city-gold-ad-for-blogger

Altacked | 'പത്താം ക്ലാസുകാരനെ സഹപാഠികൾ റോഡിൽ തള്ളിയിട്ടു, പഫ്സ് തിന്നതിനാൽ ഗ്യാസ് കയറി കുഴഞ്ഞ് വീണതാണെന്ന് പറഞ്ഞ് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ചു; തലയിൽ രക്തം കട്ടപിടിച്ച് ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ച'; സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ ആറ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

ബേക്കല്‍: (KasaragodVartha) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയെ തള്ളി വീഴ്ത്തി ഗുരുതരമായി പരുക്കേല്‍പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് സഹപാഠികളായ ആറ് വിദ്യാർഥികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍കാര്‍ ഹയര്‍ സെകൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ 15 കാരനാണ് ഗുരുതരമായി പരുക്കേറ്റത്.
   
Altacked | 'പത്താം ക്ലാസുകാരനെ സഹപാഠികൾ റോഡിൽ തള്ളിയിട്ടു, പഫ്സ് തിന്നതിനാൽ ഗ്യാസ് കയറി കുഴഞ്ഞ് വീണതാണെന്ന് പറഞ്ഞ് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ചു; തലയിൽ രക്തം കട്ടപിടിച്ച് ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ച'; സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ ആറ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാവ് സിസിടിവി ദൃശ്യം സഹിതം പൊലീസിൽ വ്യാഴാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപാഠികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിയെ പിന്തുടര്‍ന്നെത്തിയ ആറ് വിദ്യാർഥികളിൽ ഒരാളാണ് ഓടി വന്ന് പിറകിൽ നിന്നും റോഡിലേക്ക് തള്ളിവീഴ്ത്തിയതെന്നാണ് പരാതി. ഇതിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അക്രമത്തിനു ശേഷം അബോധാവസ്ഥയിലായ വിദ്യാർഥി ദിവസങ്ങളോളം മംഗ്‌ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Altacked | 'പത്താം ക്ലാസുകാരനെ സഹപാഠികൾ റോഡിൽ തള്ളിയിട്ടു, പഫ്സ് തിന്നതിനാൽ ഗ്യാസ് കയറി കുഴഞ്ഞ് വീണതാണെന്ന് പറഞ്ഞ് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ചു; തലയിൽ രക്തം കട്ടപിടിച്ച് ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ച'; സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ ആറ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

തൻ്റെ മകനെ അക്രമിച്ചത് നേരത്തേ ക്രിമിനൽ കേസിൽ ഉൾപെട്ട ഒരു വിദ്യാർഥിയുടെ പ്രേരണയിലാണെന്ന് പരുക്കേറ്റ കുട്ടിയുടെ രക്ഷിതാവ് കാസർകോട് വാർത്തയോട് പറഞ്ഞു. സിസിടിവി ദൃശ്യം പുറത്ത് വന്നത് കൊണ്ട് മാത്രമാണ് തലയോട്ടിയിൽ രക്തം കട്ടപിടിച്ചത് യഥാസമയം കണ്ടെത്താനായതും മകന് മെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിഞ്ഞതെന്നുമാണ് രക്ഷിതാവ് പറയുന്നത്. മുമ്പ് സ്‌കൂളിൽ കാൽവെച്ച് വീഴ്ത്തിയത് കാരണം മകൻ്റെ മുൻവരിയിലെ പല്ല് പോയിരുന്നുവെന്നും കൃത്രിമ പല്ല് വെക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

സംഭവം നടന്ന ശേഷം കൂടെയുണ്ടായിരുന്ന കുട്ടികൾ തിരിച്ച് പോകുന്നത് കണ്ട് സംശയം തോന്നിയാണ് സിസിടിവി ദൃശ്യം സമീപവാസി പരിശോധിച്ചത്. തിരിച്ച് പോകുന്ന കുട്ടികളിൽ ഒരാൾക്ക് മാത്രമാണ് ബാഗ് ഉണ്ടായിരുന്നതെന്നതും സംശയം ജനിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലാണ് തള്ളിവീഴ്ത്തിയതാണെന്ന് കണ്ടെത്തിയത്. തലേന്ന്, രാത്രി ക്ലാസിൽ ചായയ്ക്ക് നൽകിയ പഫ്സ് കഴിച്ചതിനാൽ ഗ്യാസ് കയറി കുഴഞ്ഞ് വീണതാണെന്നാണ് കുടെയുണ്ടായിരുന്ന വിദ്യാർഥികൾ ആദ്യം പറഞ്ഞതെന്നാണ് ആക്ഷേപം.

പരുക്കേറ്റ വിദ്യാർഥിയിൽ നിന്നും ബേക്കല്‍ പൊലീസ് വിശദമായി മൊഴിയെടുത്ത ശേഷമാണ് ആറ് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. അക്രമം നടത്തിയ വിദ്യാർഥികളുടെ അമ്മമാർ കേസ് കൊടുക്കരുതെന്ന് പറഞ്ഞ് സമീപിച്ചിരുന്നുവെന്നും എന്നാൽ ആസൂത്രിതമായാണ് തൻ്റെ മകനെ അക്രമിച്ചതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് കോമയിലാകാതെ തൻ്റെ മകൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും രക്ഷിതാവ് പ്രതികരിച്ചു.
 


പഠിക്കാൻ മിടുക്കനായിരുന്ന തൻ്റെ മകന് സംഭവിച്ചത് പോലെ ഒരു കുട്ടിക്കും സംഭവിക്കാൻ പാടില്ലെന്നത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റാരോപിതരായ ആറ് വിദ്യാർഥികളെയും സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked, Crime, CCTV, Video, Six students booked for assault of minor boy. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia