ഷഹീറിന്റെ മരണം; ദുരൂഹതകളില്ലെന്ന് പോലീസ്
Sep 14, 2018, 11:01 IST
മലപ്പുറം: (www.kasargodvartha.com 14.09.2018) എടവണ്ണ ജാമിഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയിക്കത്തക്ക സൂചനകളില്ലെന്നും തൂങ്ങിമരണമെന്നാണ് റിപ്പോര്‍ട്ടിലെന്നും പോലീസ് പറഞ്ഞു.
ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. മരണത്തിന് ഉപയോഗിച്ച കയര്‍ ലഭ്യമായിട്ടില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ചത്. ഹോസ്റ്റലിലുള്ളവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷമാണ് പോലീസ് തെളിവെടുപ്പിനെത്തിയത്. കയറിന്റെ ഒരു ഭാഗം പോലീസിന് ലഭിച്ചിരുന്നു. ഫാനില്‍ കുരുക്കിയ നിലയിലായിരുന്നു കയറിന്റെ ഒരു ഭാഗം പോലീസിന് ലഭിച്ചത്. കഴുത്തിലെ കയറിന്റെ അംശങ്ങള്‍ ഈ കയറിന്റേതു തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും സമീപിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബലി പെരുന്നാള്‍ അവധിക്ക് ശേഷം കോളേജിലേക്ക് പോയ ഷഹീര്‍ മരണപ്പെട്ടതായി ഈ മാസം രണ്ടിന് വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വിവരം ലഭിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു പറഞ്ഞാണ് ബന്ധുക്കള്‍ക്ക് ഫോണ്‍വന്നത്. പഠനത്തിലും ദീനീ ചര്യകളിലും താല്‍പര്യവും നിഷ്ഠയുമുള്ള ഷഹീര്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ചു പറയുന്നത്. മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്.
Related News:
ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്ത, അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി
ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. മരണത്തിന് ഉപയോഗിച്ച കയര്‍ ലഭ്യമായിട്ടില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ചത്. ഹോസ്റ്റലിലുള്ളവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷമാണ് പോലീസ് തെളിവെടുപ്പിനെത്തിയത്. കയറിന്റെ ഒരു ഭാഗം പോലീസിന് ലഭിച്ചിരുന്നു. ഫാനില്‍ കുരുക്കിയ നിലയിലായിരുന്നു കയറിന്റെ ഒരു ഭാഗം പോലീസിന് ലഭിച്ചത്. കഴുത്തിലെ കയറിന്റെ അംശങ്ങള്‍ ഈ കയറിന്റേതു തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും സമീപിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബലി പെരുന്നാള്‍ അവധിക്ക് ശേഷം കോളേജിലേക്ക് പോയ ഷഹീര്‍ മരണപ്പെട്ടതായി ഈ മാസം രണ്ടിന് വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വിവരം ലഭിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു പറഞ്ഞാണ് ബന്ധുക്കള്‍ക്ക് ഫോണ്‍വന്നത്. പഠനത്തിലും ദീനീ ചര്യകളിലും താല്‍പര്യവും നിഷ്ഠയുമുള്ള ഷഹീര്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ചു പറയുന്നത്. മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്.
Related News:
ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്ത, അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padanna, Top-Headlines, Police, Death, Hanged, Malappuram, Police on Shaheer's hanged death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Padanna, Top-Headlines, Police, Death, Hanged, Malappuram, Police on Shaheer's hanged death
< !- START disable copy paste -->