Rain | തോരാതെ പെരുമഴ; കാസർകോട്ടെ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം; തൃക്കണ്ണാട് കടലാക്രമണത്തില്‍ കെട്ടിടം തകർന്നു; ജന്മയിൽ നിരവധി തെങ്ങുകൾ കടപുഴകി
Jul 25, 2023, 13:25 IST
കാസര്‍കോട്: (www.kasargodvartha.com) കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശലഷ്ടം. രൗദ്രഭാവം കൈവിടാതെ കടല്‍ കരകവര്‍ന്നു. ഉദുമ തൃക്കണ്ണാട്ട്, ജന്‍മ ബീച്, മുസോടി കടപ്പുറം എന്നീ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. കോട്ടിക്കുളം വിലേജില്‍ തൃക്കണ്ണാട് മീൻ പിടുത്ത തൊഴിലാളികളുടെ വലകള്‍, സാധന സാമഗ്രികള്‍ എന്നിവ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തില്‍ തകര്‍ന്നു. ഉദുമ ജന്‍മ ബീചില്‍ പത്തോളം തെങ്ങുകള്‍ കടലെടുത്തിട്ടുണ്ട്.
ജില്ലയിലെ എല്ലാ താലൂക് പ്രദേശത്തും ശക്തമായ മഴപെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേശ്വരം താലൂക് പരിധിയില്‍ ഒരു ഓട് മേഞ്ഞ വീട് പൂര്‍ണമായും, കുടിവെള്ള കിണറും തകര്‍ന്നു. മൊഗ്രാല്‍ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ എന്നിവയില്‍ മധൂര്‍, ഭീമനടി, ചായ്യോം എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനില കടന്നു. വെള്ളരിക്കുണ്ട് കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയും കാറ്റിലും മലയോര മേഖലകളില്‍ കൂടുതല്‍ ഭീതി പരത്തി. വെള്ളരിക്കുണ്ട് മാങ്ങോട് പാലത്തിന് സമീപം ചൈത്ര വാഹിനി പുഴയോട് ചേര്‍ന്ന് വടയാറ്റ് മാത്യു അഗസ്റ്റിന്റെ അധീനതയിലുള്ള പുഴ ഭിത്തി അറുപത് മീറ്ററോളം ഇടിഞ്ഞു.
മലയോര മേഖലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. വെള്ള പൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പരപ്പ കാരാട്ട് വെള്ളരിക്കുണ്ട് റോഡില്‍ തെങ്ങ് കടപ്പുഴകി വീണ് വാഹന ഗതാഗതം തടസപ്പെട്ടു. പരപ്പ ക്ലായിക്കോട് ഏകര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ കൊട്ടംകുഴില്‍ എച് ടി വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞുവീണ മരം കാറഡുക്ക ബ്ലോക് പഞ്ചായത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുറിച്ചുമാറ്റി.
മീൻപിടുത്ത തൊഴിലാളികളെ സംരക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ട് മീൻപിടുത്ത തൊഴിലാളികള്‍ റോഡ് ഉപരോധിക്കാന്‍ ഒരുങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. കെ എസ് ടി പി റോഡില്‍ തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍വശത്താണ് മീൻപിടുത്ത തൊഴിലാളികള്‍ സംഘടിച്ചത്.
Keywords: News, Kasaragod, Kerala, Madhur, Chayyom, Bheemandi, Rain, Road, Electricity, Coastal Area, Kasaragod: Rough seas in coastal area.
< !- START disable copy paste -->
ജില്ലയിലെ എല്ലാ താലൂക് പ്രദേശത്തും ശക്തമായ മഴപെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേശ്വരം താലൂക് പരിധിയില്‍ ഒരു ഓട് മേഞ്ഞ വീട് പൂര്‍ണമായും, കുടിവെള്ള കിണറും തകര്‍ന്നു. മൊഗ്രാല്‍ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ എന്നിവയില്‍ മധൂര്‍, ഭീമനടി, ചായ്യോം എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനില കടന്നു. വെള്ളരിക്കുണ്ട് കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയും കാറ്റിലും മലയോര മേഖലകളില്‍ കൂടുതല്‍ ഭീതി പരത്തി. വെള്ളരിക്കുണ്ട് മാങ്ങോട് പാലത്തിന് സമീപം ചൈത്ര വാഹിനി പുഴയോട് ചേര്‍ന്ന് വടയാറ്റ് മാത്യു അഗസ്റ്റിന്റെ അധീനതയിലുള്ള പുഴ ഭിത്തി അറുപത് മീറ്ററോളം ഇടിഞ്ഞു.
മലയോര മേഖലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. വെള്ള പൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പരപ്പ കാരാട്ട് വെള്ളരിക്കുണ്ട് റോഡില്‍ തെങ്ങ് കടപ്പുഴകി വീണ് വാഹന ഗതാഗതം തടസപ്പെട്ടു. പരപ്പ ക്ലായിക്കോട് ഏകര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ കൊട്ടംകുഴില്‍ എച് ടി വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞുവീണ മരം കാറഡുക്ക ബ്ലോക് പഞ്ചായത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുറിച്ചുമാറ്റി.
മീൻപിടുത്ത തൊഴിലാളികളെ സംരക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ട് മീൻപിടുത്ത തൊഴിലാളികള്‍ റോഡ് ഉപരോധിക്കാന്‍ ഒരുങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. കെ എസ് ടി പി റോഡില്‍ തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍വശത്താണ് മീൻപിടുത്ത തൊഴിലാളികള്‍ സംഘടിച്ചത്.
Keywords: News, Kasaragod, Kerala, Madhur, Chayyom, Bheemandi, Rain, Road, Electricity, Coastal Area, Kasaragod: Rough seas in coastal area.
< !- START disable copy paste -->








