city-gold-ad-for-blogger

ഖാസിയുടെ മരണം: സി.ബി.ഐ രണ്ടാമതും മലക്കം മറിഞ്ഞു

ഖാസിയുടെ മരണം: സി.ബി.ഐ രണ്ടാമതും മലക്കം മറിഞ്ഞു
കാസര്‍കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കെ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം വീണ്ടും മലക്കം മറിഞ്ഞു. സി.ബി.ഐ ശനിയാഴ്ച്ച ഹൈക്കോടതിയില്‍ അറിയിച്ചത് ഖാസിക്ക് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ്. ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നിരിക്കെ ഇത് മത സംഘടനകളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണിപ്പോള്‍.

നേരത്തെ സി.ബി.ഐ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും രോഗബാധിതനായ ഖാസി വേദന സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും മരണകാരണം ആത്മഹത്യതന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഖാസിയുടേത് കൊലപാതകമാണെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 75 വയസ് പ്രായമുണ്ടായിരുന്ന ഖാസി സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചെയര്‍മാനുമായിരുന്നു. 


2010 ഫെബ്രവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്കയില്‍ കടലില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് അറിയിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയത്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നുവെങ്കിലും സി.ബി.ഐ ഖാസി ആത്മഹത്യചെയ്തുവെന്ന നിഗമനത്തിലെത്തുകയായിരുന്നു.

Keywords: C.M Abdulla Maulavi, CBI, case, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia