രാർഥനയില്‍ ഞങ്ങളെയും ഉള്‍പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്'.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറി വി കെ സനോജ് ഫേസ്ബുക് പേജിലൂടെ ഈ കത്ത് പോസ്റ്റ് ചെയ്തതോടെ വൈറൽ ആയി. ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച അറിയപ്പെടാത്ത മനുഷ്യനെ സാമൂഹ്യ മാധ്യമങ്ങൾ പുകഴ്ത്തുകയാണ്. പേരോ, ഫോൺ നമ്പറോ ഒന്നും തന്നെ ഈ കത്തിലില്ല. പക്ഷേ നന്മയുടെയും കരുതലിന്റെയും സ്പർശമുണ്ടായിരുന്നു.
Keywords : Kerala, Kozhikode, News, Top-Headlines, Social-Media, Trending, Politics, DYFI, Cash, Letter, Letter and money in DYFI lunch packet < !- START disable copy paste -->
പൊതിച്ചോർ വാങ്ങിയ ഒരു യുവാവിന് പൊതിച്ചോറിനൊപ്പം പണവും ഒരുകുറിപ്പും ലഭിച്ചു. കുറിപ്പിലെ വരികൾ ഇങ്ങനെയായിരുന്നു: 'അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാർഥിക്കും. നിങ്ങളുടെ പ്രാർഥനയില്‍ ഞങ്ങളെയും ഉള്‍പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്'.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറി വി കെ സനോജ് ഫേസ്ബുക് പേജിലൂടെ ഈ കത്ത് പോസ്റ്റ് ചെയ്തതോടെ വൈറൽ ആയി. ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച അറിയപ്പെടാത്ത മനുഷ്യനെ സാമൂഹ്യ മാധ്യമങ്ങൾ പുകഴ്ത്തുകയാണ്. പേരോ, ഫോൺ നമ്പറോ ഒന്നും തന്നെ ഈ കത്തിലില്ല. പക്ഷേ നന്മയുടെയും കരുതലിന്റെയും സ്പർശമുണ്ടായിരുന്നു.
Keywords : Kerala, Kozhikode, News, Top-Headlines, Social-Media, Trending, Politics, DYFI, Cash, Letter, Letter and money in DYFI lunch packet < !- START disable copy paste -->