ആവേശം വാനോളം, മഴ വകവെക്കാതെ ജനമഹാസാഗരം! നിലമ്പൂരിൽ ആവേശക്കൊടുമുടിയിൽ കലാശക്കൊട്ട്; പരസ്യപ്രചാരണം അവസാനിച്ചു

● നഗരത്തിൽ വിവിധയിടങ്ങളിലായിരുന്നു കലാശക്കൊട്ട്.
● ആര്യാടൻ ഷൗക്കത്തും എം. സ്വരാജും റോഡ് ഷോ നടത്തി.
● പി.വി. അൻവർ ഒറ്റയ്ക്ക് വോട്ടു തേടി.
● ബുധനാഴ്ത നിശബ്ദ പ്രചാരണം.
● വോട്ടെണ്ണൽ ജൂൺ 23 ന്.
● സുരക്ഷയ്ക്കായി 773 പോലീസുകാരെ നിയോഗിച്ചു.
നിലമ്പൂർ: (KasargodVartha) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറിൽ നിറപ്പകിട്ടോടെ കൊട്ടിക്കലാശത്തോടെ സമാപിച്ചു. മഴ മാറിനിന്ന അന്തരീക്ഷത്തിൽ റോഡ് ഷോകളുമായി പ്രവർത്തകരെ ആവേശം കൊള്ളിച്ചാണ് ആര്യാടൻ ഷൗക്കത്തും എം. സ്വരാജും കലാശക്കൊട്ടിന്റെ വേദിയിലെത്തിയത്.
താളമേളങ്ങൾക്കിടെ ചാറിയ മഴയെ വകവെക്കാതെ നിലമ്പൂർ കൊട്ടിക്കലാശത്തിൻ്റെ ആവേശക്കൊടുമുടിയിലെത്തി. മുന്നണികൾ വർണ്ണപ്പെരുമഴ തീർത്തപ്പോൾ, ഒറ്റയാനായി ജനങ്ങളെ നേരിൽ കണ്ട് വോട്ടുതേടുകയായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ. ബുധനാഴ്ത നടക്കുന്ന നിശബ്ദ പ്രചാരണവും കഴിഞ്ഞ് വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലെത്തും. വോട്ടെണ്ണൽ തിങ്കളാഴ്ചയാണ് നടക്കുക.
നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഓരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരുന്നത്. മഹാറാണി ജംഗ്ഷനിൽ എൽ.ഡി.എഫിൻ്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ്, അർബൻ ബാങ്കിന് സമീപത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, ചന്തക്കുന്നിൽ പി.വി. അൻവർ എന്നിങ്ങനെയാണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്. സുരക്ഷയ്ക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 773 പോലീസുകാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക.
Article Summary: Nilambur by-election public campaigning concludes with grand finale, voting on Thursday.
#NilamburByelection #KeralaPolitics #ElectionCampaign #Kalasakottu #KeralaElections #VoteforNilambur