തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഹരിയാന സ്വദേശിയായ ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍
May 8, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 08/05/2017) തപാല്‍ വകുപ്പിന്റെ പേസ്റ്റുമാന് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തപാല്‍ വകുപ്പ് എം ഡി യുടെ പരാതിയില്‍ ഹരിയാന സ്വദേശിയായ കുല്‍വന്തിനെ(22)തിരെയാണ് ചോദ്യം ചോര്‍ത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. കുല്‍വന്തിനെ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലാണ് പോസ്റ്റുമാന് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. ഉദ്യോഗാര്‍ത്ഥികളെ പരിശോധിച്ച ശേഷമാണ് പരീക്ഷാഹാളിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍ കുല്‍വന്ത് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ കുല്‍വന്ത് മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തത് പരിശോധകയായ ഷമീന അമീറിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ഷമീന മൊബൈല്‍ പിടിച്ചുവാങ്ങി പരിശോധന നടത്തിയപ്പോള്‍ അതില്‍ ഉത്തരസൂചകങ്ങളായ സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഇതോടെ വിവരം വിദ്യാനഗര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇയാളില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
പോസ്റ്റുമാന് തസ്തികയില്‍ രാജ്യത്ത് ആകെ അറുനൂറ് ഒഴിവുകളാണുള്ളത്. ഞായറാഴ്ച പരീക്ഷയെഴുതിയത് ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ്. പത്താംതരമാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഞായറാഴ്ച തപാല്‍ വകുപ്പിന്റെ പരീക്ഷ നടന്നിരുന്നു.
രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരുന്നു പരീക്ഷ. തപാല്‍ വകുപ്പിനാണ് പരീക്ഷയുടെ മേല്‍നോട്ടമെങ്കിലും സ്വകാര്യ ഏജന്‍സിയാണ് പരീക്ഷ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, Case, Investigation, Complaint, Arrest, Mobile Phone, Custody, Postman, Exam Hall, Postman examination question paper leaked; Haryana native arrested.
ഞായറാഴ്ച വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലാണ് പോസ്റ്റുമാന് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. ഉദ്യോഗാര്‍ത്ഥികളെ പരിശോധിച്ച ശേഷമാണ് പരീക്ഷാഹാളിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍ കുല്‍വന്ത് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ കുല്‍വന്ത് മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തത് പരിശോധകയായ ഷമീന അമീറിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ഷമീന മൊബൈല്‍ പിടിച്ചുവാങ്ങി പരിശോധന നടത്തിയപ്പോള്‍ അതില്‍ ഉത്തരസൂചകങ്ങളായ സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഇതോടെ വിവരം വിദ്യാനഗര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇയാളില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
പോസ്റ്റുമാന് തസ്തികയില്‍ രാജ്യത്ത് ആകെ അറുനൂറ് ഒഴിവുകളാണുള്ളത്. ഞായറാഴ്ച പരീക്ഷയെഴുതിയത് ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ്. പത്താംതരമാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഞായറാഴ്ച തപാല്‍ വകുപ്പിന്റെ പരീക്ഷ നടന്നിരുന്നു.
രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരുന്നു പരീക്ഷ. തപാല്‍ വകുപ്പിനാണ് പരീക്ഷയുടെ മേല്‍നോട്ടമെങ്കിലും സ്വകാര്യ ഏജന്‍സിയാണ് പരീക്ഷ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, Case, Investigation, Complaint, Arrest, Mobile Phone, Custody, Postman, Exam Hall, Postman examination question paper leaked; Haryana native arrested.







