city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 01.06.2020) കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ ആവശ്യങ്ങള്‍, കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും കേരളത്തിലെത്തി ജോലി ചെയ്തു മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള താല്‍കാലിക പാസ് നല്‍കും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പാസ് നല്‍കുന്നത്.

ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് നിര്‍ദേശം

മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ചില കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള രീതിയില്‍ തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രോഗവ്യാപാനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് ഇത്തരത്തില്‍ മാറ്റം വരുത്തേണ്ടത്. കേന്ദ്രമാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി. ഇതില്‍ ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും.

കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹര്യത്തില്‍ കൂട്ടം കൂടുന്നത് തുടര്‍ന്നും അനുവദിക്കാന്‍ കഴിയില്ല. രോഗവ്യാപനം തടയാന്‍ അത് ആവശ്യമാണ്. കേരളത്തില്‍ സംഘം ചേരുന്നവരില്‍ സാംസ്‌കാരിക പ്രസ്ഥാനത്തിലും യുവജന സംഘടനകള്‍ ഒഴികെയുള്ള രാഷ്ട്രീയ സംഘടനകളിലും കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റൈന്‍ പരാജയപ്പെടും. ഇവര്‍ വീടുകളില്‍ നിന്നും പുറത്തു വന്നാല്‍ മരണ സാധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കും. ആള്‍കൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലുകളും നിലവിലുള്ള സാഹചര്യത്തില്‍ അനുവദിക്കുന്നത് അപകടകരമാകും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ എന്ന പരിധിവെച്ച് വിവാഹച്ചടങ്ങുകള്‍ അനുവദിക്കാമെന്നാണ് കാണുന്നത്. കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹ ചടങ്ങുകള്‍ക്ക് അനുമതി നല്‍കും. വിദ്യാലയങ്ങള്‍ സാധാരണപോലെ തുറക്കുന്നത് ജൂലൈയിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇക്കാര്യവും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. എട്ടാം തീയതിക്കുശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്ര ഗവണ്‍മെന്റിനെ അറിയിക്കും.

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി


കണ്ടെയ്ന്‍മെന്റ് സോണില്‍ പൂര്‍ണ ലോക്ഡൗണായിരിക്കും. ജൂണ്‍ 30 വരെ ഇന്നത്തെ നിലയില്‍ അത് തുടരും. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നതിന് വരുന്നതിന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പാസ് എടുക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ വന്നാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കും. അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് പരിമിതമായ തോതില്‍ അനുവദിക്കാം. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാമെന്നാണ് കാണുന്നത്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം. വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണം. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം.

കാറില്‍ ഡ്രൈവര്‍ക്കു പുറമെ മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ രണ്ട് യാത്രക്കാരെ അനുവദിക്കും. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോക്കകത്തും ഇന്‍ഡോര്‍ ലൊക്കേഷനിലും ആകാം. എന്നാല്‍, 50 പേരിലധികം പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങില്‍ പരമാവധി ആളുകളുടെ എണ്ണം 25. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളില്‍ നിത്യേന ജോലിക്ക് വന്ന് തിരിച്ചുപോകുന്നവരുണ്ട്. അവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തേക്കുള്ള പാസ് നല്‍കും.

Keywords:  Thiruvananthapuram, Kerala, Top-Headlines, Trending, COVID-19, kasaragod, Pinarayi-Vijayan, CM on Lock down concessions
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia